ട്വൻ്റി 20ക്ക് കഴിഞ്ഞ തവണത്തെ 4 രണ്ടായി,ബ്ളോക്ക് കൈവിട്ടു,തിരുവാണിയൂര്‍ പിടിച്ചു,കൊച്ചിയില്‍ കനത്ത തിരിച്ചടി

കൊച്ചി:’കിറ്റെക്സ്’ മേധാവി സാബു എം ജേക്കബ് നയിക്കുന്ന ട്വൻ്റി 20ക്ക് കഴിഞ്ഞ തവണത്തെ നേട്ടം ആവർത്തിക്കാനായില്ലെങ്കിലും 2 പഞ്ചായത്ത് നിലനിർത്താനായി.ട്വൻ്റി 20 ഭരിച്ചിരുന്ന ഏക ബ്ലോക്ക് പഞ്ചായത്തായ വടവുകോട് ബ്ലോക്ക് പഞ്ചായത്തില്‍ നാലു സീറ്റിലൊതുങ്ങേണ്ടിവന്നു.കൊച്ചി കോർപ്പറേഷനില്‍ നിർണായക ശക്തിയാവുമെന്ന് പ്രഖ്യാപിച്ച് 50 സീറ്റില്‍ മത്സരിച്ചെങ്കിലും അവിടെ ഒരു ചലനവുമുണ്ടാക്കാനായില്ല. ഇടത് കോട്ടയായ തിരുവാണിയൂര്‍ പഞ്ചായത്ത് പിടിച്ചെടുക്കാന്‍ സാധിച്ചത് വലിയ നേട്ടമായി
ട്വൻ്റി 20 ഭരിച്ചിരുന്ന ഏക ബ്ലോക്ക് പഞ്ചായത്തായ വടവുകോട് ബ്ലോക്ക് പഞ്ചായത്തില്‍ യുഡിഎഫും എല്‍ഡിഎഫും അഞ്ചു ഡിവിഷനില്‍ വീതം ജയിച്ചപ്പോള്‍ ട്വൻ്റി 20യുടെ ജയം നാലിടത്തായി ചുരുങ്ങി.
ട്വൻ്റി ട്വൻ്റിക്ക് എല്‍ഡിഎഫും യുഡിഎഫും ഒരുമിച്ച് മത്സരിച്ചിട്ടും കിഴക്കമ്പലം പഞ്ചായത്തില്‍ 21 വാര്‍ഡില്‍ 20 എണ്ണം ട്വൻ്റി ട്വൻ്റി നിലനിര്‍ത്തി.ശേഷിക്കുന്ന ഒരു വാർഡിലെ ജയം യുഡിഎഫിനാണ്.
ട്വൻ്റി20-ക്ക് തുടക്കമിട്ട കിഴക്കമ്പലം പഞ്ചായത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഒരുമുന്നണിയായി മത്സരിച്ചിട്ടും ഒരു സീറ്റേ നേടാനായുളളൂ.2020-ലെ തരഞ്ഞെടുപ്പില്‍ നാല് പഞ്ചായത്തുകളിലാണ് ട്വൻ്റി 20 ഭരണം പിടിച്ചെടുത്തത്. കിഴക്കമ്പലം, ഐക്കരനാട്, മഴുവന്നൂര്‍, കുന്നത്തുനാട് എന്നിവയാണവ. ഇതില്‍ കിഴക്കമ്പലതതിനു പറമേ ഐക്കരനാട് പഞ്ചായത്തിലെ 16 വാര്‍ഡിലുംട്വൻ്റി 20-യാണ് വിജയിച്ചിരിക്കുന്നത്.
മറ്റു രണ്ടു പഞ്ചായത്തുകളും കൈവിട്ടു.കുന്നത്തുനാട് പഞ്ചായത്തിലെ 11 വാര്‍ഡുകളാണ് യുഡിഎഫ് പിടിച്ചെടുത്തത്.അതോടെ, ട്വൻ്റി20-യുടെ വിജയം ഒമ്പത് സീറ്റുകളിലേക്ക് ചുരുങ്ങി. മഴുവന്നൂര്‍ പഞ്ചായത്തിലെ 21 വാര്‍ഡുകളില്‍ 10 വാര്‍ഡുകളില്‍ ട്വൻ്റി20-യും ഏഴ് വാര്‍ഡുകളില്‍ യുഡിഎഫും മൂന്ന് വാര്‍ഡുകളില്‍ എല്‍ഡിഎഫും ഒരു വാര്‍ഡില്‍ ബിജെപിയുമാണ് ജയിച്ചത്.
എല്‍ഡിഎഫ് കോട്ടയായിരുന്ന തിരുവാണിയൂര്‍ പഞ്ചായത്ത് 9 വാര്‍ഡുകളില്‍ ജയിച്ചാണ് ട്വൻ്റി 20 ഭരണം പിടിച്ചെടുത്തത്. എല്‍ഡിഎഫും യുഡിഎഫും നാല് വീതം സീറ്റുകളിലേക്ക് ചുരുങ്ങി. ഒരു സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്.






