Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • സ്ത്രീകൾക്കുള്ള കെഎസ്ആർടിസി സൗജന്യ യാത്ര: ആദ്യം ഓർഡിനറിയിൽ മാത്രം

  • സെൻസസ് 2027:’സെൽഫ് എനുമറേഷൻ’ ജൂൺ 16 മുതൽ 30 വരെ

  • ഡയാന രാജകുമാരി മുതൽ ചന്തുവരെ:പ്ലീസ്, ‘ഡയാനസിൻഡ്ര’ത്തിൽനിന്ന് ഇനിയെങ്കിലും …

  • കെ എസ് ആർ ടി സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര:നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

  • ‘മലയാള സിനിമയിലെ ശ്രേണീ ഘടനയെ സലിം കുമാർ അട്ടിമറിച്ചു’

HeadlinesHealth
Home›Headlines›വിവാഹം കഴിഞ്ഞ് 14 കൊല്ലത്തിനുശേഷം കണ്‍മണി പിറന്നു,സർക്കാർ ആശുപത്രിക്ക് നന്ദി പറഞ്ഞ് ദമ്പതികള്‍

വിവാഹം കഴിഞ്ഞ് 14 കൊല്ലത്തിനുശേഷം കണ്‍മണി പിറന്നു,സർക്കാർ ആശുപത്രിക്ക് നന്ദി പറഞ്ഞ് ദമ്പതികള്‍

By Admin
December 7, 2025
324
0

അഭിമാനമായി തിരുവനന്തപുരം എസ്.എ.ടി.യിലെ റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗം

തിരുവനന്തപുരം:കുട്ടികളുണ്ടാകില്ലെന്ന് കരുതി പ്രയാസപ്പെട്ടിരുന്നവര്‍ക്ക് അത്യാധുനിക ഐവിഎഫ് ചികിത്സയിലൂടെ 500ലധികം കുഞ്ഞുങ്ങളെയാണ് സമ്മാനിച്ച തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളെജനോടനബന്ധിച്ചുള്ള എസ്.എ.ടി. ആശുപത്രിയിലെ റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗത്തിലെ ചികിത്സയില്‍ വിവാഹത്തിനുശേഷം 14 വർഷത്തിനുശേഷം കുഞ്ഞുജനിച്ച ദമ്പതിമാരുടെ ഹൃദയം നിറഞ്ഞ നന്ദിപ്രകടനം.


നീണ്ട 14 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയായ 36 വയസുകാരിയ്ക്ക് കുഞ്ഞ് ജനിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ കത്തിലൂടെ സന്തോഷം അറിയിച്ചത് ഭര്‍ത്താവ് ഡോ. സുമന്‍. മന്ത്രി വീണാ ജോര്‍ജ് കുടുംബത്തിന് ആശംസകള്‍ നേര്‍ന്നു. മികച്ച ചികിത്സ നല്‍കിയ എസ്.എ.ടി ആശുപത്രിയിലെ ടീമിനെ അഭിനന്ദിക്കുകയും ചെയ്തു.
ഇരുവരും വിവാഹിതരായിട്ട് 14 വര്‍ഷം കഴിഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ കഴിഞ്ഞ 6 വര്‍ഷമായി ചികിത്സയിലായിരുന്നു. മറ്റ് സ്വകാര്യ ആശുപത്രികളിലെ ചികിത്സ കഴിഞ്ഞിട്ടാണ് എസ്എടിയില്‍ ചികിത്സ തുടങ്ങിയത്. ഈ വര്‍ഷം തുടക്കത്തില്‍ നടത്തിയ ഐവിഎഫ് എബ്രിയോ ട്രാന്‍സ്ഫര്‍ ചികിത്സയില്‍ ഗര്‍ഭധാരണം നടക്കുകയും സെപ്തംബർ 26ന് യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.

നീണ്ട 14 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം തങ്ങളുടെ വീട് സന്തോഷനിര്‍ഭരമായി എന്നാണ് ഡോ. സുമന്‍ പറയുന്നത്. ‘അതിന് വഴിവച്ച അങ്ങയുടെ വകുപ്പിലെ എസ്.എ.ടി. ആശുപത്രിയിലെ റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗത്തിനോടുള്ള നിസ്സീമമായ നന്ദി അറിയിച്ചു കൊള്ളുന്നു. അവിടെ ചികിത്സയ്ക്കായി വരുന്നവരില്‍ ഭൂരിഭാഗവും സാധാരണക്കാരായ ദമ്പതികളാണ്. എത്ര തിരക്കുണ്ടെങ്കിലും അത്യന്തം വിനയത്തോടെയും, പ്രസന്നതയോടെയുമാണ് ചികിത്സയ്‌ക്കെത്തുന്ന ഓരോ വ്യക്തികളുമായും ഇടപെടുന്നത്.’-സുമൻ ആരോഗ്യമന്ത്രിക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.

ആരോഗ്യമന്ത്രി വീണാജോർജ് എസ് എ ടി ആശുപത്രി സന്ദർശിച്ചപ്പോൾ

കത്ത് തുടരുന്നു: ‘ചികിത്സാ ചെലവ് കുറവാണെന്നതിനെക്കാള്‍, ചികിത്സയുടെ എല്ലാ ഘട്ടത്തിലും ഡോക്ടര്‍മാര്‍ ചികിത്സയുടെ സാങ്കേതിക വശങ്ങളെ കുറിച്ചും രോഗിയുടെ പ്രത്യുത്പാദന ആരോഗ്യത്തെകുറിച്ചും വിശദമായി പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നത്, മറ്റ് ഒരു ചികിത്സാലയത്തിലും ഇല്ല എന്ന കാര്യം അറിയിച്ചുകൊള്ളട്ടെ. ഇത് ചികിത്സയ്ക്ക് അത്യന്തം സുതാര്യത നല്‍കുന്നതാണ്. ഉന്നത നിലവാരത്തില്‍, വളരെ നിശബ്ദമായി പ്രവര്‍ത്തിക്കുന്ന റീപ്രൊഡക്ടീവ് മെഡിസിന്‍ വകുപ്പ് തീര്‍ച്ചയായും അങ്ങയുടെ കീഴില്‍ വികസനത്തിന്റെ ഉന്നത തലത്തിലേക്ക് കുതിക്കുന്ന ആരോഗ്യവകുപ്പിന്‍റെ കിരീടത്തിലെ പൊന്‍തൂവലാണ് എന്ന കാര്യം അഭിമാനത്തോടെ ബോധിപ്പിച്ചുകൊള്ളട്ടെ.ചികിത്സിച്ച ഡോക്ടര്‍മാര്‍ ഡോ. അനിത എം. (വകുപ്പ് മേധാവി), ഡോ. റെജി മോഹന്‍ തുടങ്ങിയ ടീം അംഗങ്ങള്‍ക്കും നന്ദി അറിയിക്കുകയും ചെയ്യുന്നു.’

പല കാരണങ്ങളാല്‍ കുഞ്ഞുങ്ങളില്ലാത്ത ദമ്പതിമാര്‍ക്ക് ആശ്രയ കേന്ദ്രമായി മാറുന്നതിന്‍റെ മികച്ച ഉദാഹരണമാണ് എസ്.എ.ടി. ആശുപത്രിയിലെ റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗം. കുട്ടികളുണ്ടാകില്ലെന്ന് കരുതി പ്രയാസപ്പെട്ടിരുന്നവര്‍ക്ക് അത്യാധുനിക ഐവിഎഫ് ചികിത്സയിലൂടെ 500ലധികം കുഞ്ഞുങ്ങളെയാണ് സമ്മാനിച്ചത്. ഇതുകൂടാതെ മറ്റ് ചികിത്സകള്‍ വഴി അനേകം കുഞ്ഞുങ്ങളേയും സമ്മാനിച്ചിട്ടുണ്ട്. കേരളത്തിനകത്തും പുറത്ത് നിന്നും എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട് എത്തിയ ദമ്പതിമാരുമുണ്ട് അക്കൂട്ടത്തില്‍. ഹോര്‍മോണ്‍ ചികിത്സ, സര്‍ജറി, അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നോളജി ഉപയോഗിച്ചുള്ള ഐവിഎഫ് (ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍), ഇന്‍ട്രാസൈറ്റോപ്ലാസ്മിക് സ്‌പേം ഇന്‍ജക്ഷന്‍ (ഐസിഎസ്‌ഐ) തുടങ്ങി വന്‍കിട കോര്‍പറേറ്റ് ആശുപത്രികളെ പോലും വെല്ലുന്ന സംവിധാനങ്ങളാണ് എസ്.എ.ടി. ആശുപത്രിയില്‍ സജ്ജമാക്കിയിരിക്കുന്നത്. ആഗോളതലത്തിലേത് പോലെ 40 മുതല്‍ 50 ശതമാനം വരെ വിജയ ശതമാനം ഉയര്‍ത്താന്‍ എസ്.എ.ടി. ആശുപത്രിയ്ക്കായിട്ടുണ്ട്.

കാന്‍സര്‍ രോഗികള്‍ക്ക് കീമോതെറാപ്പിക്കോ റേഡിയേഷനോ മുമ്പ് അണ്ഡം, ബീജം, ഭ്രൂണം എന്നിവ സൂക്ഷിച്ച് വയ്ക്കാന്‍ കഴിയുന്ന ശീതീകരണ സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. ഇത് കൂടാതെ കാന്‍സറോ മറ്റ് രോഗങ്ങളോ ബാധിച്ചവര്‍ക്ക് അണ്ഡം സൂക്ഷിച്ച് വയ്ക്കാനുള്ള ഫെര്‍ട്ടിലിറ്റി പ്രിസര്‍വേഷന്‍ പ്രോഗാമും ആരംഭിച്ചിട്ടുണ്ട്.
തിങ്കള്‍ മുതല്‍ ശനി വരെയാണ് ഒപി സേവനമുള്ളത്. ദമ്പതികള്‍ ഒരുമിച്ചാണ് ചികിത്സയ്ക്കായി എത്തേണ്ടത്. കൗണ്‍സിലിംഗ് ഉള്‍പ്പെടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ഇവിടത്തെ ചികിത്സ.

TagsGovt SAT HospitalKerala Healthkerala modelVeena George
Previous Article

അനിൽ രാധാകൃഷ്ണൻ ഫെല്ലോഷിപ്പ് ടി.പി. ഗായത്രിക്ക്

Next Article

‘കളങ്കാവൽ ‘: പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും

Related articles More from author

  • GeneralHeadlines

    ‘വെറും തള്ളല്ല,9 ലക്ഷം അപേക്ഷകൾ ഒരു മണിക്കൂറിൽ തീർപ്പാക്കി’-കളിയാക്കിയവർക്ക് കണക്കിന് കൊടുത്ത് മന്ത്രി എം.ബി രാജേഷ്

    January 21, 2026
    By Admin
  • HeadlinesHealth

    ചികിത്സ നിഷേധിക്കരുത്, നിരക്കുകൾ പ്രദർശിപ്പിക്കണം:ഹൈക്കോടതി

    November 26, 2025
    By Admin
  • HeadlinesHealth

    രാജ്യത്ത് ആദ്യം: 5 ജില്ലകളുടെ ജില്ലാതല ആന്‍റിബയോഗ്രാം പുറത്തിറക്കി കേരളം

    March 12, 2026
    By Admin
  • HeadlinesHealth

    മാതൃകയായി യുവഡോക്ടർമാർ,അഭിനന്ദിച്ച് ഐഎംഎ

    December 22, 2025
    By Admin
  • HeadlinesHealth

    കാന്‍സര്‍ മരുന്ന് വിലക്കുറവില്‍ വില്‍ക്കാൻ 58 കൗണ്ടറുകള്‍ കൂടി

    November 2, 2025
    By Admin
  • HeadlinesHealth

    ‘സിസേറിയൻ,ഇൻകുബേറ്റർ,ഇരട്ടക്കുട്ടികൾ,റിസ്ക്…’ഓടി രക്ഷപ്പെട്ട് സർക്കാർ ആശുപത്രിയിലെത്തിയപ്പോൾ സുഖപ്രസവം…!(ലാഭം 10-15 ലക്ഷം!)

    February 26, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • സ്ത്രീകൾക്കുള്ള കെഎസ്ആർടിസി സൗജന്യ യാത്ര: ആദ്യം ഓർഡിനറിയിൽ മാത്രം
  • സെൻസസ് 2027:’സെൽഫ് എനുമറേഷൻ’ ജൂൺ 16 മുതൽ 30 വരെ
  • ഡയാന രാജകുമാരി മുതൽ ചന്തുവരെ:പ്ലീസ്, ‘ഡയാനസിൻഡ്ര’ത്തിൽനിന്ന് ഇനിയെങ്കിലും …
  • കെ എസ് ആർ ടി സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര:നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
  • ‘മലയാള സിനിമയിലെ ശ്രേണീ ഘടനയെ സലിം കുമാർ അട്ടിമറിച്ചു’

Timeline

  • June 8, 2026

    സ്ത്രീകൾക്കുള്ള കെഎസ്ആർടിസി സൗജന്യ യാത്ര: ആദ്യം ഓർഡിനറിയിൽ മാത്രം

  • June 8, 2026

    സെൻസസ് 2027:’സെൽഫ് എനുമറേഷൻ’ ജൂൺ 16 മുതൽ 30 വരെ

  • June 8, 2026

    ഡയാന രാജകുമാരി മുതൽ ചന്തുവരെ:പ്ലീസ്, ‘ഡയാനസിൻഡ്ര’ത്തിൽനിന്ന് ഇനിയെങ്കിലും …

  • June 8, 2026

    കെ എസ് ആർ ടി സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര:നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

  • June 7, 2026

    ‘മലയാള സിനിമയിലെ ശ്രേണീ ഘടനയെ സലിം കുമാർ അട്ടിമറിച്ചു’

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions