പ്രേക്ഷകരെ പേടിപ്പിച്ച് ‘ഡീയസ് ഈറേ’മെഗാഹിറ്റിലേക്ക്

തിരുവനന്തപുരം:കാണികളെ പേടിപ്പിച്ച് മെഗാഹിറ്റിലേക്ക് കുതിക്കുകയാണ് ‘ഡീയസ് ഈറേ’.
പ്രേക്ഷക-നിരൂപക പ്രശംസ പിടിച്ചുപറ്റിയ മമ്മൂട്ടി ചിത്രം ‘ഭ്രമയുഗ’ത്തിന് ശേഷം രാഹുല്‍ സദാശിവൻ്റെ ഈ സംവിധാനസംരംഭത്തിൽ നായകന്‍ പ്രണവ് മോഹന്‍ലാല്‍.
റിലീസ് ചെയ്ത് നാലാം ദിവസം ലോക വ്യാപകമായി 40 കോടി ഗ്രോസ് കളക്ഷൻ പിന്നിട്ടു. വ്യാഴാഴ്ച്ച റിലീസിന് തലേ രാത്രി നടന്ന പെയ്ഡ് പ്രീമിയറിൽ നിന്ന് 1 കോടി 93 ലക്ഷം നേടിയ ചിത്രം റിലീസ് ദിവസം നേടിയത് 9 കോടി 77 ലക്ഷം രൂപയും രണ്ടാം ദിവസം നേടിയത് 14 കോടി 52 ലക്ഷം രൂപയുമാണ്. ചൊവ്വാഴ്ച്ചയോടെ ചിത്രം 50 കോടി പിന്നിടുമെന്നാണ് പ്രതീക്ഷ.
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ചക്രവർത്തി രാമചന്ദ്ര,എസ്.ശശികാന്ത് എന്നിവർ ചേർന്ന് നിർമ്മിച്ച ‘ഡീയസ് ഈറേ’ക്ക് സംവിധായകൻ രാഹുൽ സദാശിവൻ തന്നെ തിരക്കഥ രചിച്ചു. ‘ക്രോധത്തിൻ്റെ ദിനം’ എന്ന അർത്ഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്.
റോഹന്‍ എന്ന ആര്‍ക്കിടെക്ടായാണ് പ്രണവ് മോഹന്‍ലാല്‍ ‘ഡീയസ് ഈറേ’യില്‍ എത്തുന്നത്.ജീവിതം ആഘോഷമാക്കിയ റോഹനെ തേടി ഒരു മരണവാര്‍ത്തയെത്തുന്നു.കേവലം സഹപാഠി എന്നതിനപ്പുറം ബന്ധമുണ്ടായിരുന്ന കനിയുടെ ആത്മഹത്യാവാര്‍ത്ത.അവിടെനിന്ന് അയാളുടെ ജീവിത്തിലുണ്ടാവുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് ഇതിവൃത്തം .രണ്ട് മണിക്കൂറില്‍ താഴെയുള്ള ചിത്രം ഒരിടത്തും പ്രേക്ഷകരെ നിരാശപ്പെടുത്തുന്നില്ല.പതിയെ ആരംഭിച്ച് ഭയം മുറുക്കത്തിലേക്ക് എത്തുമ്പോഴേക്ക് ചിത്രം അവസാനിക്കുന്നു.ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ ചിത്രം പ്രേക്ഷകനെ പൂര്‍ണ്ണമായും പിടിച്ചിരുത്തുന്നുവെന്നാണ് സിനിമ കണ്ടവരുടെ അഭിപ്രായം.
എമ്പുരാന്‍, തുടരും,ഹൃദയപൂര്‍വം എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലെ കളക്ഷൻ റെക്കോഡുകള്‍ തിരുത്തിയ അച്ഛൻ മോഹൻലാലിൻ്റെയും ലോകയിലൂടെ ചരിത്രം സൃഷ്ടിച്ച ഉറ്റചങ്ങാതി കല്യാണി പ്രിയദര്‍ശൻ്റേയും ഒപ്പമോ മുന്നിലോ ‘ഡീയസ് ഈറേ’യും പ്രണവുമെന്ന ആകാംക്ഷയിലാണ് ചലച്ചിത്രലോകം.
പ്രേക്ഷകഭീതിയില്‍ ബമ്പര്‍ഹിറ്റടിച്ച ലോകയുടെ പിന്നാലെ തിയേറ്ററിനെയാകെ കിടുക്കി വിറപ്പിക്കുന്ന ചിത്രമായാണ് ‘ഡീയസ് ഈറേ’യെപ്പറ്റിയുള്ള വിലയിരുത്തല്‍.
പതിറ്റാണ്ടുകളായി മലയാള സിനിമാ രംഗത്തുളള പ്രൊഡക്ഷൻ കൺട്രോളർ സിദ്ധുപനയ്ക്കല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്:’ശരീരചലനങ്ങൾ മുഖഭാവങ്ങൾ ശബ്ദം എന്നിവ ഉപയോഗിച്ച് കഥാപാത്രത്തിൻ്റെ ചിന്തകളെയും വികാരങ്ങളെയും പ്രേക്ഷകരിലേക്ക് എത്തിക്കുന്ന പ്രക്രിയയാണ് അഭിനയം എന്നും കേട്ടിട്ടുണ്ട്. പ്രണവ് മോഹൻലാൽ എന്ന ഞങ്ങളുടെ അപ്പുവിൻ്റെ ഡീയസ് ഈറേ എന്ന സിനിമയിലെ അഭിനയം കണ്ടുകൊണ്ടിരുന്നപ്പോൾ , കേട്ടതും വായിച്ചതും ഒരു നിമിഷം മനസ്സിൽ മിന്നി മറഞ്ഞു.ലാലേട്ടന് ഒപ്പം ആര് എന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ല.അച്ഛനോളം എത്താനുള്ള മകൻ്റെ പരിശ്രമത്തിൽ വൻ കുതിച്ചുചാട്ടമാണ് അപ്പു നടത്തിയിരിക്കുന്നത്.’

ജിബിൻ ഗോപിനാഥ്
,അരുൺ അജികുമാർ എന്നിവരുടേതും കയ്യടിപ്പിക്കുന്ന പ്രകടനമാണ്.മധുസൂദനന്‍ പോറ്റിയായി പൊലീസ് ഉദ്യോഗസ്ഥനായ ജിബിന്‍ ഗോപിനാഥ് മികച്ച അഭിനയം കാഴ്ചവച്ചു.

അരുൺ അജികുമാർ
കിരണ്‍ എന്ന കഥാപാത്രമായാണ് പരസ്യ കലാകാരൻ കൂടിയായ അരുണ്‍ അജികുമാറിൻ്റെ മികച്ച പ്രകടനം. ജയ കുറുപ്പ്, അരുണ്‍ അജികുമാര്‍, മനോഹരി ജോയ്, സ്വാതി ദാസ് പ്രഭു എന്നിവരും മികച്ചതായി.
ഛായാഗ്രഹണം: ഷെഹ്‌നാദ് ജലാൽ , കലാസംവിധാനം: ജ്യോതിഷ് ശങ്കർ, സംഗീത സംവിധായകൻ: ക്രിസ്റ്റോ സേവ്യർ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, സൗണ്ട് ഡിസൈനർ: ജയദേവൻ ചക്കാടത്ത്, സൗണ്ട് മിക്‌സ്: എം ആര്‍ രാജാകൃഷ്‍ണൻ, മേക്കപ്പ്: റൊണക്സ് സേവ്യർ, സ്റ്റണ്ട്: കലൈ കിംഗ്സൺ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ, പബ്ലിസിറ്റി ഡിസൈൻ: എയിസ്തെറ്റിക് കുഞ്ഞമ്മ, സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, കളറിസ്റ്റ്: ലിജു പ്രഭാകർ, വിഎഫ്എക്സ്: ഡിജിബ്രിക്സ്, ഡിഐ – രംഗ്റെയ്‌സ് മീഡിയ, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, മ്യൂസിക് ഓൺ: നൈറ്റ് ഷിഫ്റ്റ് റെക്കോർഡ്സ്, പിആർഒ: ശബരി.






