വെള്ളാപ്പള്ളി ഉൾപ്പെടെ എസ്എന്‍ഡിപി യോഗം ഭാരവാഹികൾക്കെല്ലാം അയോഗ്യത കല്പിച്ച് ഹൈക്കോടതി

പ്രസിഡന്‍റ് എം എൻ സോമൻ,ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി,ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് തുടങ്ങി 170 പേർക്കാണ് അയോഗ്യത
കൊച്ചി:എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി അയോഗ്യനാക്കി.എസ്എൻഡിപി യോഗത്തിന്‍റെ ഭരണം അഡ്മിനിസ്ട്രേറ്ററെ അല്ലെങ്കിൽ റിസീവറെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രഫ.എം.കെ.സാനു ഉൾപ്പെടെയുള്ളവർ 2024ൽ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ടി.ആർ.രവിയുടെ ഉത്തരവ്. വെള്ളാപ്പള്ളി ഉൾപ്പെടെ എല്ലാ ബോർഡുമെംബർമാരെയും എസ്എന്‍ഡിപി യോഗത്തിൽ നിന്നും അയോഗ്യരാക്കിയിട്ടുണ്ട്.
പ്രസിഡന്‍റ് എം എൻ സോമൻ,ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി,ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് തുടങ്ങി ബോർഡ് അംഗങ്ങളായ 170 പേരാണ് അയോഗ്യരാക്കപ്പെട്ടത്.
ഒമ്പത് വർഷമായി എസ്എന്‍ഡിപി യോഗത്തിന്‍റെ വാർഷിക വരവ് ചെലവ് കണക്ക് നൽകിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മൂന്ന് വർഷം തുടർച്ചയായി അക്കൗണ്ടുകൾ സമർപ്പിച്ചില്ലെങ്കിൽ അയോഗ്യരാക്കാം എന്നാണ് നിരീക്ഷിച്ചത്. 2014 മുതൽ അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കില്ലെന്നും ഡയറക്ടർമാർക്ക് ഡിൻ നമ്പർ ഇല്ലെന്നും കോടതി കണ്ടെത്തി.
ഹർജികൾ തീർപ്പാക്കുന്നതു വരെ എസ്എൻഡിപി യോഗത്തിൻ്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയമനങ്ങൾ നടത്തുന്നതിൽ നിന്നും ഭാരവാഹികളെ വിലക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.






