ക്ലിഫ് ഹൗസ് അറ്റകുറ്റപണി : പിണറായി 10 വർഷംകൊണ്ട് ചെലവിട്ടത് 2 കോടി ,ആദ്യ ദിവസം തന്നെ വി.ഡി. സതീശൻ അനുമതി നൽകിയത് 73 ലക്ഷം രൂപ

നടപ്പാക്കുന്നത് പിണറായി വേണ്ടന്ന് വച്ച നവീകരണം
ബിബി പി
തിരുവനന്തപുരം:മുഖ്യമന്ത്രിയായിരിക്കേ പിണറായി വിജയന്‍റെ ഔദ്യോഗിക വസതിയിൽ അറ്റകുറ്റപണിക്കായി ടൂറിസം വകുപ്പ് പണം ചെലവിട്ടത് ധൂർത്താക്കി ഒന്നാം പേജിൽ വാർത്തയും അന്തിചർച്ച നടത്തി മണിക്കൂറുകൾ ചിലവിട്ടവർക്ക് രണ്ട് ദിവസമായി നാവില്ല, പേനയിൽ മഷിയും ഇല്ല.
വർഷങ്ങൾ മുൻപ് ,കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ക്ലിഫ് ഹൗസിൽ നിർമ്മിച്ച നീന്തൽക്കുളം അതിന്‍റെ കസ്റ്റോഡിയൻ ആയ ടൂറിസം വകുപ്പ് ആദ്യഘട്ടമായി 31,92, ലക്ഷം രൂപ ചെലവഴിച്ച് അറ്റകുറ്റ പണി നടത്തിയതാണ് 2022 ഡിസംബർ 15 ന് ഇത് വിവാദമാക്കിയത് .
അന്നത്തെ കെ പി സി സി സെക്രട്ടറി സി. ആർ. പ്രാണകുമാറിന് ടൂറിസം ഡയറക്ടറേറ്റിൽ നിന്ന് വിവരവകാശ നിയമ പ്രകാരം ലഭിച്ച മറുപടിയിൽ ഉണ്ടായിരുന്ന തുകയിലെ കാര്യമാണ് അന്ന് ചർച്ചയും വിവാദവുമാക്കിയത് .
ഇതേ പണിയുടെ ബില്ലിന്‍റെ രണ്ടാം ഘട്ടപണമായി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തൽകുളം നവീകരണത്തിനായി വീണ്ടും പണം അനിവദിച്ച് ടൂറിസം-പൊതുമരാമത്ത് വകുപ്പ് 3.84 ലക്ഷം രൂപ കരാറുകാർക്ക് നൽകിയത്. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തുവന്നത് പിണറായി മുഖ്യമന്ത്രിയായതിനു ശേഷം ക്ലിഫ് ഹൗസിലെ നീന്തൽകുളത്തിനായി വീണ്ടും പണം നൽകി എന്ന നിലയിൽ വിവാദ വാർത്തയാക്കി 2023 മേയ് 18 നായിരുന്നു ഈ വിവാദം.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തിൻ്റെ നിർമാണം തുടങ്ങി എന്നതായിരുന്നു രണ്ടാം വാർത്ത. വാർത്ത വായിച്ചാൽ പിണറായി ഒരു പണിയും ഇല്ലാതെ തൊഴുത്ത് നിർമ്മാണം തുടങ്ങി എന്നാണ് ജനം കരുതുക. എന്നാൽ തനിക്ക് മുൻപ് ഉണ്ടായിരുന്ന കോൺഗ്രസ് മുഖ്യമന്ത്രി നിർമ്മിച്ച തൊഴുത്ത് അന്നത്തെ പണിയുടെ മിടുക്കു കൊണ്ട് തകർന്ന് വീഴുന്ന നിലയിൽ ആയിരുന്നു എന്നതാണ് സത്യം . തൊഴുത്തിന് മാത്രമല്ലായിരുനു പണം എന്നത് അവർ മറച്ചു വച്ചു.
ക്ലിഫ് ഹൗസ് വളപ്പില്‍ സമര ക്കാർകയറിയത് സുരക്ഷാ വീഴ്ച്ചയായി കണക്കാക്കി റിപ്പോർട്ട് പോയിരുന്നു ഇതേ തുടര്‍ന്നാണ് ചുറ്റുമതില്‍ ബലപ്പെടുത്തി പുനര്‍നിര്‍മിക്കാന്‍ തീരുമാനമുണ്ടായി. നന്ദൻകോട് 6 ഏക്കർ 25 സെന്‍റിലാണ് ക്ലിഫ് ഹൗസ്. അതിന്‍റെ മതിലും അന്നും പണിതു. ഇക്കാര്യം മറച്ചു പിടിച്ചു
ജീവനക്കാർക്ക് താമസിക്കുന്ന കെട്ടിടങ്ങളുടെ അറ്റകുറ്റ പണി / ഇന്ന് സതീശൻ താമസിക്കുന്ന വീടിന്‍റെ മതിൽ നിർമ്മാണം / കെട്ടിടങ്ങളിലെ റീവയറിങ് എന്നിവ അടക്കം 42.90 ലക്ഷം രൂപയാണ് അന്ന് ചെലവിട്ടത്.
അതായത് ആകെ കണക്ക് പരിശോധിച്ചാൽ കഴിഞ്ഞ 10 വർഷം കൊണ്ട് പിണറായി സർക്കാർ ആകെ ചെലവിട്ടത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നിർമാണങ്ങൾക്കായി മരാമത്ത് വകുപ്പ് പത്ത് വർഷത്തിനിടെ ചെലവാക്കിയത് (2016 മെയ് 20 മുതൽ ) 2,18,16,406. രൂപ . ഇതിൽ ഒരു കോടി രൂപ പൊലീസിന് താമസിക്കാൻ വേണ്ടിയുള്ള ഗാർഡ് റൂമിനായിരുന്നു.
ലിഫ്റ്റ് വയ്ക്കാൻ 17 ലക്ഷവും പൈപ്‌ലൈൻ മാറ്റാനായി 5.65 ലക്ഷവും വേണ്ടിവന്നു. 12 ലക്ഷമാണു ക്ലിഫ് ഹൗസിലെ പെയിൻ്റിങ് ചെലവ്. 2 തവണയായി ശുചിമുറി നന്നാക്കാൻ 2.95 ലക്ഷം മുടക്കി എന്ന് കേരളത്തിലെ മാധ്യമങ്ങൾ പറയുന്നു . ഇതെല്ലാം അവർക്ക് ധൂർത്തായിരുന്നു . അതെ ക്ലിഫ് ഹൗസിനായി വി ഡി സതീശൻ ആദ്യദിവസം തന്നെ ചിലവഴി ക്കുന്നത് 73 ലക്ഷം രൂപ . 10,000 ചതുരശ്ര അടി വിസ്തീർണം വരുന്ന പൈതൃകമന്ദിരമായ ക്ലിഫ് ഹൗസിൽ 73 ലക്ഷം രൂപയുടെ അറ്റകുറ്റപ്പണിക്ക് 2 വർഷം മുൻപ് സർക്കാർ ഭരണാനുമതി നൽകിയിരുന്നു. എന്നാൽ അന്ന് ക്ലിഫ് ഹൗസിലെ അറ്റകുറ്റപ്പണിക്ക് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായിവിജയൻ അനുമതി നിഷേധിച്ചിരുന്നു .
ഇതു കൂടാതെ ഇരുപതോളം മന്ത്രിമന്ദിരങ്ങളിലും കൻ്റോൺമെൻ്റ് ഹൗസിലും വലിയതോതിലുള്ള നവീകരണത്തിന് ഭരണാനുമതി ലഭിച്ചിട്ടും അതത് മന്ത്രിമാർ അനുമതി നൽകാതിരുന്നതിനാൽ നടന്നില്ല.
പിണറായിയുടെ ആ ഉത്തരവ് തിരുത്തിയാണ് സതീശൻ
നവീകരിക്കാൻ പോവുന്നത് . ക്ലിഫ് ഹൗസിലെ വീട്ടുപകരണങ്ങളും നീന്തൽക്കുളങ്ങളും എല്ലാം മികച്ച നിലവാരത്തിലാണെന്നാണ് റിപ്പോർട്ട്. ഇതെല്ലാം പരിപാലിക്കുന്നത് ടൂറിസം വകുപ്പാണ്.






