Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

science
Home›science›പതിവുപോലല്ല,ഈ വാൽനക്ഷത്രം

പതിവുപോലല്ല,ഈ വാൽനക്ഷത്രം

By Admin
November 6, 2025
457
0
ഡോ.കെ.പി ജയ് കിരൺ
വാൽനക്ഷത്രങ്ങൾ എന്നും മനുഷ്യരിൽ കൗതുകം ഉണ്ടാക്കിയിട്ടുണ്ട്. ശാസ്ത്രം വികസിക്കാത്ത നൂറ്റാണ്ടുകളിൽ ആകാശത്തിൽ വാൽനക്ഷത്രത്തെ കാണുമ്പോൾ രാജ്യത്തിൽ അശുഭകരമായ എന്തോ സംഭവിക്കാൻ പോകുന്നതിൻ്റെ സൂചന ആയി പഴമക്കാർ കാണുമായിരുന്നെങ്കിൽ ആധുനികശാസ്ത്രം മാനവരാശിയുടെയും ഭൂമിയുടെയും അസ്തിത്വം തന്നെ പഠിക്കാനുള്ള ഒരു മാർഗ്ഗമായാണ് വാൽനക്ഷത്രങ്ങൾ അഥവാ ധൂമകേതുക്കളെ കാണുന്നത്. സൗരയൂഥങ്ങളുടെ നിർമ്മാണാവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്ന നെപ്ട്യൂണിൻ്റെ ഭ്രമണപഥത്തിന് വെളിയിലെ മഞ്ഞുറഞ്ഞ മേഖലകളായ ക്യൂപ്പർ ബെൽറ്റ് ഊർട്ട് ക്ലൗഡ്  എന്നിവയിൽ നിന്നും വരുന്നതിനാൽ ഇവയെ പഠിച്ചാൽ ഭൂമിയുടെ ഉല്പത്തിയെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കും. അതിനാൽ തന്നെ ശാസ്ത്ര സമൂഹം ഓരോ ധൂമകേതുക്കൾ വന്നു പോകുമ്പോഴും അവയെ സശ്രദ്ധം നിരീക്ഷിക്കാറുണ്ട്. ചെറിയ ഇടവേളകളിൽ ക്യൂപ്പർ ബെൽറ്റിൽ നിന്നുംവന്നുപോകുന്ന ഹാലിസ് കോമറ്റും  നീണ്ട ഇടവേളകളിൽ വളരെ ദൂരെയുള്ള ഊർട്ട് ക്ലൗഡിൽ നിന്നും വന്നുപോകുന്ന ഹയാകുട്ടേ (Comet Hyakutake) എല്ലാം വളരെയധികം ജനശ്രദ്ധ ആകർഷിച്ചിട്ടുള്ളതാണ്.
എന്നാൽ ഇപ്പോൾ ശാസ്ത്രലോകം ലോകം ഏറെ ചർച്ച ചെയ്യുന്നത് വാൽനക്ഷത്രങ്ങളെ കുറിച്ചുള്ള നമ്മുടെ ധാരണകളെല്ലാം തിരുത്തിക്കുറിച്ചു കൊണ്ട് മറ്റേതോ സൗരയൂഥത്തിൽ നിന്നും ഒറ്റത്തവണ സന്ദർശകനായി ഒരു നീണ്ട പാതയിൽ സൂര്യനെ ചുറ്റി കടന്നുപോയിക്കൊണ്ടിരിക്കുന്ന വാൽനക്ഷത്രം ‘ത്രീ ഐ അറ്റ്ലസ്’ ആണ്. ഈ വർഷം ജൂലൈ ഒന്നിനാണ് ബഹിരാകാശത്തു നിന്നും ഭൂമിയിലേക്ക് പതിക്കാൻ സാധ്യതയുള്ള വസ്തുക്കളെ നിരീക്ഷിക്കാനും കണ്ടെത്താനുമായിട്ടുള്ള അറ്റ്ലസ്  എന്ന റോബോട്ടിക് ടെലസ്കോപ്പുകളുടെ സംവിധാനം സൗരയൂഥത്തിലേക്ക് അതിവേഗം കടന്നുവരുന്ന ഒരു ഭീമാകാരൻ ധൂമകേതുവിനെ കണ്ടെത്തിയത്. ഇതിന് ‘ത്രീ ഐ അറ്റ്ലസ്’ എന്ന പേര് നൽകുകയും ചെയ്തു. വ്യാഴം കടന്ന് ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് വന്നുകൊണ്ടിരുന്ന ഈ ധൂമകേതുവിനെ നാസയുടെ ചൊവ്വയിലെ ബഹിരാകാശ വാഹനങ്ങളും ഭൂമിക്കു മുകളിലായി സ്ഥാപിച്ചിട്ടുള്ള ബഹിരാകാശ ടെലസ്കോപ്പുകൾ ആയ ഹബിളും ജെയിംസ് വെബ് സ്പേസ് ടെലസ്കോപ്പും ) സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഇതിന്‍റെ ചില പ്രത്യേകതകൾ കാരണം ഹാർവാർഡ് സർവകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞനായ അവി ലോയ്‌ബിന്   ഇതൊരു ധൂമകേതു തന്നെയാണോ അതോ ഏതെങ്കിലും ബുദ്ധിയുള്ള ജീവികൾ നിയന്ത്രിക്കുന്ന വാഹനമാണോ എന്നും തോന്നുകയുണ്ടായി. ഇനിയൊരിക്കലും കടന്നു വരാതെ സൂര്യനെ ചുറ്റി മടങ്ങാൻ ഒരുങ്ങുന്ന ഈ ധൂമകേതു ശാസ്ത്രലോകത്തിന്റെ സങ്കല്പങ്ങൾ ഇതിനോടകം തിരുത്തി എഴുതിക്കഴിഞ്ഞു. ഇതിന്‍റെ പ്രത്യേകതകൾ എന്തൊക്കെയെന്ന് അറിയണ്ടേ?

ചൊവ്വാ പരിവേഷണ വാഹനമായ Mars Orbiter ചൊവ്വയിൽ നിന്നും പകർത്തിയ ചിത്രം

സാധാരണ ധൂമകേതുക്കളിൽ നിന്ന് വ്യത്യസ്തമായി നീണ്ട ഉരുളൻ തടിയുടെ രൂപത്തിൽ സെക്കൻഡിൽ 58 കിലോമീറ്റർ വേഗത്തിൽ നീങ്ങുന്ന ഈ പാറക്കഷണത്തിൻ്റെ തുടക്കത്തിൽ സൂര്യന്‍റെ നേർക്കായിരുന്നു. പിന്നീടാണ് അത് എതിർ ദിശയിലേക്ക് തിരിഞ്ഞത്. അതുപോലെതന്നെ സാധാരണ ധൂമകേതുക്കളിൽ നിന്നും പുറത്ത് വരാത്ത വാതകരൂപത്തിലെ നിക്കൽ ടെട്രാ കാർബണയിലും പിന്നെ കാർബൺ ഡയോക്സൈഡ് എന്നീ രാസവസ്തുക്കളും അതുപോലെതന്നെ ഇതിന്‍റെ നിറം മാറ്റങ്ങളും വേഗമാറ്റങ്ങളും ദിശാ മാറ്റങ്ങളും ഇതൊരു ധൂമകേതു അല്ലെന്നും നിയന്ത്രിത വാഹനമാണെന്നുമുള്ള അഭ്യൂഹങ്ങൾ കാട്ടുതീ പോലെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. സൂര്യന്‍റെ പുറകിലേക്ക് പോയി സൂര്യനെ ചുറ്റി മടങ്ങുമ്പോൾ സൂര്യന്‍റെ ഗുരുത്വാകർഷണം ഉപയോഗിച്ച് ഇത് ദിശാമാറ്റം വരുത്തി ഭൂമിയിലേക്ക് വരാമെന്ന് വരെ പറഞ്ഞു പരത്തി. എന്നാൽ അപ്പോഴൊക്കെ അമേരിക്കയുടെ സ്പേസ് ഏജൻസിയായ നാസ  നിശബ്ദത പാലിച്ചു. ഇത് പുതിയൊരു അനുഭവമാണെന്നും മറ്റു സൗരയൂഥങ്ങളുടെ ഭാഗമായ ഇത്തരം വസ്തുക്കൾ തികച്ചും വ്യത്യസ്തമായ രീതിയിൽ പെരുമാറാമെന്നും മനസ്സിലായതായി നാസ പത്രക്കുറിപ്പുകൾ പുറത്തിറക്കി.
 എന്തൊക്കെ തന്നെ ആയാലും ജ്യോതിശാസ്ത്ര രംഗത്ത് പുതിയ അറിവുകൾ ചേർത്ത് ഈ ധൂമകേതു മടങ്ങുമ്പോൾ അത് ഭൂമിയിലെ ജനങ്ങൾക്ക് വലിയൊരു ആശ്വാസം തന്നെയാണ്. കാരണം നവംബർ 25ന് ഭൂമിയിൽ അന്യഗ്രഹ ജീവികൾ സന്ദർശിക്കുമെന്നും അതി ബുദ്ധിമാന്മാരായ അവർ ഭൂമിയെ കീഴടക്കും എന്നും ഉള്ള പ്രചരണങ്ങൾ ചിലരെങ്കിലും കാര്യമായി എടുത്തു കാണും. എന്നാൽ സൂര്യനിൽ നിന്നും 1.36 AU (അസ്ട്രോണമിക്കൽ യൂണിറ്റ്)  ദൂരത്തിൽ കടന്നുപോകുന്ന ഈ വാൽനക്ഷത്രം മറ്റു സൗരയൂഥങ്ങളെക്കുറിച്ച് വലിയ അറിവ് നൽകിയാണ് മടങ്ങുന്നത്.സൂര്യനേക്കാളും ഏകദേശം ഇരുന്നൂറു കോടി വർഷങ്ങൾ കൂടി പ്രായമുള്ള ഈ ധൂമകേതു നമ്മുടെ സൗരയൂഥത്തിന് മുൻപേ നിർമ്മാണം നടന്ന ഏതോ സൗരയൂഥത്തിൽ നിന്നും വരുന്നതാണെന്ന് വേണം കരുതാൻ.

ചിത്രം: ബഹിരാകാശത്തുള്ള ഹബ്ബിൾ സ്പേസ് ടെലെസ്കോപ്പ് ഈ വര്ഷം ജൂലായിൽ പകർത്തിയ ത്രീ ഐ അറ്റ്ലസ്  ചിത്രം

അടുത്തമാസത്തോടെ ഭൂമിയുടെ ഏറ്റവും അടുത്ത് കൂടെ കടന്നു പോകുമ്പോൾ ശാസ്ത്രലോകം വീണ്ടും അതിനെ സൂക്ഷ്മമായി വീക്ഷിക്കും. നീല വെളിച്ചവും കാണിച്ച് കാർബണും നിക്കലും പിന്നെ നീരാവിയും പുറന്തള്ളി പോകുന്ന ഈ വാൽനക്ഷത്രം ഭൂമിക്ക് പുറത്ത് മറ്റ് സൗരയൂഥങ്ങളിൽ ജീവൻ ഉണ്ടാകാം എന്ന പുത്തൻ പ്രതീക്ഷ നൽകിയാണ് പോകുന്നത്. നമ്മുടെ ആകാശത്തിൽ ഇത് തെളിയുമോ എന്ന് മനസ്സിലാവാൻ ഒരു മാസം കൂടി നമുക്ക് കാത്തിരിക്കാം.
(തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ജിയോളജിവിഭാഗം മുൻ മേധാവിയും കേരള സർവകലാശാല ജിയോളജി വകുപ്പിലെ അഡ്‌ജങ്ട് ഫാക്കൽറ്റിയുമാണ് ലേഖകൻ)
Tags3 i atlasCometDr K P Jaikiran
Previous Article

‘തുടരും’ഗോവ മേളയിൽ

Next Article

‘ഖലീഫ’യിൽ പൃഥ്വിക്കൊപ്പം മമ്മൂട്ടിയോ മോഹൻലാലോ?

Related articles More from author

  • HeadlinesscienceTechnology

    ‘ഹെക്സ്20 ‘യ്ക്ക് ടെക്നോപാര്‍ക്കില്‍ പുതിയ ലാബ്

    December 18, 2025
    By Admin
  • Headlinesscience

    ക്വാണ്ടം വിസ്മയങ്ങൾ തിരുവനന്തപുരത്തേക്കും; ഫെബ്രുവരി 19 – 24 വിമൻസ് കോളെജിൽ; രജിസ്ട്രേഷൻ തുടങ്ങി

    January 24, 2026
    By Admin
  • Headlinesscience

    കേരള ശാസ്ത്ര പുരസ്‌കാരം ഇന്ത്യയുടെ മിസൈൽ വനിത ഡോ.ടെസ്സി തോമസ്സിന്

    January 27, 2026
    By Admin
  • HeadlinesscienceTechnology

    ‘സർവം എഐ മയം’ : ആറു ലക്ഷം രക്ഷിതാക്കൾക്ക് എഐ പരിശീലനം

    February 15, 2026
    By Admin
  • Headlinesscience

    ദോഷമല്ല,ഇനി ചൊവ്വാ ദേശം…!

    December 6, 2025
    By Admin
  • Headlinesscience

    ഇന്ത്യയുടെ ലൈഫ് സയൻസസ്, ഇന്നൊവേഷൻ മേഖലകളിൽ വലിയൊരു നാഴികക്കല്ലാകാൻ തിരുവനന്തപുരം

    January 21, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി
  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…
  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി
  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി
  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

Timeline

  • March 7, 2026

    ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • March 6, 2026

    ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • March 6, 2026

    തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • March 6, 2026

    ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • March 6, 2026

    10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions