മധുര വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പ്രധാനമന്ത്രി ബുധനാഴ്ച തിരുച്ചിറപ്പള്ളി സന്ദർശിക്കാനിരിക്കെ മധുര വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി
ന്യൂഡൽഹി :തമിഴ്‌നാട്ടിലെ മധുര വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി.
തമിഴ്‌നാട്ടിലെ ക്ഷേത്രനഗരമായ മധുരയിൽ സ്ഥിതി ചെയ്യുന്ന മധുര വിമാനത്താവളം സംസ്ഥാനത്തെ ഏറ്റവും പഴക്കമേറിയ വിമാനത്താവളങ്ങളിലൊന്നാണ്.ദ ഇവിടുത്തെ ജനങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യം പരിഗണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി ലഭിക്കുന്നതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നേരിട്ട് മധുരയിലേക്ക് സര്‍വീസ് നടത്താന്‍ സാധിക്കും. ഇത് വിനോദസഞ്ചാര മേഖലയ്ക്ക് മാത്രമല്ല, മധുരയ്ക്ക് ചുറ്റുമുള്ള വ്യവസായ മേഖലയ്ക്കും വലിയ ഉണര്‍വ് നല്‍കും.
മധുര വിമാനത്താവളത്തെ അന്താരാഷ്ട്ര പദവിയിലേക്ക് ഉയർത്തുന്നത് പ്രാദേശിക കണക്റ്റിവിറ്റി വർദ്ധിപ്പിക്കുകയും വ്യാപാരം പ്രോത്സാഹിപ്പിക്കുകയും മേഖലയിലെ സാമ്പത്തിക വികസനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യും. അന്താരാഷ്ട്ര തീർത്ഥാടകരെയും ബിസിനസ്സുകളെയും ആകർഷിക്കാനുള്ള വിമാനത്താവളത്തിന്റെ സാധ്യത നഗരത്തിന്‍റെ ചരിത്രപരമായ പ്രാധാന്യവുമായി ചേർന്നുനിൽക്കുന്നു.
പ്രധാനമായും മീനാക്ഷി അമ്മന്‍ ക്ഷേത്രം, കൂടല്‍ അഴകര്‍ ക്ഷേത്രം, തിരുപ്പരന്‍കുണ്ട്രം മുരുകന്‍ ക്ഷേത്രം, പഴമുതിര്‍ചോലൈ മുരുകന്‍ ക്ഷേത്രം, രാമേശ്വരം തുടങ്ങിയ ലോകപ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്ര സുഗമമാക്കാന്‍ ഈ പുതിയ പദവി സഹായിക്കും. മധുര വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി ലഭിക്കുന്നത് ക്ഷേത്രങ്ങള്‍ കാണാന്‍ എത്തുന്ന വിദേശ വിനോദസഞ്ചാരികള്‍ക്കും ഏറെ ഉപകാരപ്പെടും. ഇതു വഴി പ്രദേശത്തെ ഹോട്ടല്‍, ഗതാഗത മേഖലകളിലും ചെറുകിട വ്യാപാര രംഗത്തും വലിയ സാമ്പത്തിക വളര്‍ച്ചയുണ്ടാകുമെന്നാണ് തമിഴ്‌നാടിന്റെ പ്രതീക്ഷ.

പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച തിരുച്ചിറപ്പള്ളി സന്ദർശിക്കാനിരിക്കെയാണ് മധുര വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് ഈ തീരുമാനം മാധ്യമങ്ങളെ അറിയിച്ചു. രാജ്യത്തെ ചെറു നഗരങ്ങളിലെ യാത്രാ സൗകര്യങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തോടെ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് മധുര വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി നല്‍കുന്നത്.
ചെന്നൈ , കോയമ്പത്തൂർ , തിരുച്ചിറപ്പള്ളി വിമാനത്താവളങ്ങൾക്ക് ശേഷം തമിഴ്നാട്ടിലെ തിരക്കേറിയ നാലാമത്തെ വിമാനത്താവളമാണിത് . നഗരമധ്യത്തിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ തെക്കായി വിമാനത്താവളം സ്ഥിതി ചെയ്യുന്നു. ജനുവരിയിലെ കണക്കനുസരിച്ച് , നാല് വിമാനക്കമ്പനികൾ വിമാനത്താവളത്തിൽ നിന്ന് മൂന്ന് അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങൾ ഉൾപ്പെടെ എട്ട് ലക്ഷ്യസ്ഥാനങ്ങളിലേക്ക് വാണിജ്യ സർവീസുകൾ നടത്തുന്നു.






