’24 അഥവാ ലക്ഷണമൊത്ത മാധ്യമ &^%$#’

‘കേരളം ഇമ്മാതിരി ജന്മങ്ങളെയും അതിജീവിക്കുക തന്നെ ചെയ്യും’
കൊച്ചി:കേസുകളിലെ പ്രതികളെ ന്യായീകരിച്ച് അഭിമുഖങ്ങൾ നടത്തുന്നതും ഫീച്ചർ എഴുതുന്നതുമാണ് പുതിയ കാല മാധ്യമ പ്രവർത്തനത്തിൻ്റെ സാധ്യതകൾ.അതിൽ ഏറ്റവും പുതിയതായി മലയാളി കണ്ടതാണ് 24 ൻ്റെ ഹാഷ്മിവക. ഇവരിൽനിന്നൊക്കെ ഇതിൽ കൂടുതലൊക്കെ എന്ത് പ്രതീക്ഷിക്കാൻ?

പ്രേംകുമാർ
പ്രേംകുമാറിൻ്റെ ഫെയ്സ്ബുക് കുറിപ്പ്:
പ്രിയപ്പെട്ട ശ്രീമാൻ ശ്രീകണ്ഠൻ നായർ.
താങ്കളുടെ ചാനലിൽ വരുന്നതിനും മുൻപേ തന്നെ, മാധ്യമപ്രവർത്തകരിൽ, മനുഷ്യരൂപി മാങ്കൂട്ടത്തിന്റെ ഏറ്റവുമടുത്ത കൂട്ടാളിയാണ് ഹാഷ്മി താജ് ഇബ്രാഹിം.
അന്നുമിന്നുമെന്നും അതങ്ങനെത്തന്നെയാണ്.
അന്തിനേരങ്ങളിലെ ചില വെർബൽ ഡയറിയ കളികൾ കൊണ്ട് ചിലരിൽ നിന്നത് ഒളിച്ചുവെയ്ക്കാൻ അയാൾക്കിതുവരെ കഴിഞ്ഞിരുന്നു.
അതിജീവിതകളുടെ ദയനീയ രോദനങ്ങളിലൂടെ മാങ്കൂട്ടമെന്ന സൈക്കോപ്പത്തിനെ മലയാളികൾ നേരിൽ കണ്ടു.
സ്വന്തം ശബ്ദത്തിലൂടെത്തന്നെ, അശ്ളീല ആശ്ചര്യങ്ങളിലൂടെത്തന്നെ അസഹനീയമായ തലകുലുക്കി സമ്മതിക്കലുകളിലൂടെത്തന്നെ മാങ്കൂട്ടത്തിന്റെ പുറത്തു ചൊറിഞ്ഞു കൊടുക്കാനിരുന്ന് ഇന്നാ ഹാഷ്മി വിവസ്ത്രനായി മലയാളികളുടെ മുന്നിൽ നിൽക്കുന്നുണ്ട്.
രാഷ്ട്രീയമെന്ന മഹനീയമേഖല തന്റെ രതിവൈകൃതങ്ങൾക്കുള്ള മറയാക്കിയവൻ മാങ്കൂട്ടം.
മാധ്യമ പ്രവർത്തനമെന്ന മഹനീയമേഖല, കൂട്ടാളിയായൊരു വൈകൃതനെ രക്ഷിച്ചെടുക്കാൻ മറയാക്കിയ ഹാഷ്മി.
ലക്ഷണമൊത്ത മാധ്യമ &^%$#.
പ്രിയപ്പെട്ട ശ്രീമാൻ ശ്രീകണ്ഠൻ നായർ…
ദശാബ്ദങ്ങളുടെ മാധ്യമ പ്രവർത്തന പാരമ്പര്യമാണ്, താങ്കളിന്ന് മുപ്പതു വെള്ളിക്കാശിന് വിറ്റുതുലച്ചുകളഞ്ഞത്.
പിറക്കുന്നതിന് മുൻപേ കൊലചെയ്യപ്പെട്ട കുഞ്ഞുങ്ങൾക്കൊപ്പം നിൽക്കണോ മാങ്കൂട്ടത്തിനും ഹാഷ്മിക്കുമൊപ്പം നിൽക്കണോ എന്നു തീരുമാനിക്കേണ്ടത് നിങ്ങളാണ്.
ഹാഷ്മിയും മാങ്കൂട്ടവും യാതൊരുളുപ്പുമില്ലാതെ നാളെയും മനുഷ്യരുടെ മുഖത്തുനോക്കി ഇളിക്കും. നിങ്ങൾക്കിനിയതെങ്ങനെ കഴിയുമെന്നോർക്കുന്നുണ്ട് നിങ്ങളെ ഇഷ്ടമുള്ള മലയാളികൾ.
നിങ്ങളെയും മുട്ടൻതെറി വിളിക്കുന്ന മറുനാടൻ ഷാജൻ ചെയ്യാൻ മടിച്ചതാണ് നിങ്ങളിന്ന് ചെയ്യിപ്പിച്ചതെന്നറിയുക.
All the perfumes of Arabia will not sweeten your little hand,
dear SKN
നിങ്ങളുടെ തീരുമാനം എന്തായിരുന്നാലും അതിജീവിതകൾക്കൊപ്പം നിൽക്കുന്ന കേരളത്തിനെയത് ബാധിക്കുന്നേയില്ല എന്നറിയുക.
കേരളം ഇമ്മാതിരി ജന്മങ്ങളെയും അതിജീവിക്കുക തന്നെ ചെയ്യും.’






