ഒറ്റവര്‍ഷം, വിറ്റത് 50,000 ‘കൈലാഖ്’ ,50,000 രൂപയുടെ ഓഫറുമായി സ്‌കോഡ

‘കൈലാഖി’ൻ്റെ വേരിയൻ്റുകളുടെ എണ്ണം നാലില്‍നിന്നും ആറാവും
തിരുവനന്തപുരം: സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നായ കൈലാഖ് അവതരിപ്പിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ 50,000 യൂണിറ്റുകള്‍ വിറ്റു. കഴിഞ്ഞ വര്‍ഷം ജനുവരി 27-ന് ആണ് കൈലാഖ് ഉടമകളുടെ പക്കല്‍ എത്തിത്തുടങ്ങിയത്.
സബ്-4എം എസ് യു വി സെഗ്മെൻ്റില്‍ സുരക്ഷ, ഡ്രൈവിങ് ഡൈമാനിക്‌സ്, സാങ്കേതികവിദ്യ, മൂല്യം എന്നിവ കൊണ്ട് കരുത്താനായ പോരാളായി കൈലാഖ് മാറിയിരുന്നു. ഈ വര്‍ഷം കൈലാഖിൻ്റെ വേരിയൻ്റുകളുടെ എണ്ണം നാലില്‍നിന്നും ആറായി വിപുലീകരിക്കും.
ഒന്നാം വാര്‍ഷികത്തിൻ്റ ഭാഗമായി കൈലാഖിൻ്റെ തിരഞ്ഞെടുത്ത വേരിയൻ്റുകള്‍ക്ക് 50,000 രൂപ വരെയുള്ള പരിമിതകാല ഓഫറുകള്‍ സ്‌കോഡ നല്‍കുന്നു. കൂടാതെ, സ്‌കോഡയുടെ മെയിന്റനന്‍സിസ് 50% കിഴിവും ലഭിക്കും. ഈ ഓഫര്‍ ഫെബ്രുവരി 28 വരെയാണ് ലഭിക്കും. കൈലാഖ് വാങ്ങുന്നവര്‍ക്കെല്ലാം സമ്മാനവും ഉറപ്പാണ്.
ഇന്നത്തെ ഉപഭോക്താക്കൾക്കാവശ്യമായ മെച്ചപ്പെടുത്തലുകളോടെ വികസിപ്പിച്ചെടുത്തതിനാൽ, കൈലാഖ് കൂടുതൽ ജനപ്രിയമാകുകയും അതിന്റെ വിഭാഗത്തിലെ യഥാർത്ഥ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള ഏറ്റവും ആക്‌സസ് ചെയ്യാവുന്ന വാഹനമായി മാറുകയും
ചെയ്തുവെന്ന് സ്കോഡ ഓട്ടോ ഇന്ത്യ ബ്രാൻഡ് ഡയറക്ടർ ആശിഷ് ഗുപ്ത പറഞ്ഞു.
നാല് വേരിയൻ്റുകളുടെയും ഏഴ് വിലനിലവാരങ്ങളുടെയും നിരയിൽ നിന്ന് ഇക്കൊല്ലം കൈലാഖ് ആറ് വേരിയന്റുകളിലേക്കും 11 വിലനിലവാരങ്ങളിലേക്കും വികസിക്കും. എൻട്രി ലെവൽ ക്ലാസിക്കിനും സിഗ്നേച്ചർ ട്രിമ്മുകൾക്കും ഇടയിലായി ക്ലാസിക്+ എന്ന വേരിയൻ്റ് ബ്രാൻഡ് അവതരിപ്പിച്ചു. ഇപ്പോൾ ഈ ലൈനപ്പിൽ ഏറ്റവും മികച്ചതാണ് കൈലാഖിൻ്റെ പ്രസ്റ്റീജ്+ വേരിയൻ്റ്.
സ്കോഡ കൈലാഖ് ഇന്ത്യയിലെ എക്സ്-ഷോറൂം വില നിലവിൽ 7.59 ലക്ഷം രൂപ മുതൽ ആരംഭിക്കുന്നു.






