‘കേരളത്തിലെ 10,18,042 സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിൽ 1000 രൂപ വീതം സുരക്ഷാ പെൻഷൻ എത്തിക്കഴിഞ്ഞു’

ഇടതുപക്ഷ സർക്കാർ ഉറപ്പുനൽകിയ ‘സ്ത്രീ സുരക്ഷ പെൻഷൻ ‘ യാഥാർഥ്യമാക്കി:മന്ത്രി വീണാജോർജ്
തിരുവനന്തപുരം:കേരളത്തിലെ സ്ത്രീക്ഷേമ- മുന്നേറ്റ ചരിത്രത്തിൽ ഫെബ്രുവര 11 സവിശേഷമായി അടയാളപ്പെടുത്തപ്പെടുമെന്ന് മന്ത്രി വീണാജോർജ്. ഇടതുപക്ഷ സർക്കാർ ഉറപ്പുനൽകിയ സ്ത്രീ സുരക്ഷ പെൻഷൻ എന്നത് യാഥാർഥ്യമാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ഉദ്‌ഘാടനത്തിനു ശേഷം സംസ്ഥാനത്തെ 10,18,042 സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിൽ 1000 രൂപ വീതം സുരക്ഷാ പെൻഷൻ എത്തിക്കഴിഞ്ഞുവെന്ന് മന്ത്രി വീണാജോർജ് അറിയിച്ചു .

ജന്മനാ ഹൃദയ വാല്‍വിനുണ്ടായ തകരാര്‍, കാഴ്ചാ പ്രശ്നം ഉള്‍പ്പെടെയുള്ള വെല്ലുവിളികളില്‍ തളര്‍ന്ന് പോകാതെ ജീവിതത്തെ പുഞ്ചിരിയോടെ കാണുന്ന,പത്തനംതിട്ട തോട്ടഭാഗം സ്വദേശിയായ അക്ഷയ് ആരോഗ്യമന്ത്രിക്ക് അയച്ചു കൊടുത്ത ചിത്രം(മന്ത്രിയുടെ ഫെയ്സ് ബക്കിൽനിന്നെടുത്തത്)
ഈ ദിവസം തന്നെയാണ് സംസ്ഥാനത്തെ പുതിയ വനിതാ നയം 2026 മന്ത്രിസഭാ യോഗം അംഗീകരിച്ചത്. ആധുനിക കാലഘട്ടത്തിലെ ആവശ്യങ്ങള്‍ക്കനുസൃതമായി സ്ത്രീകളുടെ സുരക്ഷ, തൊഴില്‍ അവകാശങ്ങള്‍, നിയമങ്ങള്‍, ഗോത്രസമൂഹം, തീര ദേശം എന്നിങ്ങനെ പല മേഖലകള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടാണ് ഈ നയം രൂപീകരിച്ചിരിക്കുന്നത്. ജാതി-മത-ലിംഗ ഭേദമന്യേ സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങള്‍ അവസാനിപ്പിക്കുകയും സമൂഹത്തിന്‍റെ എല്ലാ മേഖലകളിലും തുല്യ പങ്കാളിത്തം ഉറപ്പാക്കുകയുമാണ് നയത്തിന്‍റെ അന്തസത്ത. വനിതാ നയത്തിന്‍റെ പുരോഗതി വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി അധ്യക്ഷനായി ഒരു ജെന്‍ഡര്‍ സ്റ്റേറ്റ് മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കും. എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും ഒരു ഉദ്യോഗസ്ഥനേയോ ഉദ്യോഗസ്ഥയേയോ ‘ജെന്‍ഡര്‍ റിസോഴ്‌സ് പേഴ്‌സണ്‍’ ആയി നിയമിക്കുമെന്നും മന്ത്രി വീണാജോർജ് വ്യക്തമാക്കി






