Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • കേരള നിയമസഭയിൽ പത്രലേഖകനായെത്തിയ ഡോ.സുകുമാർ അഴീക്കോടിനൊപ്പം

  • കൃഷി വൈഭവ് 2026: ‘സിസ്സ’യുടെ കാർഷിക സെമിനാർ 16-ന്

  • കോൺഗ്രസിൻ്റെ ‘കേരള മുഖ്യമന്ത്രി’ തർക്കം: ‘ട്രോള’ർമാർക്ക് ചാകരക്കൊയ്ത്ത്…!

  • സിഎസ്ഐആർ-എൻഐഐഎസ്ടിയിൽ ദേശീയ സാങ്കേതിക ദിനാചരണം

  •  ഫോർബ്സ് മിഡിൽ ഈസ്റ്റ് 2026ലെ റസിഡൻസ് പട്ടിക:  ചാങ്‌പെങ് ഷാവോ പട്ടികയിൽ ഒന്നാമത്; യുഎഇയിലെ ഏറ്റവും സമ്പന്നനായ മലയാളി എം.എ യൂസഫലി

Headlines
Home›Headlines›ശബരിമല സ്വർണ്ണക്കൊള്ള:എൻ. വാസു അറസ്റ്റിൽ

ശബരിമല സ്വർണ്ണക്കൊള്ള:എൻ. വാസു അറസ്റ്റിൽ

By Admin
November 11, 2025
264
0

തിരുവനന്തപുരം:ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റും കമ്മീഷണറുമായിരുന്ന എൻ. വാസു അറസ്റ്റിലായി.പത്തനംതിട്ടയിൽ വെച്ചാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
കേസിലെ മൂന്നാം പ്രതിയാണ് എൻ. വാസു.സ്വർണ്ണം പൊതിഞ്ഞ കട്ടിളപ്പാളികൾ രേഖകളിൽ ചെമ്പാണെന്ന് എഴുതാൻ നിർദ്ദേശിച്ചത് വാസുവാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഇതോടെ ഈ കേസിൽ അറസ്റ്റ് ചെയ്തവരുടെ എണ്ണം അഞ്ചായി.ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു, സുധീഷ് കുമാർ ,കെ.എസ്. ബൈജു എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.
2019-ൽ ശബരിമല ക്ഷേത്രത്തിലെ ശ്രീകോവിലിൻ്റെ വാതിലുകളും അനുബന്ധ ഭാഗങ്ങളും സ്വർണ്ണം പൂശാനായി കൊണ്ടുപോയതുമായി ബന്ധപ്പെട്ട തട്ടിപ്പിലാണ് ഇവരെല്ലാം പ്രത്യേക അന്വേഷണ സംഘത്തിൻ്റെ പിടിയിലായത്.ഈ കേസിൽ ഏകദേശം 4.5 കിലോഗ്രാം സ്വർണ്ണം കാണാതായിട്ടുണ്ട്.ശ്രീകോവിലിലെ സ്വർണ്ണപ്പാളികൾ പുനർനിർമ്മാണത്തിനായി കൊണ്ടുപോയപ്പോൾ യഥാർത്ഥ സ്വർണ്ണത്തിൻ്റെ അളവിൽ കുറവുണ്ടായതായാണ് കണ്ടെത്തൽ.
2019 ഫെബ്രുവരി 26ന് വാസു നല്‍കിയ കത്ത് അംഗീകരിച്ചാണ് മാര്‍ച്ച് 19 ലെ ബോര്‍ഡ് പോറ്റിയുടെ കൈയില്‍ പാളികള്‍ കൊടുത്തുവിടാന്‍ തീരുമാനം എടുത്തത്. ഇതനുസരിച്ച് ദേവസ്വം സെക്രട്ടറി എസ്.ജയശ്രീ ഉത്തരവിറക്കുകയായിരുന്നു.
ക്ഷേത്രത്തിലെ മേൽശാന്തിയുടെ മുൻ സഹായി ഉണ്ണികൃഷ്ണൻ പോറ്റിയാണ് കേസിലെ മുഖ്യപ്രതി.ദേവസ്വം ബോർഡിൻ്റെ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ് മുരാരി ബാബു.മുൻ തിരുവാഭരണം കമ്മീഷണറാണ് കെ.എസ്. ബൈജു.മുൻ എക്സിക്യൂട്ടീവ് ഓഫീസറാണ് ഡി. സുധീഷ് കുമാർ,
2019 മാർച്ച് 19-നാണ് സ്വർണം ചെമ്പായി രേഖപ്പെടുത്തിയത്.അന്നത്തെ കമ്മീഷണറായിരുന്ന എൻ. വാസുവിൻ്റെ ശുപാർശ പ്രകാരമാണ് ഈ നടപടി നടന്നതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നിഗമനം.ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി റിപ്പോർട്ടിലാണ് മുൻ കമ്മീഷണറുടെ പങ്ക് രേഖപ്പെടുത്തിയിരിക്കുന്നത്.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണപ്പാളികൾ കൊണ്ടുപോകാൻ അനുമതി നൽകിയതും, തിരികെ കൊണ്ടുവന്ന സ്വർണ്ണത്തിൻ്റെ തൂക്കം പരിശോധിക്കാതിരുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ദേവസ്വം ബോർഡിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി ഹൈക്കോടതി കണ്ടെത്തിയിരുന്നു.മോഷ്ടിച്ച സ്വർണ്ണത്തിൽ ഒരു ഭാഗം കർണ്ണാടകയിലെ ബല്ലാരിയിൽ വിറ്റതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീ, തിരുവാഭരണം മുൻ കമ്മിഷണർ ആർ ജി രാധാകൃഷ്ണൻ,മുൻ എക്സിക്യൂട്ടീവ് ഓഫീസറായ വി എസ് രാജേന്ദ്രപ്രസാദ്,അസിസ്റ്റൻ്റ് എൻജിനീയർ കെ സുനിൽ കുമാർ,മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരായഎസ് ശ്രീകുമാർ, കെ രാജേന്ദ്രൻനായർ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ള മറ്റുള്ളവർ.
സ്വര്‍ണം പൂശല്‍ കഴിഞ്ഞശേഷവും സ്വര്‍ണം ബാക്കിയുണ്ടെന്നും ഇത് ഒരു പെണ്‍കുട്ടിയുടെ വിവാഹത്തിന് ചെലവഴിക്കട്ടേയെന്നും ചോദിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വിവാദ ഇ-മെയില്‍ സന്ദേശം ലഭിച്ചത് എന്‍. വാസു പ്രസിഡൻ്റായിരിക്കെയാണ് . ഇമെയില്‍ സന്ദേശം താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഫോര്‍വേഡ് ചെയ്‌തു. പിന്നീട് അതേക്കുറിച്ച് തിരക്കിയില്ലെന്നായിരുന്നു വാസുവിൻ്റെ പ്രതികരണം. അധികംവന്ന സ്വര്‍ണം സ്‌പോണ്‍സറുടെ കൈവശമുണ്ടെന്ന് അറിഞ്ഞിട്ടും വാസു നടപടിയെടുത്തില്ലെന്നാണ് ഇക്കാര്യത്തില്‍ വാസുവിനെതിരേ ഉയര്‍ന്ന ആരോപണം.
ശബരിമലയിലെ ദ്വാരപാലക ശിൽപ്പപാളി വിഷയത്തിൽ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നാണ് എൻ വാസു പറഞ്ഞത്.2019 മാർച്ച് 14ന് ദേവസ്വം കമീഷണർ സ്ഥാനത്തുനിന്ന് മാറി.നവംബറിൽ വീണ്ടും ദേവസ്വം പ്രസിഡൻ്റായി തിരിച്ചെത്തിയെന്നും താൻ അധികാരത്തിലില്ലാതിരുന്ന സമയത്താണ് ക്രമക്കേട് നടന്നതെന്നുമായിരുന്നു അദ്ദേഹത്തിൻ്റെ വാദം.

TagsN VasuSabarimalaTravancore Devaswom Board
Previous Article

‘ഫെമിനിച്ചികൾ’ക്കായി നാട് കാതോർക്കുന്നുവെന്ന് മുൻ മന്ത്രി ഡോ.കെ.ടി ജലീൽ ...

Next Article

വ്യവസായ സൗഹൃദ റാങ്കിങ്ങിൽ കേരളം വീണ്ടും ഒന്നാമത്

Related articles More from author

  • HeadlinesTravel

    ശബരിമല:12 ദിനം,10 ലക്ഷം പിന്നിട്ട് ഭക്ത പ്രവാഹം

    November 28, 2025
    By Admin
  • HeadlinesTravel

    ശബരിമലയിൽ ചൊവ്വാഴ്ച്ച മുതൽ ഭക്തർക്ക് സദ്യ,പായസം

    November 28, 2025
    By Admin
  • HeadlinesTravel

    ശബരിമല വെർച്വൽ ക്യൂ കർശനം; വയോധികരും കുട്ടികളും പരമ്പരാഗത കാനനപാത ഒഴിവാക്കണം

    December 8, 2025
    By Admin
  • GeneralHeadlines

    ‘അയ്യപ്പ സംഗമം: ചെലവ് 3 കോടി മാത്രം’

    February 13, 2026
    By Admin
  • GeneralHeadlines

    ഹരിവരാസനം ചൊല്ലി വിളക്കണച്ച് ശ്രീകോവിലിന് പുറത്തിറങ്ങി,ശബരിമല നട അടച്ചു

    January 20, 2026
    By Admin
  • AstrologyGeneral

    കെ. ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ്

    November 8, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • കേരള നിയമസഭയിൽ പത്രലേഖകനായെത്തിയ ഡോ.സുകുമാർ അഴീക്കോടിനൊപ്പം
  • കൃഷി വൈഭവ് 2026: ‘സിസ്സ’യുടെ കാർഷിക സെമിനാർ 16-ന്
  • കോൺഗ്രസിൻ്റെ ‘കേരള മുഖ്യമന്ത്രി’ തർക്കം: ‘ട്രോള’ർമാർക്ക് ചാകരക്കൊയ്ത്ത്…!
  • സിഎസ്ഐആർ-എൻഐഐഎസ്ടിയിൽ ദേശീയ സാങ്കേതിക ദിനാചരണം
  •  ഫോർബ്സ് മിഡിൽ ഈസ്റ്റ് 2026ലെ റസിഡൻസ് പട്ടിക:  ചാങ്‌പെങ് ഷാവോ പട്ടികയിൽ ഒന്നാമത്; യുഎഇയിലെ ഏറ്റവും സമ്പന്നനായ മലയാളി എം.എ യൂസഫലി

Timeline

  • May 11, 2026

    കേരള നിയമസഭയിൽ പത്രലേഖകനായെത്തിയ ഡോ.സുകുമാർ അഴീക്കോടിനൊപ്പം

  • May 11, 2026

    കൃഷി വൈഭവ് 2026: ‘സിസ്സ’യുടെ കാർഷിക സെമിനാർ 16-ന്

  • May 11, 2026

    കോൺഗ്രസിൻ്റെ ‘കേരള മുഖ്യമന്ത്രി’ തർക്കം: ‘ട്രോള’ർമാർക്ക് ചാകരക്കൊയ്ത്ത്…!

  • May 11, 2026

    സിഎസ്ഐആർ-എൻഐഐഎസ്ടിയിൽ ദേശീയ സാങ്കേതിക ദിനാചരണം

  • May 11, 2026

     ഫോർബ്സ് മിഡിൽ ഈസ്റ്റ് 2026ലെ റസിഡൻസ് പട്ടിക:  ചാങ്‌പെങ് ഷാവോ പട്ടികയിൽ ഒന്നാമത്; യുഎഇയിലെ ഏറ്റവും സമ്പന്നനായ മലയാളി എം.എ യൂസഫലി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions