ബജറ്റിന് മാർക്ക്:’മനോരമ’യ്ക്ക് ‘വെളുക്കാൻ തേച്ചത്’ പാണ്ടായി!

‘മനോരമ’ യിൽ ജനങ്ങളും വിദഗ്ധരും ബജറ്റിനെ അനുകൂലിച്ചു
തിരുവനന്തപുരം:ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിന് ജനങ്ങൾ കൂടുതൽ മാർക്കിട്ടതോടെ ആദ്യ സർവേ മനോരമ മുക്കിയത് സാമൂഹികമാധ്യമങ്ങളിൽ വൻ വിമർശനമായതോടെ പുതിയ സർവേ ആരംഭിച്ചതിനും ജനം കൂട്ടത്തോടെ ബജറ്റിന് അനുകൂലമായി പ്രതികരിച്ചു.അതിനുപുറമേ,മനോരമ പത്രത്തിലും ബജറ്റിന് യു.ഡി.എഫ് വിദഗ്ധരടക്കം അനുകൂല നിലപാടടെുത്തതോടെ മനോരമ വെളുക്കാൻ തേച്ചത് പാണ്ടായ അവസ്ഥയിലായി.
ബജറ്റ് പ്രസംഗം ആരംഭിച്ചതിന് പിന്നാലെയാണ് മനോരമ ന്യൂസ് ഓൺലൈനിൽ ജനങ്ങളുടെ പ്രതികരണം ആരാഞ്ഞ് ആദ്യംസർവെ ആരംഭിച്ചത്. കേരള ബജറ്റിന് മാർക്കിടാം എന്ന പേരിലായിരുന്നു പോൾ. മികച്ചത്, മോശം, ശരാശരി എന്നിങ്ങനെ മൂന്ന് ഓപ്‌ഷനാണ് ഉണ്ടായിരുന്നത്. എന്നാൽ, ബജറ്റിന് വോട്ട് ചെയ്‌തവരിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 89.61 ശതമാനം പേർ ബജറ്റ് മികച്ചതെന്നും 2.28 പേർ ശരാശരിയെന്നും വിലയിരുത്തിയപ്പോൾ 8.11 ശതമാനം പേർ മാത്രമാണ് മോശമെന്ന് അഭിപ്രായപ്പെട്ടത്. ഇതിന് പിന്നാലെ സർവെ മുക്കുകയായിരുന്നു.ഇതോടെ യു.ഡി.എഫ് മാധ്യമത്തിന് സമനില തെറ്റിയെന്നുവച്ച് സ്ക്രീൻഷോട്ടുസഹിതം പൊങ്കാല ആരംഭിച്ചു. ‘മനോരമയ്ക്ക് തന്നെ കാറ്റിന്‍റെ ഗതി എങ്ങോട്ടാണെന്നത് മനസിലായി’, ‘ജനങ്ങളുടെ മനസിലിരിപ്പ് പുറത്തു വന്നപ്പോൾ പോൾ ഫലം പിൻവലിച്ച് മനോരമ’, ‘ഒത്തില്ല അത് കൊണ്ട് മുക്കി’, ഒപ്പിനിയൻ പോൾ റിസൾട്ട് കണ്ടു, മനോരമ പോലും ഞെട്ടി’കമൻ്റുകൾ കൈവിട്ടുനിറഞ്ഞതോടെ അടുത്ത വോട്ടെടുപ്പുമായി വരാൻ മനോരമ നിർബന്ധിതമായി.

മന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു
പുതിയ പോളിൽ Excellent, Good, Average, Poor എന്നിങ്ങനെ നാല് ഓപ്‌ഷനാണ് ഉണ്ടായിരുന്നത്. ഇതിൽ 86.43 ശതമാനം പേരും എക്സലൻ്റ് എന്നും 3.35 പേർ ഗുഡ് എന്നും അഭിപ്രായം രേഖപ്പെടുത്തി.രണ്ടാം സര്‍വെയിലും 86 ശതമാനത്തിലധികം പേരും ബജറ്റ് മികച്ചതെന്നാണ് അഭിപ്രായപ്പെട്ടത്.10 ശതമാനത്തോളം പേർമാത്രമേ മോശം അഭിപ്രായം രേഖപ്പെടുത്തിയുളളൂ.
അതിനിടെയാണ് സ്വന്തം വിദഗ്ധർ മനോരമ പത്രത്തെ ചതിച്ചത്.യുഡിഎഫുകാരായ 4 പേരുൾപ്പെടെ ആറുപേരെയാണ് അഭിപ്രായം പറഞ്ഞ് മാർക്കിടാനായി ക്ഷണിച്ചത്.ജി.വിജയരാഘവൻ,ഡോ.ബി.എ പ്രകാശ്,ഡോ.മേരി ജോർജ്,ഡോ.ജോസ് സെബാസ്റ്റ്യൻ എന്നിങ്ങനെ നാല് യുഡിഎഫ് അനുകൂലികളെയും ഡോ.വി നാഗരാജൻ നായിഡു എന്ന സ്വതന്ത്രനെയും സിദ്ധിക്ക് റാബിയത്ത് എന്ന ഇടത് അനകൂലിയേയുമാണ് ഇതിനായി മനോരമ നിയോഗിച്ചത്.
ടെക്നോപാർക്കിൻ്റെ സ്ഥാപക സിഇഒ ആയ ജി. വിജയരാഘവൻ കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത ആസൂത്രണ ബോർഡ് അംഗവുമായിരുന്നു. അദ്ദേഹം 10ന് 6 മാർക്കാണ് ബജറ്റിന് നൽകിയത്.മറ്റ് മൂന്നു യുഡഎഫ് മുഖമായിചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നവരിൽ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെവലപ്‌മെന്‍റ് സ്റ്റഡീസിൽ പ്രവർത്തിക്കുന്ന ഡോ.മേരി ജോർജ് 10ന്3.5 മാർക്ക് നൽകിതോടെ ജയിക്കാനുള്ള മാർക്കായി.ഡോ.ബി.എ പ്രകാശും ഡോ.ജോസ് സെബാസ്റ്റ്യനുമാണ്3 മാർക്കു വീതമിട്ട് തോല്പിച്ചത്.എന്നാൽ,നിഷ്പക്ഷനായ ഡ.വി.നാഗരാജൻ നായിഡു10ന് 5 മാർക്കിട്ടു. ഇടത് അനുകൂലി സിദ്ധിക്ക് റാബിയത്ത് 10ന് 9 മാർക്കുമിട്ടു.അതോടെ മൂന്നുപേരുടെ മികച്ച മാർക്കോടെ നല്ല സ്കോറാണ് ബജറ്റിന് ലഭിച്ചത്.






