Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

Business
Home›Business›വിഷൻ 2031: ഐ.ടി മേഖലയിൽ അഞ്ച് ലക്ഷം തൊഴിൽ ലക്ഷ്യമെന്ന് മുഖ്യമന്ത്രി

വിഷൻ 2031: ഐ.ടി മേഖലയിൽ അഞ്ച് ലക്ഷം തൊഴിൽ ലക്ഷ്യമെന്ന് മുഖ്യമന്ത്രി

By Admin
October 29, 2025
141
0

കൊച്ചി:വിവര സാങ്കേതിക മേഖലയിൽ 2031നകം അഞ്ച് ലക്ഷം തൊഴിൽ
സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
വിഷൻ 2031 ൻ്റെ ഭാഗമായി ഇലക്ട്രോണിക്‌സ് ആൻഡ് ഐടി വകുപ്പ് സംഘടിപ്പിച്ച
‘റീകോഡ് കേരള 2025’ ഐ. ടി. സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു
മുഖ്യമന്ത്രി.
രാജ്യത്തെ ഐ.ടി വിപണിയുടെ 10 ശതമാനം കേരളത്തിൻ്റേതാകണമെന്നും ഇതിനുതകുന്ന
തരത്തിൽ ഗ്ലോബൽ കേപ്പബിലിറ്റി സെൻ്ററുകളുടെ എണ്ണം 120ലെത്തിക്കണമെന്നും
അദ്ദേഹം പറഞ്ഞു.
അടിസ്ഥാന സൗകര്യ വികസനം മുതൽ നൈപുണ്യ വികസനംവരെയുള്ള മേഖലകളിൽ വേറിട്ട
കാഴ്ച്ചപ്പാടോടെ ചർച്ചകൾ നടക്കണം. സംസ്ഥാനത്തെ ഐ.ടി സ്ഥലസൗകര്യം മൂന്ന്
കോടി ചതുരശ്ര അടിയായി വർദ്ധിപ്പിക്കണം. ഭൂമിലഭ്യതയിലുള്ള പരിമിതി
കണക്കിലെടുത്ത് ഐ.ടി. മേഖലയുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി ലാൻഡ്
പൂളിംഗ് മാതൃകയിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ
സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡാറ്റ സെൻ്ററുകൾ, ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ സൈറ്റുകൾ, സാറ്റലൈറ്റ് ഐ.ടി
പാർക്കുകൾ എന്നിവ സംസ്ഥാനത്ത് ഉണ്ടാകണം. ഊർജ വിനിയോഗം, നിർമാണം തുടങ്ങിയ
മേഖലകളിൽ സുസ്ഥിര വികസന മാതൃകകൾ പിന്തുടരണം. ഐ.ടി. രംഗത്ത് നൈപുണ്യം
സിദ്ധിച്ച 10 ലക്ഷം യുവജനങ്ങളെ വാർത്തെടുക്കുക, അഞ്ച് ലക്ഷം ഉന്നത
തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ഗ്ലോബൽ കേപ്പബിലിറ്റി സെൻററുകളിൽ രണ്ട് ലക്ഷം
പേർക്ക് തൊഴിൽ എന്നിവ സാധ്യമാകുന്ന വിധത്തിൽ, വ്യത്യസ്തങ്ങളായ
സ്ഥാപനങ്ങൾക്ക് രൂപം നൽകാനാകണം. കേരള ഫ്യൂച്ചർ ടെക്‌നോളജി മിഷൻ, കേരള
സെമികോൺ മിഷൻ, കേരള എ.ഐ. മിഷൻ തുടങ്ങിയ സ്ഥാപനങ്ങൾക്ക് രൂപം നൽകണമെന്ന
നിർദ്ദേശം പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
സെമികണ്ടക്ടർ മേഖലയിലെ മുന്നേറ്റങ്ങളുടെ ഗുണഫലങ്ങൾ ഉപയോഗപ്പെടുത്താൻ ഈ
മേഖലയിലെ ഗവേഷണത്തിന് പ്രാധാന്യം നൽകണം. കൊച്ചിയിലെ മേക്കർ വില്ലേജ്,
രാജ്യത്ത് തന്നെ ഏറ്റവും വലിയ ഹാർഡ്വെയർ ഇൻക്യുബേറ്ററായി
മാറിയിട്ടുണ്ട്. വയനാട്, കണ്ണൂർ, പാലക്കാട്, ആലപ്പുഴ, തൃശൂർ, കോട്ടയം
എന്നിവിടങ്ങളിൽ പ്രാദേശിക ഇൻക്യുബേഷൻ, ഗവേഷണ വികസന കേന്ദ്രങ്ങൾ
ഉൾപ്പെടുത്തി, മേക്കർ വില്ലേജ് 2.0 പദ്ധതിക്ക് രൂപം നൽകും. നിർമ്മിത
ബുദ്ധി മേഖലയിൽ, സംസ്ഥാനത്തെ ആഗോള ശ്രദ്ധാ കേന്ദ്രമാക്കുന്നതിനും സർക്കാർ
ലക്ഷ്യമിടുന്നു. തനത് സാങ്കേതിക വിദ്യകളും, നിർമ്മിത ബുദ്ധിയും
ഉപയോഗിച്ച് സർക്കാർ സേവനങ്ങളും, ഭരണനിർവഹണവും ജനങ്ങൾക്ക് എങ്ങനെ കൂടുതൽ
പ്രയോജനപ്രദമാക്കാമെന്നും ചർച്ച ചെയ്യണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഭൂപരിഷ്‌കരണത്തിലും വിദ്യാഭ്യാസത്തിലും കാഴ്ച വച്ച കേരള മോഡൽ മറ്റു
രംഗങ്ങളിലും സംസ്ഥാനം പിന്തുടരുകയാണ്. രാജ്യത്തെ ആദ്യത്തെ
ടെക്‌നോപാർക്കും , ഇലക്ട്രോണിക്‌സ് പ്രൊഡക്ഷൻ കമ്പനിയും കേരളത്തിലാണ്
ആരംഭിച്ചത്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ
യൂണിവേഴ്‌സിറ്റിയും, ഡിജിറ്റൽ സയൻസ് പാർക്കും സ്ഥാപിച്ചു. 2016ൽ 300
സ്റ്റാർട്ടപ്പുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്നത് 6,400 ആണ്. ഇന്ത്യയിൽ
തന്നെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് സൗഹൃദാന്തരീക്ഷം നിലനിൽക്കുന്ന
സംസ്ഥാനമാണ് കേരളം. 2021-നും 23-നും ഇടയിൽ സ്റ്റാർട്ടപ്പ് മേഖലയിൽ 254
ശതമാനം വളർച്ചയാണ് ഉണ്ടായത്. ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ ഫാബ് ലാബ്
സ്ഥാപിക്കപ്പെട്ടതും ഇവിടെയാണ്. കഴിഞ്ഞ ഒരു ദശാബ്ദക്കാലത്ത് 6,000 കോടി
രൂപയുടെ നിക്ഷേപമാണ് സ്റ്റാർട്ടപ്പുകൾ മുഖേന കേരളത്തിൽ എത്തിയതെന്ന്
അദ്ദേഹം വിശദീകരിച്ചു.
നിലവിൽ ടെക്‌നോപാർക്ക്, ഇൻഫോപാർക്ക്, സൈബർ പാർക്ക് എന്നിവിടങ്ങളിലായി
ഒന്നര ലക്ഷത്തോളം പേരാണ് ജോലി ചെയ്യുന്നത്. 2016 മുതൽ 66,000
തൊഴിലവസരങ്ങൾ പുതുതായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിൻ്റെ ആകെ
ഐ.ടി. കയറ്റുമതി 2016 ൽ 34,123 കോടി രൂപയായിരുന്നു. ഇപ്പോൾ 90,000 കോടി
രൂപയിലധികമായി വർദ്ധിച്ചു – മുഖ്യമന്ത്രി പറഞ്ഞു.
കേരള മാതൃകയെ ശക്തിപ്പെടുത്തുകയും പരിഹരിക്കപ്പെടേണ്ട പ്രശ്‌നങ്ങളെ
അഭിസംബോധന ചെയ്യാൻ കഴിഞ്ഞു എന്നതുമാണ് കഴിഞ്ഞ പത്ത് വർഷത്തിന്റെ
പ്രത്യേകത എന്ന് ചടങ്ങിൽ അധ്യക്ഷനായ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്
പറഞ്ഞു.
2030 നെ ഒരു ഇൻ്റലിജൻസ് ദശകമായി കണ്ടുകൊണ്ടുള്ള കർമ്മ പദ്ധതികൾ ആണ്
സർക്കാർ നടപ്പിലാക്കി വരുന്നത്. എ.ഐ, റോബോട്ടിക്‌സ്, ബ്ലോക്ക് ചെയിൻ
ടെക്‌നോളജി, ബിഗ് ഡാറ്റ അനാലിസിസ് തുടങ്ങിയ എല്ലാ നൂതന സാങ്കേതിക
മേഖലകളിലും ഉയർന്ന നൈപുണ്യ നിലവാരമുള്ള മാനവവിഭവശേഷി നമുക്കുണ്ട്. അത്
കേരളത്തിന്റെ പ്രധാന ശക്തിയാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനിൽ ഇൻഫോപാർക്കിൻ്റെ
നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്ന പ്രീമിയം കോവർക്കിംഗ് സ്‌പേസ് ‘ഐ ബൈ
ഇൻഫോപാർക്കി’ൻ്റെ ഉദ്ഘാടനവും മുഖ്യമന്ത്രി ഓൺലൈനായി നിർവഹിച്ചു. ഐ ബൈ
ഇൻഫോപാർക്കിലെ ആദ്യ കമ്പനിയായ സോഹോ കോർപ്പറേഷൻ്റെ അനുമതിപത്രം സോഹോ യു
എസ് എ സി.ഇ.ഒ ടോണി തോമസിന് മുഖ്യമന്ത്രി കൈമാറി.
ഐ.ടി വകുപ്പിന്‍റെ വിഷൻ 2031 ഡ്രാഫ്റ്റ് ഡോക്യുമെന്റ് മന്ത്രി പി.
രാജീവിന് കൈമാറി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. പൂർണ്ണമായി കേരളത്തിൽ
രൂപകൽപ്പന ചെയ്ത ആദ്യ 5 ജി ചിപ്പ്, സിലീസിയം സർക്യൂട്ട് സി.ഇ.ഒ റിജിൽ
ജോണിന്‍റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി പുറത്തിറക്കി.
കാക്കനാട് കിൻഫ്ര കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ പി വി ശ്രീനിജിൻ
എം.എൽ.എ, കൊച്ചി മേയർ എം അനിൽ കുമാർ, ഐടി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി
സീറാം സാംബശിവ റാവു, ഇൻഫോപാർക്ക് സി.ഇ.ഒ സുശാന്ത് കുറുന്തിൽ എന്നിവർ
പങ്കെടുത്തു.

Previous Article

മാസഫലം

Next Article

കാലികള്‍ കുറഞ്ഞിട്ടും ഒന്നര ലക്ഷം ലിറ്റര്‍ പാല്‍ ...

Related articles More from author

  • Business

    ഗ്രൂപ്പ്‌ ലെഗ്രാൻഡ് ഇന്ത്യയുടെ സഹായത്തോടെ കൊച്ചി നാവിക ആസ്ഥാനത്ത് ജൈവ മാലിന്യ സംസ്കരണ പദ്ധതി 

    December 16, 2025
    By Admin
  • Business

    കെ.പി.പി.എൽ:എല്ലാ കരാർ തൊഴിലാളികളേയും സ്ഥിരപ്പെടുത്താൻ തീരുമാനം

    November 5, 2025
    By Admin
  • Business

    കാലികള്‍ കുറഞ്ഞിട്ടും ഒന്നര ലക്ഷം ലിറ്റര്‍ പാല്‍ കൂടുതല്‍ വിറ്റ് മില്‍മ

    October 29, 2025
    By Admin
  • BusinessHeadlines

    തിരുവനന്തപുരം ലുലുമാളിൽ വർണ പൂക്കളുടെ വസന്തം

    February 19, 2026
    By Admin
  • BusinessCareerGeneralHeadlines

     നൈപുണ്യ വികസനത്തിന് വികേന്ദ്രീകൃത മാതൃക :മന്ത്രി വി. ശിവൻകുട്ടി

    November 4, 2025
    By Admin
  • BusinessCareerHeadlinesTechnology

    ടെക്നോപാര്‍ക്ക് ഫേസ്-3യില്‍ ‘അര്‍മഡ’യ്ക്ക് പുതിയ  ഓഫീസ്

    November 4, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി
  • ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…
  • തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി
  • ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി
  • 10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

Timeline

  • March 7, 2026

    ‘കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും… പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ!’-പെരുമ്പളം പാലം ഉദ്ഘാടനത്തെപ്പറ്റി മമ്മൂട്ടി

  • March 6, 2026

    ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

  • March 6, 2026

    തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി

  • March 6, 2026

    ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

  • March 6, 2026

    10,000 രൂപ മുതൽ സ്റ്റൈപൻ്റ്,സർക്കാർ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് അവസരം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions