‘കായികയിനങ്ങള്‍ വ്യത്യസ്തമാണെങ്കിലും വിജയിക്കാനുള്ള അഭിനിവേശവും ആവേശവും ഒന്നുതന്നെ’ ഇന്ത്യൻ ലോകചാമ്പ്യന്‍മാരുമായി കൂടിക്കാഴ്ച നടത്തിയശേഷം ലയണല്‍ മെസി പറഞ്ഞത്

സ്‌പോര്‍ട്‌സിന് അതിരുകളില്ലെന്ന് ലയണല്‍ മെസി
ന്യൂഡൽഹി:ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയും ഇന്ത്യക്കാരായ ലോകചാമ്പ്യന്മാരുമായി കൂടിക്കാഴ്ച നടത്തി.ബഹുരാഷ്ട്ര കായികഉല്‍പന്ന നിര്‍മ്മാതാക്കളായ അഡിഡാസ് ഡല്‍ഹിയിലെ പുരാനാ കിലയിലാണ് കൂടിക്കാഴ്ചയൊരുക്കിയത്.
സുമിത് ആൻ്റില്‍ (ലോക പാരാ അത്ലറ്റിക്‌സ് ചാമ്പ്യന്‍ – ജാവലിന്‍), നിഷാദ് കുമാര്‍ (ലോക പാരാ അത്ലറ്റിക്‌സ് ചാമ്പ്യന്‍ – ഹൈജമ്പ്), നിഖാത് സറീന്‍ (വനിതാ ലോക ബോക്‌സിംഗ് ചാമ്പ്യന്‍), രേണുക താക്കൂര്‍ (വനിതാ ടി20 ലോകകപ്പ് ജേതാവായ ടീമിലെ അംഗം), കുല്‍ദീപ് യാദവ് ( ടി20 ലോകകപ്പ് ജേതാവായ ടീമിലെ അംഗം) എന്നിവര്‍ മെസിയുമായി ആശയവിനിമയം നടത്തി.

സുമിത് ആൻ്റില്‍ (ലോക പാരാ അത്ലറ്റിക്‌സ് ചാമ്പ്യന്‍ – ജാവലിന്‍), നിഷാദ് കുമാര്‍ (ലോക പാരാ അത്ലറ്റിക്‌സ് ചാമ്പ്യന്‍ – ഹൈജമ്പ്), നിഖാത് സറീന്‍ (വനിതാ ലോക ബോക്‌സിംഗ് ചാമ്പ്യന്‍), രേണുക താക്കൂര്‍ (വനിതാ ടി20 ലോകകപ്പ് ജേതാവായ ടീമിലെ അംഗം), കുല്‍ദീപ് യാദവ് ( ടി20 ലോകകപ്പ് ജേതാവായ ടീമിലെ അംഗം) എന്നിവര്‍ മെസിയുമായി ആശയവിനിമയം നടത്തുന്നു
‘സ്‌പോര്‍ട്‌സിന് അതിരുകളില്ല. അവിശ്വസനീയമായ പ്രകടനം കാഴ്ചവച്ച ഈ ഇന്ത്യന്‍ ചാമ്പ്യന്‍മാരെ കാണുമ്പോള്‍ ഓര്‍മ വരുന്നത് ഈ ഒരു കാര്യമാണ്. ഞങ്ങള്‍ പങ്കെടുക്കുന്ന കായികയിനങ്ങള്‍ വ്യത്യസ്തമാണെങ്കിലും വിജയിക്കാനുള്ള അഭിനിവേശവും ആവേശവും ഒന്നുതന്നെയാണ്. സ്വന്തം ചരിത്രം എഴുതുകയും അതേസമയം ഇന്ത്യയിലെ പുതിയ തലമുറയെ പ്രചോദിപ്പിക്കുകയും ചെയ്യുന്ന ഈ ലോക ചാമ്പ്യന്മാര്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയുന്നത് ഒരു ബഹുമതിയായാണ് ഞാന്‍ കാണുന്നത്,” വ്യത്യസ്തമായ അനുഭവം പങ്കുവച്ചുകൊണ്ട് ലയണല്‍ മെസി പറഞ്ഞു.
‘ലയണല്‍ മെസിയെപ്പോലെയുള്ള ഇതിഹാസ താരത്തെ ഇന്ത്യയുടെ ലോക ചാമ്പ്യന്മാര്‍ക്കൊപ്പം കൊണ്ടുവരാന്‍ സാധിച്ചു. ആ കൂടിക്കാഴ്ചയില്‍ അവര്‍ പരസ്പരം പ്രചോദിപ്പിക്കുകയും അടുത്തിടപഴകുകയും ചെയ്യുന്നത് കണ്ടപ്പോള്‍ ആ വിശ്വാസം ശക്തിപ്പെടുകയും ചെയ്തു
‘ അഡിഡാസ് ഇന്ത്യയുടെ ജനറല്‍ മാനേജര്‍ വിജയ് ചൗഹാന്‍ പറഞ്ഞു.






