താത സൂക്തം

വിഭു പിരപ്പൻകോട്
അച്ഛനുറങ്ങാത്ത വീട്ടിലേ/ മറ്റുള്ളോർ സ്വച്ഛന്ദ ശാന്ത മുറങ്ങിടുന്നു /
അച്ഛനുണരുന്ന നേരത്തു ണരുന്നു/
മുറ്റവും വീടും ചെറുതുമ്പയും/. വെട്ടിക്കിളക്കുന്ന മൺവെട്ടിത്താളത്തിൽ /
സ്വപ്നക്കിതപ്പിന്റെ താളമുണ്ട്./ മുറ്റത്തെ വാഴ ചെങ്കൂമ്പാളയിൽ /
എത്ര ജന്മത്തേൻ കൊതിയുമുണ്ട്/

ഒറ്റച്ചെടിയെ നനയ്ക്കില്ലൊരിക്കലും/ തൊട്ടടുത്തേത് പാഴ്ച്ചെടിയെങ്കിലും/
പട്ടു പോവല്ലതുമീ മണ്ണിൽ കിളിർത്തതിൻ /
കുറ്റമതിനല്ലെന്നോർമ്മയാവാം/
കാൽവെള്ളയിൽ കനൽ പ്പൊള്ളലുണ്ട് /
ഏറെ നടന്ന തഴമ്പുമുണ്ട്/ കാലക്കനൽ ചട്ടി നെഞ്ചിലുണ്ട്/
കാറ്റൂതിയൂതി തെളിക്കണുണ്ട്./
നോവിന്റെ പാതി കണക്കു ചോദിക്കില്ല /
നോവുറഞ്ഞൊരു ശിലാ
മൗനമല്ലേ?/
ആ മൗന ശൈല ശൃംഗങ്ങള ല്ലോ /
നീലമേഘത്തിനെ തൊട്ടുനിൽക്കും/.
കൊത്തിയൊരുക്കുന്നു കാലമതിൽ നിന്നും/
കുറ്റക്കുറവുള്ള ശില്പങ്ങളെ/. സന്ധ്യയോടൊപ്പം ചുവന്നാളിയാളി ചാരമായ്
പിന്നെ ചരിത്രമായ്/.
മുറ്റത്തു പാഴ് പുൽകിളിർക്കും/
കിളികളോ മുറ്റത്തുപാടാൻ വരാതിരിക്കും /
പടിയിറങ്ങിയന്നകന്ന മൗനത്തി/
നിത്ര സംഗീത മുണ്ടായിരുന്നോ?/ കാത്തിരിക്കുന്നു കാലങ്ങളോരോന്നും /
കാൽ പെരുമാറ്റത്തെ /
വീണ്ടും കേൾക്കാൻ /.
കനിവുറവിന്റെ കനത്ത മൗനങ്ങളെ /
കാത്തു വയ്ക്കുന്നു പിതൃ ഹൃദന്തം.

