ആർ.എസ്.എസ്.-ബി.ജെ.പി പ്രവർത്തകനായിരുന്ന നാരായണൻ്റെ ചിത ഹൈന്ദവാചാരപ്രകാരം കത്തിച്ചത് അദ്ദേഹത്തെ സംരക്ഷിച്ച കാസർകോട് ജില്ലാ പഞ്ചായത്ത് അംഗം ഇർഫാന ഇഖ്ബാൽ

ഈ നാടിനെ ഇന്നും നിലനിർത്തുന്നത് വെറുപ്പിന്‍റെ മുദ്രാവാക്യങ്ങളല്ല; മനുഷ്യനെ മനുഷ്യനായി കാണുന്ന ഇർഫാന ഇഖ്ബാൽ പോലുള്ള ഹൃദയങ്ങളാണെന്ന് സ്വാമി സന്ദീപാനന്ദഗിരി
കാസർകോട്:ആർ.എസ്.എസ്.-ബി.ജെ.പി പ്രവർത്തകനായിരുന്ന നാരായണൻ്റെ ചിത ഹൈന്ദവാചാരപ്രകാരം കത്തിച്ചത് അദ്ദേഹത്തെ സംരക്ഷിച്ച കാസർകോട് ജില്ലാ പഞ്ചായത്ത് അംഗം ഇർഫാന ഇഖ്ബാൽ.ജീവിതത്തിൻ്റെ അവസാനഘട്ടത്തിൽ കാൻസർ തളർത്തിയപ്പോൾ, സ്വന്തമെന്ന് കരുതിയ പലരും അകന്നു.അപ്പോൾ,അദ്ദേഹത്തെ ചികിത്സിച്ച് അവസാന നിമിഷം വരെ ചേർത്ത് നിർത്തിയത് ഇർഫാനയായിരുന്നു.
സ്വാമി സന്ദീപാനന്ദഗിരി എഴുതിയ കുറിപ്പ് വായിക്കാം:

സ്വാമി സന്ദീപാനന്ദഗിരി
‘ആരോഗ്യവും ശക്തിയും ഉണ്ടായിരുന്നപ്പോൾ നാരായണൻ ആർ.എസ്.എസ്.-ബി.ജെ.പി. രാഷ്ട്രീയം വിശ്വസിച്ച മനുഷ്യനായിരുന്നു. ജീവിതത്തിന്റെ അവസാനഘട്ടത്തിൽ കാൻസർ തളർത്തിയപ്പോൾ, സ്വന്തമെന്ന് കരുതിയ പലരും അകന്നു. എന്നാൽ മതമല്ല, മനുഷ്യനെയാണ് കണ്ടത് കാസർകോട് ജില്ലാ പഞ്ചായത്ത് അംഗം ഇർഫാന ഇഖ്ബാൽ. അവൾ അദ്ദേഹത്തെ ചികിത്സിച്ചു, അവസാന നിമിഷം വരെ ചേർത്ത് നിർത്തി. ഒടുവിൽ മരണശേഷം പോലും ആരും ഏറ്റെടുക്കാതിരുന്നപ്പോൾ, ഹിന്ദു ആചാരപ്രകാരം ചിതയ്ക്ക് തീ കൊളുത്തിയത് പർദ ധരിച്ച ആ മുസ്ലിം വനിതയായിരുന്നു.
വെറുപ്പ് മനുഷ്യനെ വേർപെടുത്തും. മനുഷ്യത്തം മനുഷ്യനെ ചേർത്തുപിടിക്കും.
ശ്രീനാരായണ ഗുരുവിന്റെ വാക്കുകൾ ഇന്നും അതേ പ്രകാശത്തോടെ മുഴങ്ങുന്നു:
“മതമേതായാലും മനുഷ്യൻ നന്നായാൽ മതി.”
ഈ നാടിനെ ഇന്നും നിലനിർത്തുന്നത് വെറുപ്പിന്‍റെ മുദ്രാവാക്യങ്ങളല്ല; മനുഷ്യനെ മനുഷ്യനായി കാണുന്ന ഇർഫാന ഇഖ്ബാൽ പോലുള്ള ഹൃദയങ്ങളാണ്.
മനുഷ്യനാകുക എന്നതാണ് ഏറ്റവും വലിയ മതം:






