‘അത്യുന്നതങ്ങളിൽ പോറ്റിക്ക് സ്തുതി;ഭൂമിയിൽ സോണിയാ ഗാന്ധിക്ക് സമാധാനക്കേട്! ‘

‘സോണിയാ ഗാന്ധിയും പോറ്റിയും തമ്മിലുള്ളത് ശബരിമല അന്ധവിശ്വാസവുമായി ബന്ധപ്പെട്ടത്’
തിരുവനന്തപുരം:യുഡിഎഫ് കൺവീനറും എം.പിയുമായ അടൂർ പ്രകാശും കോൺഗ്രസിൻ്റെ ചാനൽ മുഖമായ ബി.ആർ.എം.ഷഫീറും സോണിയാ ഗാന്ധിയെ സംശയനിഴലിലാക്കിയെന്ന് ഇടത് അനുകൂല ചാനൽ മുഖം പ്രേംകുമാർ.

പ്രേംകുമാർ
പ്രേംകുമാറിൻ്റെ ഫെയ്സ് ബുക് പോസ്റ്റ്
കാട്ടുകള്ളനെന്ന് അടൂർ പ്രകാശ് വിശേഷിപ്പിച്ച പോറ്റിയും
പോറ്റി കട്ടെന്ന് പറയുന്ന പൊന്ന് മേടിച്ച ഗോവർദ്ധനനും
സോണിയാ ഗാന്ധിക്കൊപ്പം എങ്ങനെയെത്തി
എന്നതായിരുന്നു കഴിഞ്ഞയാഴ്ച്ച മുതലുള്ള ചോദ്യം.
കോൺഗ്രസിനെ സംബന്ധിച്ചെടുത്തോളം അപ്പോൾ സേഫ് ആയവസ്ഥയെന്തായിരുന്നു?
സോണിയാ ഗാന്ധിയും പോറ്റിയും തമ്മിൽ അടുപ്പമൊന്നുമില്ലെന്ന് സ്ഥാപിക്കലാണല്ലോ. Clear?
അതിനുശേഷം നടന്ന കാര്യങ്ങൾ നോക്കാം.
സോണിയാ ഗാന്ധിയോടുള്ള പൂർണ്ണ ആദരവോടെ,

മുഖ്യമന്ത്രി പിണറായി വിജയൻ
കണ്ണിൽ ചോരയില്ലാത്ത പിണറായി വിജയൻ ആ ചോദ്യം ചോദിച്ചു കളഞ്ഞു; കോൺഗ്രസിനെ കുടുക്കിലാക്കുന്ന ചോദ്യം.
‘കള്ളന്മാർക്കും സോണിയയ്ക്കുമിടയിൽ അടൂർ പ്രകാശ് എങ്ങിനെ വന്നു?’
ആഹാ…
അങ്ങനെ എന്നെ മാത്രം കുടുക്കാൻ നോക്കേണ്ടെന്ന മട്ടിൽ
അടൂർ പ്രകാശ് ഹാജരായി മൂന്ന് കാര്യങ്ങൾ ‘വ്യക്തമാക്കി’:
01.
പോറ്റിയെങ്ങിനെ സോണിയാ ഗാന്ധിക്കടുത്തെത്തിയെന്ന് എനിക്കറിയില്ല.
02.
ആരാണ് പോറ്റിയെ ഗാന്ധിവീട്ടിൽ കൊണ്ടുപോയതെന്ന് എനിക്കറിയില്ല.
03.
ഞാനയാളെ കൊണ്ടുപോയതല്ല, അയാളെന്നെ കൊണ്ടുപോയതാണ്.
വിശദീകരണം കേട്ട നാട്ടുകാർക്ക് രണ്ടു കാര്യങ്ങൾ ക്ലിയറായി.
01.
പോറ്റിക്ക് സോണിയാ ഗാന്ധിയുമായി അടൂർ പ്രകാശിനേക്കാൾ അടുപ്പമുണ്ട്.
03.
പോറ്റി വിളിച്ചാൽ എന്തിനെന്ന് പോലും ചോദിക്കാതെ പോകാൻ മാത്രം പോറ്റിക്ക് അടൂർ പ്രകാശുമായ് ബന്ധമുണ്ട്.
ഓൾ ഇന്ത്യ ലെവലിൽ കോൺഗ്രസിനെ വെട്ടിലാക്കിയ ഒന്നൊന്നര വിശദീകരണം. സോണിയാ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞാൽ നമുക്കൊന്നും
പറയാനില്ലാത്ത തരം വിശദീകരണം.
അതങ്ങനെ ഒന്നടങ്ങി വരുവായിരുന്നേ.
അപ്പഴതാ കണ്ണിൽ ചോരയില്ലാത്ത പിണറായി വിജയൻ പിന്നെയും വരുന്നു. ഇത്തവണ ചോദ്യം അടൂർ പ്രകാശിനെപ്പറ്റി മാത്രമാണ്.

യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി
‘പോറ്റി വിളിക്കുന്നിടത്ത് പോവേണ്ടയാളാണോ അടൂർ പ്രകാശ്?’
Virtue trapping എന്ന് റിട്ടോറിക്കിൽ പറയുന്ന ട്രിക്ക്.
ങ്ങള് വല്യ ആളല്ലേ? ങ്ങളെങ്ങനെ പോവാൻ പാടുണ്ടോ എന്നതാണ് ലൈൻ.
കോൺഗ്രസിനെ സംബന്ധിച്ചെടുത്തോളം ഇനി സേഫ് ആയവസ്ഥയെന്താണ്?
സോണിയാ ഗാന്ധിയും പോറ്റിയും തമ്മിൽ അടുപ്പമൊന്നുമില്ലെന്ന് എങ്ങനെയെങ്കിലും സ്ഥാപിക്കുക. That is near impossible now.
സോണിയാ ഗാന്ധിയും പോറ്റിയും തമ്മിലുള്ള അടുപ്പം ശബരിമലയുമായി ബന്ധപ്പെട്ടതല്ലെന്ന് എങ്ങനേലും സ്ഥാപിക്കുക.
That was not fully impossible.
അപ്പോഴാണ് കലിയുഗ വരദനായി സാക്ഷാൽ ബി.ആർ.എം.ഷഫീർ അവതരിക്കുന്നത്. സ്വാമിയേ ശരണമയ്യപ്പാ!!!
കാഥികനല്ല, കലാകാരനല്ല ഞാൻ…
അതാ അങ്ങോട്ട് നോക്കൂ.
സോണിയാ ഗാന്ധിക്ക് ഒരസുഖം വന്നു.
അപ്പോൾ പോറ്റിക്കൊരു വിളി വന്നു.
ശബരിമലയിൽ പൂജിച്ച ചരട്, കൈയിൽ കെട്ടണം.
അങ്ങനെയാണ് ഗാന്ധിവീട്ടിൽ പോറ്റിയെ കേറ്റിയത്.
മാന്യ സദസ്സിന് വന്ദനം!!!
അടൂർ പ്രകാശ് പറഞ്ഞപ്പോൾ ക്ലിയറായിരുന്നത് രണ്ടു കാര്യങ്ങൾ.
ബി.ആർ.എം.ഷഫീർ പറഞ്ഞപ്പോൾ ക്ലിയറായത് മൂന്നു കാര്യങ്ങൾ.

ബി.ആർ.എം.ഷഫീർ
01.
അസുഖവിവരങ്ങൾ പങ്കുവെയ്ക്കാൻ മാത്രം വളരെ അടുത്ത ബന്ധമുണ്ട് സോണിയാ ഗാന്ധിക്ക് പോറ്റിയുമായി.
02.
അത്രയും അടുത്ത ബന്ധത്തിന്റെ അടിസ്ഥാനം വേറെ കാര്യങ്ങളൊന്നുമല്ല.
03.
സോണിയാ ഗാന്ധിയും പോറ്റിയും തമ്മിലുള്ളത് ശബരിമല അന്ധവിശ്വാസവുമായി ബന്ധപ്പെട്ടു കിടക്കുന്ന ബന്ധമാണ്.
Wow!
അന്ധവിശ്വാസമാവുന്നത് ഇവിടെ ക്രിട്ടിക്കലാവുന്നത് എങ്ങനെയെന്ന് പറയാം.
വ്രതമെടുത്ത് വന്നു തൊഴുന്നത് വിശ്വാസം;
സൂക്കേട് വന്നാൽ ചരട് കെട്ടുന്നത് അന്ധവിശ്വാസം.
Okay?
ഹരിഹരസുതന് സ്വർണം കൊടുക്കുന്നത് വിശ്വാസം;
ചുരണ്ടിയെടുത്ത സ്വർണം പത്തിരട്ടി വിലയ്ക്ക് വാങ്ങാൻ നോക്കുന്നത് അന്ധവിശ്വാസം.
Okay?
പോറ്റി തടിച്ചു കൊഴുത്തത്, ഇമ്മാതിരി അന്ധവിശ്വാസത്തെ ചൂഷണം ചെയ്താണ്.
ഉപസംഹരിച്ചാൽ:
ശബരിമലയുടെ പേരിൽ ചൂഷണം ചെയ്യുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്തൊരു ആഗോള റാക്കറ്റിലെ കണ്ണിയാണ് സാക്ഷാൽ സോണിയാ ഗാന്ധി.
Please Note: എന്ന് പ്രേംകുമാർ ഒരിക്കലും പറയില്ല;
അടൂർ പ്രകാശും ബി.ആർ.എം.ഷഫീറും കൂടി പറഞ്ഞെത്തിച്ചതാണ്.
അത്യുന്നതങ്ങളിൽ പോറ്റിക്ക് സ്തുതി;
ഭൂമിയിൽ സോണിയാ ഗാന്ധിക്ക് സമാധാനക്കേട്.
സ്വാമിയേ ശരണമയ്യപ്പാ!
പ്രേംകുമാർ.






