ലോകകപ്പ് 2026 ഫൈനൽ വേദിയിൽ സ്പെയിനിന് കിരീടം സമ്മാനിച്ചശേഷം വേദി വിടാന്‍ കൂട്ടാക്കാത്ത അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംമ്പിനെ പിടിച്ചുമാറ്റി ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോ

റോഡ്രിക്ക് ട്രോഫി നൽകിയ ശേഷം എല്ലാവര്‍ക്കും ഹസ്തദാനം നല്‍കിയ ട്രംപ് വേദി വിടാൻ തയ്യാറായില്ല
ന്യൂയോർക്ക്: ലോകകപ്പ് 2026 ഫൈനൽ വേദിയിൽ സ്പെയിനിന് കിരീടം സമ്മാനിച്ചശേഷം വേദി വിടാന്‍ കൂട്ടാക്കാതെ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംമ്പിനെ പിടിച്ചുമാറ്റി ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോ .
അർജന്‍റീനയെ വീഴ്ത്തി ലോക ചാമ്പ്യൻമാരായ സ്പെയിൻ താരങ്ങൾക്കൊപ്പം ഫോട്ടോ ഫ്രെയിമിൽ തുടരാൻ ട്രംപ് ശ്രമിച്ചതാണ് വേദിയിൽ ആശയക്കുഴപ്പത്തിന് കാരണമായത്.ഇതേതുടർന്ന് ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റീനോ നേരിട്ട് ഇടപെട്ടാണ് ട്രംപിനെ സ്റ്റേജിൽ നിന്ന് മാറ്റിനിർത്തുകയായിരുന്നു.
സ്പെയിൻ നായകൻ റോഡ്രിക്ക് ജിയാനി ഇന്‍ഫാന്‍റിനോക്കൊപ്പം ചേര്‍ന്ന് ട്രോഫി കൈമാറിയതിന് ശേഷമായിരുന്നു ഇത്. ഔദ്യോഗിക അതിഥികൾ ട്രോഫി കൈമാറിയ ശേഷം ടീമുകള്‍ക്ക് കിരീടനേട്ടം ആഘോഷിക്കാനായി വേദിയിൽ നിന്നും മാറിനിൽക്കുകയാണ് പതിവ് രീതി. എന്നാൽ, റോഡ്രിക്ക് ട്രോഫി നൽകിയ ശേഷം എല്ലാവര്‍ക്കും ഹസ്തദാനം നല്‍കിയ ട്രംപ് വേദി വിടാൻ തയ്യാറായില്ല.ട്രംപ് സ്പാനിഷ് താരങ്ങളുടെ തൊട്ടടുത്തുതന്നെ നിൽക്കുകയായിരുന്നു.
താരങ്ങൾക്കൊപ്പം ട്രംപ് തുടരുന്നത് കിരീടം ഉയർത്തിയുള്ള ടീമിന്‍റെ ആഘോഷ ചിത്രത്തിന് തടസ്സമാകുമെന്ന് കണ്ടതോടെ സ്പെയിൻ ക്യാപ്റ്റൻ റോഡ്രി അസ്വസ്ഥനായി. ട്രംപിനോട് മാറിനിൽക്കാൻ അദ്ദേഹം ആംഗ്യം കാണിക്കുകയും ചെറുതായി തള്ളിനീക്കാൻ ശ്രമിക്കുകയും ചെയ്തത് ലോകം മുഴുവൻ ക്ടു. എന്നിട്ടും ട്രംപ് വേദിയിൽനിന്നിറങ്ങാൻ കൂട്ടാക്കിയില്ല. തുടർന്ന് സ്ഥിതി കൂടുതൽ വഷളാകാതിരിക്കാൻ ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോ തന്നെ നേരിട്ട് രംഗത്തിറങ്ങി. ട്രംപിന്‍റെ കൈയിൽ പിടിച്ച് അദ്ദേഹം വേദിയുടെ ഒരു കോണിലേക്ക് മാറ്റിനിർത്തുകയായിരുന്നു. എന്നാൽ, ഏറ്റവും അവസാനത്തെ സ്പാനിഷ് താരത്തിന്‍റെ തൊട്ടടുത്തുതന്നെ നിലയുറപ്പിച്ച ട്രംപ് അപ്പോഴും സ്റ്റേജിന് പുറത്തു പോകാൻ തയ്യാറായില്ല.






