ഡല്‍ഹിയില്‍ വന്‍ സ്ഫോടനം,13 മരണം

ന്യൂഡല്‍ഹി:രാജ്യത്തെ നടുക്കി ഡല്‍ഹിയില്‍ വന്‍ സ്ഫോടനം. ചെങ്കോട്ടയ്ക്ക് സമീപം നിര്‍ത്തിയിട്ട കാറുകള്‍ പൊട്ടിത്തെറിച്ച് 13 മരണം. അതിലേറെപ്പേർക്ക് പരുക്കേറ്റു.ഇവരില്‍ പത്തോളം പേരുടെ നില ഗുരുതരമാണ്.
സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തതായാണ് സ്പെഷ്യൽ സെൽ വൃത്തങ്ങള്‍ അറിയിച്ചു. ഐഇഡി ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. സംഭവത്തെ തുടർന്ന് ദില്ലിയിൽ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. അയല്‍സംസ്ഥാനങ്ങളിലും കനത്ത ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമായാണ് സ്ഫോടനം ഉണ്ടായത്. ഒട്ടേറെ വാഹനങ്ങൾക്ക് തീപിടിച്ചു. ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഒന്നാം നമ്പർ ഗേറ്റിൻ്റെ അടുത്തായാണ് സ്ഫോടനം . രണ്ടു കാറുകള്‍ പൊട്ടിത്തെറിച്ചെന്നാണ് വിവരം. വൈകിട്ട് 6.55ഓടെയായിരുന്നു ഇത്.നടന്നത് ഭീകരാക്രമണമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.ഫോറൻസിക്, എൻഐഎ, എൻഎസ്ജി, സംഘങ്ങൾ സ്ഫോടനം നടന്ന പ്രദേശത്ത് പരിശോധന നടത്തി.
സന്ധ്യക്ക് 6:55 ഓടെയാണ് സ്‌ഫോടനം സംബന്ധിച്ച വിവരം ഡല്‍ഹി അഗ്‌നിശമനയ്ക്ക് ലഭിച്ചത്. ഉടന്‍ തന്നെ ഏഴ് ഫയര്‍ എഞ്ചിനുകളും 15 ആംബുലന്‍സുകളും സ്ഥലത്തെത്തി.മൃതദേഹാവശിഷ്ടങ്ങൾ 100 മീറ്റർ ദൂരത്തിൽ ചിന്നിച്ചിതറി കിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
എയര്‍പോര്‍ട്ടുകളിലടക്കം കനത്ത ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആശുപത്രികളിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു.
ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം വൻ സ്ഫോടനമുണ്ടായ പശ്ചാത്തലത്തിൽ രാജ്യ തലസ്ഥാനത്തും മുംബൈയിലും ഉത്തർപ്രദേശിലും അതീവ ജാഗ്രതാ നിർദേശം.ചെക്ക് പോസ്റ്റുകളിലും മെട്രോ സ്റ്റേഷനുകളിലും പരിശോധന കർശനമാക്കി. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തുന്ന ആളുകളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനും പൊലീസിന് നിർദേശം നൽകി.
രാജ്യതലസ്ഥാനത്ത് മണിക്കൂറുകള്‍ക്ക് മുന്‍പ് നിരോധിത സംഘടനകളുമായി ബന്ധമുള്ള അന്തര്‍സംസ്ഥാന തീവ്രവാദികളെ പോലീസ് അറസ്റ്റ് ചെയ്യുകയും 2,900 കിലോഗ്രാമിലധികം സ്‌ഫോടകവസ്തുക്കള്‍ക്ക് ഉപയോഗിക്കുന്ന അമോണിയം നൈട്രേറ്റ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഈ വസ്തുക്കള്‍ ഉപയോഗിച്ച് രാജ്യതലസ്ഥാനത്ത് ഐഇഡി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയുണ്ടായിരുന്നതായി പോലീസ് അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഡല്‍ഹി അതീവ ജാഗ്രതയിലാണ്.
ഡല്‍ഹിയിലുള്‍പ്പെടെ സ്ഫോടനത്തിന് പദ്ധതിയിട്ട പാക് ബന്ധമുള്ള ഭീകര സംഘം പിടിയിലായി.രണ്ട് ഡോക്ടര്‍മാരമാരടക്കം ഏഴുപേരെടങ്ങുന്ന വൈറ്റ് കോളര്‍ ശൃംഖലയെയാണ് ജമ്മു കശ്മീര്‍ പൊലീസ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പിടികൂടിയത്.2,900 കിലോ സ്ഫോടക വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തു.ജമ്മു കശ്മീരില്‍ ജമ്മു കശ്മീരില്‍ തെരച്ചില്‍ തുടരുന്നു.
കേരളത്തിലും കനത്ത ജാഗ്രത
ഡൽഹിയിലെ ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനത്തെ തുടർന്ന് കേരളത്തിലും കനത്ത ജാഗ്രതാ നിർദേശം. പ്രധാന സ്ഥലങ്ങളിലെല്ലാം 24 മണിക്കൂറും പൊലീസ് പട്രോളിങ് ഉറപ്പാക്കണമെന്ന് പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ നിർദേശം നൽകി.വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഉൾപ്പെടെ തീരദേശത്തും നിരീക്ഷണം ശക്തമാക്കി.






