തിരുവനന്തപുരത്തുകാര്‍ക്ക് ഇഷ്ടം ഒറ്റയ്ക്കുള്ള വിദേശ യാത്രകളെന്ന് ‘സ്‌കൂട്ട്’ എയര്‍ലൈൻ സര്‍വേ

ചെലവ് കുറഞ്ഞ യാത്രകൾക്ക് മുൻഗണന
തിരുവനന്തപുരം: ദക്ഷിണേന്ത്യക്കാരായ വിനോദസഞ്ചാരികള്‍ക്ക് ഒറ്റയ്ക്കുള്ള വിദേശ യാത്രകള്‍ നടത്താനുള്ള താല്‍പര്യം വര്‍ദ്ധിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. ദക്ഷിണേന്ത്യയിലെ സഞ്ചാരികളില്‍ നാലില്‍ മൂന്നുപേരും (75%) 2026ല്‍ ഒരു സോളോ ട്രിപ്പ് പ്ലാന്‍ ചെയ്യുന്നവരാണ്. ഇന്ത്യ-സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്‍റെ ബജറ്റ് എയര്‍ലൈനായ സ്കൂട്ടിന്‍റെ പുതിയ ട്രാവല്‍ ട്രെന്‍ഡ് റിപ്പോര്‍ട്ടായ ‘സൌത്ത് ഇന്ത്യ ട്രാവല്‍ ഇന്‍സൈറ്റ്‌സ് 2025 ആണ് ഈ കണ്ടെത്തല്‍ നടത്തിയത്.

ദക്ഷിണേന്ത്യക്കാരായ വിനോദസഞ്ചാരികള്‍ കൂടുതല്‍ സവിശേഷവും വ്യക്തിപരവുമായ യാത്രാ അനുഭവങ്ങള്‍ തേടുന്നുവെന്നും ചെലവ് കുറഞ്ഞതും എന്നാല്‍ ആധികാരികമായ യാത്രാനുഭവത്തിനുള്ള ആഗഹം അവരെ നയിക്കുന്നുവെന്നും സര്‍വേ കണ്ടെത്തി.സ്വതന്ത്രമായ പര്യവേഷണങ്ങളുടെ മനോഭാവവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്,
സർവേയിൽ പ്രതികരിച്ചവരിൽ നാലിൽ മൂന്ന് പേർ (74%) 2026 ൽ ഒറ്റയ്ക്ക്
അന്താരാഷ്ട്ര യാത്ര നടത്താൻ പദ്ധതിയിടുന്നവരാണ്. 51% പേർ കുറവ് യാത്രകൾ
ചെയ്യപ്പെടുന്ന ലക്ഷ്യസ്ഥാനങ്ങളെ അനുകൂലിക്കുകയും 49% പേർ അവരുടെ തനിച്ചുള്ള
സാഹസികതകൾക്കായി പരിചിതമായ ഹോട്ട്സ്പോട്ട് തിരഞ്ഞെടുക്കുകയും
ചെയ്യുന്നു.

തിരുവനന്തപുരത്തുകാര്‍ക്ക് ഇഷ്ടം ഒറ്റയ്ക്കുള്ള വിദേശ യാത്രകളെന്ന് ‘സ്‌കൂട്ട്’ എയര്‍ലൈൻ സര്‍വേ
സന്ദർശനങ്ങളും ആകർഷണങ്ങളും (26%) സാഹസിക അവധിദിനങ്ങൾ (23%),
കുടുംബത്തെയും സുഹൃത്തുക്കളെയും സന്ദർശിക്കുന്നത് (19%) എന്നിങ്ങനെ
യാത്രകളുടെ കാരണങ്ങൾ പലതാണ്. പ്രതികരിച്ച നാലിൽ
മൂന്ന് പേരും ഒറ്റയ്ക്ക് യാത്ര ചെയ്യാൻ പദ്ധതിയിടുന്നു .യാത്ര ആസൂത്രണം ചെയ്യുകയും മികച്ച അനുഭവമാക്കുകയും ചെയ്യുന്ന രീതികളില്‍ പുനര്‍ചിന്തനം ദക്ഷിണേന്ത്യന്‍ വിനോദ സഞ്ചാരികള്‍ നടത്തുന്നു. ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, തിരുവനന്തപുരം, വിശാഖപട്ടണം എന്നീ അഞ്ച് പ്രധാന ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ നിന്നുള്ള 1,600 ഓളം ആളുകള്‍ സര്‍വേയില്‍ പങ്കെടുത്തു. പരമ്പരാഗത ടൂറിസ്റ്റ് ഹോട്ട്‌സ്‌പോട്ടുകളേക്കാള്‍ അധികം തിരക്കില്ലാത്ത അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രങ്ങളോടുള്ള താല്‍പര്യം ദക്ഷിണേന്ത്യക്കാരില്‍ വര്‍ദ്ധിക്കുന്നുവെന്ന് സര്‍വേ കണ്ടെത്തി.

യാത്ര ആസൂത്രണം ചെയ്യാന്‍ സോഷ്യല്‍ മീഡിയയേയും ഓണ്‍ലൈന്‍ അവലോകന പ്ലാറ്റ് ഫോമുകളേയും ആശ്രയിക്കുന്നു.
പരിചിതമായ ഇടങ്ങളെക്കാൾ കണ്ടെത്തുവാൻ കൂടുതലുള്ള ഇടങ്ങളെയാണ്
ദക്ഷിണേന്ത്യൻ സഞ്ചാരികൾ തെരഞ്ഞെടുക്കുന്നത്.
ബജറ്റ് സൌഹൃദമായത് (46%), തിരക്ക് കുറഞ്ഞ ഇടങ്ങൾ (43%), വിസ നടപടികളിലെ
എളുപ്പം (38%), താങ്ങാനാവുന്ന ഫ്ലൈറ്റ് ടിക്കറ്റ് നിരക്കുകൾ (38%), ഫ്ലൈറ്റ് ലഭ്യത (37%)
എന്നിവയാണ് യാത്രാ സ്ഥലം നിശ്ചയിക്കുന്നതിലെ പ്രധാന പരിഗണനകളായി പറഞ്ഞത്. ഇത്തരത്തിലുള്ള
പ്രിയമുള്ള പാരമ്പര്യേതര ഇടങ്ങളിൽ ചിലതായി ക്രാബി (തായ്ലൻഡ്), ഡാർവിൻ
(ഓസ്ട്രേലിയ), ചിയാങ് റായ് (തായ്ലൻഡ്) തുടങ്ങിയ ലക്ഷ്യസ്ഥാനങ്ങൾ
ദക്ഷിണേന്ത്യൻ സഞ്ചാരികൾക്കിടയിൽ ഉയർന്നുവരുന്നു.






