‘ധനമന്ത്രി ഉടുത്ത സാരിയുടെ മുന്താണിയെക്കുറിച്ച് ചർച്ച ചെയ്യുന്ന മല്ലൂസിന് ഈ ബജറ്റുതന്നെ ധാരാളം!’

‘കേരളത്തിലെ എം പിമാർ സദാ സമയവും സംസ്ഥാനത്തിനെ എങ്ങനെ പാരവയ്ക്കാം എന്ന ഗവേഷണത്തിൽ!’
തിരുവനന്തപുരം:ധനമന്ത്രി ബജറ്റ് അവതരിപ്പിക്കാൻ ഉടുത്ത സാരിയുടെ മുന്താണിയെക്കുറിച്ച് ചർച്ച ചെയ്യുന്ന മല്ലൂസിന് ഈ ബജറ്റുതന്നെ ധാരാളമെന്ന് ഇടത് സഹയാത്രികൻ എൻ.ഇ മേഘനാദ്.ഫെയ്സ്ബുക് കുറിപ്പിലാണ് ഈ ‘പരിഹാസം’.
പിആർഡി അഡീഷണൽ ഡയറക്ടറായി വിരമിച്ച മേഘനാദ് സിപിഐ സൈദ്ധാന്തികനും രാജ്യസഭാംഗവും വ്യവസായ മന്ത്രിയുമായിരുന്ന യശശ്ശരീരനായ എൻ ഇ ബലറാമിൻ്റെ മകനാണ്.

എൻ ഇ മേഘനാദ്
എൻ ഇ മേഘനാദിൻ്റെ കുറിപ്പ്:
പ്രതീക്ഷിച്ച പോലെ അതിവേഗവും എയിംസും ഒരു കോപ്പും കിട്ടിയില്ല. ലവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല.
കേരളത്തിലെ എം പിമാർ എന്ന് മേനി നടിക്കുന്ന കിടുങ്ങാമണികൾ സദാ സമയവും സംസ്ഥാനത്തിനെ എങ്ങനെ പാരവയ്ക്കാം എന്ന ഗവേഷണത്തിലാണ് . മാധ്യമങ്ങളും കിടുങ്ങാമണി പരനാറികളും …. കഴിഞ്ഞ സെഷനിലും അറിയാൻ വെമ്പൽ കൊണ്ടത് ….. അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചതു കൊണ്ട് എത്ര റേഷൻ വിഹിതം കുറയ്ക്കുമെന്ന കാര്യായിരുന്നു.
പിന്നെ അതിവേഗം …. കേന്ദ്രവും കേരളവും 51 : 49 ശതമാനം ഓഹരി പങ്കാളിത്തത്തിലാണ് കെ-റെയിൽ കോർപ്പറേഷൻ രൂപവത്കരിച്ചത്. അതിനെതിരെ മുള്ളു – മുരട് – മുർഖൻ പാമ്പ് മുതൽ ധ്വജഭംഗം വന്ന് എഴീറ്റു നടക്കാൻ പാങ്ങില്ലാത്ത മൊശകോടന്മാർ വരെ ഉറഞ്ഞു തുള്ളി. അക്കാലത്ത് MP മാരും അന്യസംസ്ഥാന വാഴയായിരുന്ന സഹമന്ത്രിയും ദില്ലിയിലെ മല്ലു മാധ്യമ ശിങ്കങ്ങളും റെയിൽ മന്ത്രാലയത്തിലും പ്രധാനമന്ത്രി ആഫീസിലും ദിവസോം കയറിയിറങ്ങി അതിവേഗം വന്നാൽ കേരളം രണ്ടായി പിളർന്നു പോകുമെന്ന് സ്റ്റഡി ക്ലാസ് എടുക്കയായിരുന്നു.

എയിംസിലും ഇതു തന്നെ അവസ്ഥ . ഓരോ എം പിക്കും സ്വന്തം മണ്ഡലത്തിൽ വേണം. കിനാലൂരിൽ സർക്കാർ ഭൂമി കണ്ടെത്തിയപ്പോൾ എതിർപ്പായി. ഇപ്പോൾ കോവി മന്ത്രി കലുങ്കിലും കട്ടപ്പുറത്തും കയറി അവിടെ വരും … വന്നിരിക്കും … ഷിറ്റ്. ഇവിടെ വരും …. വന്നിരിക്കും … ഡബിൾ ഷിറ്റ് എന്ന് പിച്ചും പേയും പറയുന്നു.
കാത്തിരുന്ന് കാത്തിരുന്ന് കിട്ടിയ ഒരു എം.പിയെ സഹ മന്ത്രിയാക്കി. അയാൾക്ക് മുഴുവട്ട്. മറ്റ് മന്ത്രിമാർക്ക് ഇയാളെ കാണുമ്പോഴേ കലിയാ . അത്ര വെറുപ്പീരാണത്രെ . MP മാരായ ബാക്കി കിഴങ്ങന്മാർ … പോറ്റിയെ കേറ്റിയതും കേറ്റിയെ പോറ്റിയതും പാടി ചിങ്കി അടിച്ച് തേരാ പാര നടക്കുന്നു. ഈ ശ്മശ്രുക്കൾക്ക് അതിവേഗോം എയിംസും കൊടുത്താൽ അതിൽ തുങ്ങി കടിപിടികൂടും . അതിലും നല്ലത് നടുവിരൽ ഉയർത്തി കാണിക്കുന്നതാണെന്ന് തമ്പ്രാൻ കരുതിയാൽ …. കുറ്റം പറയാൻ കഴിയില്ല.
മല്ലുവിനാകട്ടെ …. അമ്മൂമ്മയുടെ മൂക്കും പിങ്ക് കൾഡ്രും കൊച്ചുരാമൻ്റെ കടയിലെ ഉണ്ടം പൊരി തീറ്റിയും കണ്ടാൽ ഒടുക്കത്തെ സ്ഖലനവും . അപ്പോൾ നിർമ്മലമ്മ ഒൻപതാമത്തെ കട്ടം കാഞ്ചീപുരം സാരിചുറ്റി ചെമല പൊതിയിൽ ബജറ്റ് കൊണ്ടു വന്ന് …. അഴിച്ചിട്ട് വായിച്ചു. ഇനി മല്ലുക്കൾ ആ സാരിയുടെ മുന്താണിയെ കുറിച്ച് മുടിഞ്ഞ ചർച്ച നടത്തും . മല്ലൂന് ഇതു തന്നെ ധാരാളം






