ശബരിമല: ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി;33.33 ശതമാനം വർധന

അരവണ വരുമാനം 47 കോടി;46.86 ശതമാനം വർധന
ശബരിമല: ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി;33.33 ശതമാനം വർധന വരുമാനം 47 കോടി;46.86 ശതമാനം വർധനശബരിമല:കഴിഞ്ഞ മണ്ഡല- മകരവിളക്ക് തീർത്ഥാടന കാലയളവിൽ ആദ്യത്തെ 15 ദിവസം ശബരിമലയിൽ ദേവസ്വം ബോർഡിന് ലഭിച്ച ആകെ വരുമാനം 92 കോടി രൂപ. കഴിഞ്ഞ സീസണിൽ ഇതേ സമയത്ത് കിട്ടിയ69 കോടിരൂപയെക്കാള്‍ 33.33 ശതമാനം കൂടുതൽ.നവംബർ 30വരെയുള്ള കണക്കാണിത്.

തിങ്കളാഴ്ച രാവിലെ സന്നിധാനത്ത് നിന്നുള്ള ദൃശ്യം
വരുമാനത്തിന്‍റെ ഭൂരിഭാഗവും അരവണ വിൽപ്പനയിൽ നിന്നാണ്.47 കോടി രൂപയാണ് അരവണയിൽ നിന്നുള്ള വരുമാനം.കഴിഞ്ഞ വർഷം ആദ്യത്തെ 15 ദിവസം ഇത് 32 കോടിയായിരുന്നു; 46.86 ശതമാനം വർധന.
അപ്പം വിൽപ്പനയിൽ നിന്ന് ഇതുവരെ 3.5 കോടി രൂപയാണ് ലഭിച്ചത്.കഴിഞ്ഞ വർഷവും ഏകദേശം ഇതേ തുക തന്നെയാണ് ലഭിച്ചത്.
കാണിക്കയിൽ നിന്നുള്ള വരുമാനം 2024 ൽ ഇതേ സമയം 22 കോടി ആയിരുന്നപ്പോൾ ഈ സീസണിൽ അത് 26 കോടിയായി;18.18 ശതമാനം വർധന.
ഈ സീസണിൽ 13 ലക്ഷത്തോളം തീർത്ഥാടകരാണ് നവംബർ 30 വരെ ശബരിമലയിൽ എത്തിയത്.
അന്നദാനത്തിന് സദ്യ ; അഞ്ചിലെ യോഗത്തിന് ശേഷം തീരുമാനം
ശബരിമലയിൽ അന്നദാനത്തിന് സദ്യ നൽകുന്നത് സംബന്ധിച്ച് ഡിസംബർ അഞ്ചിന് നടക്കുന്ന ബോർഡ് യോഗത്തിന് ശേഷം തീരുമാനിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ ജയകുമാർ പറഞ്ഞു. നേരത്തെ ഡിസംബർ രണ്ട് മുതൽ ഉച്ചയ്ക്ക് സദ്യ നൽകി തുടങ്ങാനായിരുന്നു തീരുമാനം.

തിങ്കളാഴ്ച രാവിലെ സന്നിധാനത്ത് നിന്നുള്ള ദൃശ്യം
നിലവിൽ ഉച്ചയ്ക്ക് പുലാവാണ് നൽകുന്നത്.ഇത് സീസൺ മുഴുവൻ നൽകാനാണ് കരാരുകാരന് കരാർ നൽകിയിരിക്കുന്നത്.പുലാവ് മാറ്റി സദ്യ നൽകിയാലുള്ള നിയമപ്രശ്നവും സദ്യ വിളമ്പാൻ വേണ്ടി വരുന്ന അധികം സൗകര്യങ്ങളെക്കുറിച്ചും പഠിച്ചു റിപ്പോർട്ട് നൽകാൻ ദേവസ്വം കമ്മീഷണറുടെ നേതൃത്വത്തിൽ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്.കമ്മിറ്റി റിപ്പോർട്ട് ലഭിച്ചശേഷം ബോർഡ് യോഗം ചേർന്നാണ് സദ്യ കാര്യത്തിൽ തീരുമാനമെടുക്കുക.
പമ്പയിൽ ഉപേക്ഷിക്കുന്ന വസ്ത്രങ്ങൾ തിരിച്ചെടുത്തു നദി മാലിന്യ മുക്തമാക്കാനായി എട്ട് കരാർ തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ട്. പമ്പയിൽ വസ്ത്രം ഉപേക്ഷിക്കുന്നതിനെതിരെ ബോധവൽക്കരണം നടത്താനായി പോലീസ്, ഹോം ഗാർഡ് അംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. ഹൈക്കോടതി നിർദേശപ്രകാരമാണിത്.






