നാലാം ടി20യില്‍ തകർപ്പൻ ജയം നേടി ഇന്ത്യ

ക്യൂന്‍സ്‌ലാന്‍ഡ്:ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടി20യില്‍ തകർപ്പൻ വിജയം നേടി ഇന്ത്യ.48 റൺസിനാണ് ഇന്ത്യൻ ജയം. മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു.ആദ്യ ബാറ്റിങ്ങിൽ നിശ്ചിത 20 ഓവറിൽ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തു. മറുപടിയായി ഓസ്ട്രേലിയ 18.2 ഓവറിൽ 119 റൺസിൽ എല്ലാവരും പുറത്തായി.
ഇന്ത്യൻ സ്പിന്നര്‍മാരാണ് ഓസിസിൻ്റെ അന്ധകരായത്.വാഷിംഗ്ടണ്‍ സുന്ദര്‍ മൂന്നും അക്‌സര്‍ പട്ടേല്‍, ശിവം ദുബെ എന്നിവര്‍ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി.ആദ്യ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.
ഓസീസിന് ഭേദപ്പെട്ട തുടക്കമായിരുന്നു.ഒന്നാം വിക്കറ്റില്‍ മിച്ചല്‍ മാര്‍ഷ് – മാത്യു ഷോര്‍ട്ട് (25) സഖ്യം 37 റണ്‍സ് ചേര്‍ത്തു.അഞ്ചാം ഓവറില്‍ ഷോര്‍ട്ട് പുറത്തായിതോടെ രണ്ടാം വിക്കറ്റില്‍ ജോഷ് ഇംഗ്ലിസിനൊപ്പം 30 റണ്‍സും മാര്‍ഷ് കൂട്ടിച്ചേര്‍ത്തു. 12 റണ്‍സെടുത്ത ഇംഗ്ലിസിനെ ബൗള്‍ഡാക്കി അക്‌സര്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി.അപ്പോൾ , രണ്ടിന് 67 എന്ന നിലയിലായി ഓസീസ്. ഇതോടെയാണ് ടീമിൻ്റെ തകര്‍ച്ച തുടങ്ങിയത്. ശേഷിക്കുന്ന എട്ട് വിക്കറ്റുകള്‍ 52റണ്‍സിനിടെ ഓസ്‌ട്രേലിയയ്ക്ക് നഷ്ടമായി.30 റണ്‍സെടുത്ത മാര്‍ഷ് പത്താം ഓവറില്‍ മടങ്ങി.
നേരത്തെ ആദ്യ ബാറ്റിങ്ങിൽ ഇന്ത്യ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തു.46 റൺസെടുത്ത വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലാണ് ടോപ് സ്കോററായത്.ശിവം ദുബെ 22 റൺസ് നേടി.അവസാന ഓവറുകളിൽ അഞ്ഞടിച്ച അക്സർ പട്ടേൽ 21 റൺസുമായി പുറത്താകാതെ നിന്നു.ഓസ്ട്രേലിയയ്ക്കായി നഥാൻ എല്ലീസ്, ആദം സാംബ എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി.
കളിയിലെ താരമായി 21 റൺസും 2 വിക്കറ്റും വീഴ്ത്തിയ അക്സർ പട്ടേലിനെ തെരഞ്ഞെടുത്തു.






