ഡോ.എസ്.ഗോപകുമാറിന് ‘ആയുർവേദ ഗുരുരത്ന’ പുരസ്‌കാരം

തിരുവനന്തപുരം :ആയുർവേദ അധ്യാപകനും കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ രജിസ്ട്രാറും ആയ ഡോ. എസ്. ഗോപകുമാറിനെ ഉത്തർ പ്രദേശിലെ ഗ്ലോക്കൽ യൂണിവേഴ്സിറ്റി ‘ആയുർവേദ ഗുരുരത്ന’ പുരസ്‌കാരം നൽകി ആദരിച്ചു.ആയുർവേദ വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്.
ഗ്ലോക്കൽ യൂണിവേഴ്‌സിറ്റിയിൽ നടന്ന ആയുഷ് ഗ്ലോബൽ കോൺക്ലെവിൽ വെച്ചാണ് ഗ്ലോക്കൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ജോൺ ഫിൻബീ അഡീഷണൽ, പ്രോ-ചാൻസലർ സയ്യിദ് നിസാമുദ്ദീൻ,രജിസ്ട്രാർ ശിവാനി തിവാരി എന്നിവരുടെ സാന്നിധ്യത്തിൽ അവാർഡ് സമർപ്പിച്ചത്.

ഉത്തർ പ്രദേശിലെ ഗ്ലോക്കൽ യൂണിവേഴ്‌സിറ്റിയിൽ നടന്ന ആയുഷ് ഗ്ലോബൽ കോൺക്ലെവിൽ ഗ്ലോക്കൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ജോൺ ഫിൻബീ, അഡീഷണൽ പ്രോ-ചാൻസലർ സയ്യിദ് നിസാമുദ്ദീൻ,രജിസ്ട്രാർ ശിവാനി തിവാരി എന്നിവർ കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ രജിസ്ട്രാർ ഡോ. എസ്. ഗോപകുമാറിന് ‘ആയുർവേദ ഗുരുരത്ന’ പുരസ്‌കാരം നൽകി ആദരിക്കുന്നു.
രണ്ട് എംഡിയും പി.എച്ച്.ഡിയും കരസ്ഥമാക്കിയഡോ.ഗോപകുമാറിന് സംസ്ഥാന സർക്കാരിന്‍റെയും കേന്ദ്ര ആയുഷ് വകുപ്പിന്‍റെയും കേന്ദ്ര ആയുർവേദ കൗൺസിലിന്‍റെയും കേരള ആരോഗ്യസർവകലാശാലയുടെയും മികച്ച ആയുർവേദ അധ്യാപകനുള്ള അവാർഡുകൾ ലഭിച്ചിട്ടുണ്ട്.ദേശീയ അന്തർദേശീയ ശാസ്ത്രസെമിനാറുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുള്ള ഡോ.ഗോപകുമാർ ആരോഗ്യമേഖലയിലെ അറിയപ്പെടുന്ന പ്രഭാഷകനും ലേഖകനുമാണ്.
വിദ്യാർഥി ആയിരിക്കേ കേരള സർവകലാശാല കലാപ്രതിഭ ആയിരുന്ന ഡോ.ഗോപകുമാർ കവിയും ഗാനരചയിതാവുമാണ്.യുവതലമുറയെ ലഹരിയിൽ നിന്നും കരകയറി വരാൻ ആഹ്വാനം ചെയ്യുന്ന അദ്ദേഹത്തിൻ്റെ “മതി എൻ്റെ മക്കളേ” എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
തിരുവനന്തപുരം പട്ടം ആദർശ് നഗർ ശ്രീഭവനിൽ കെ. ശ്രീകണ്ഠൻ നായരുടെയും പി. കൃഷ്ണകുമാരിയുടെയും മകനാണ്.ഭാര്യ: വിനയ, മകൾ :അമേയ






