‘ഏഷ്യാനെറ്റിൻ്റേയും മനോരമയുടേയും പിതൃശൂന്യ മാധ്യമ പ്രവർത്തനത്തിൻ്റെ അച്ചട്ടായ ദൃഷ്ടാന്തമാണ് പിണറായിയുടെ വീട്ടിലെ റെയ്ഡ് സംബന്ധിച്ച വാർത്താ വിന്യാസം’

വ്യാജവാർത്തകളിലൂടെ ജനങ്ങൾക്കിടയിൽ വിഷം കുത്തിവെക്കുന്ന അധമ മാധ്യമ പ്രവർത്തനത്തെ പിതൃശൂന്യമെന്നല്ലാതെ എന്ത് വിശേഷിപ്പിക്കാൻ ?എൻ ഇ മേഘനാദ്
തിരുവനന്തപുരം:ഏഷ്യാനെറ്റിൻ്റേയും മനോരമയുടേയും പിതൃശൂന്യ മാധ്യമ പ്രവർത്തനത്തിൻ്റെ അച്ചട്ടായ ദൃഷ്ടാന്തമാണ് പിണറായിയുടെ വീട്ടിലെ റെയ്ഡ് സംബന്ധിച്ച വാർത്താ വിന്യാസമെന്ന് പ്രമുഖ മാധ്യമ വിമർശകനും പബ്ലിക് റിലേഷൻസ് വകുപ്പ് മുൻ അഡീഷണൽ ഡയറക്ടറുമായ എൻ ഇ മേഘനാദ്.പിണറായിയുടെ മകൾക്കെതിരെയുള്ള റെയിഡിൽ സി പി എം എന്തിനാണ് പ്രതിഷേധിക്കുന്നതെന്ന
So called ” നിഷ്ക്കളങ്കരുടെ ” ചോദ്യത്തിനുള്ള മറുപടി കൂടിയാണ് , പിണറായി വിരുദ്ധതയുടെ അമരക്കാരായ രണ്ടു മാധ്യമങ്ങളുടെ വ്യാജ വാർത്തയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

എൻ.ഇ മേഘനാദ്
എൻ ഇ മേഘനാദ് എഴുതിയത് വായിക്കാം:
‘ഏഷ്യാനെറ്റിൻ്റേയും മനോരമയുടേയും പിതൃശൂന്യ മാധ്യമ പ്രവർത്തനത്തിൻ്റെ അച്ചട്ടായ ദൃഷ്ടാന്തമാണ് പിണറായിയുടെ വീട്ടിലെ റെയ്ഡ് സംബന്ധിച്ച വാർത്താ വിന്യാസം .
പിണറായിയുടെ മകൾക്കെതിരെയുള്ള റെയിഡിൽ സി പി എം എന്തിനാണ് പ്രതിഷേധിക്കുന്നതെന്ന
So called ” നിഷ്ക്കളങ്കരുടെ ” ചോദ്യത്തിനുള്ള മറുപടി കൂടിയാണ് , പിണറായി വിരുദ്ധതയുടെ അമരക്കാരായ രണ്ടു മാധ്യമങ്ങളുടെ വ്യാജ വാർത്ത . വീണ ഒരു നിമിത്തം മാത്രം. 2.75 കോടി രൂപ കൈക്കൂലി …. രശീതി നൽകി ബാങ്ക് അക്കൗണ്ടിലൂടെ വാങ്ങിയെന്ന് മനോരമയും ഏഷ്യാനെറ്റും ആവർത്തിക്കുന്നത് , തങ്ങളടെ ചിരകാല വൈരിയായ പിണറായിയെ ” കൊല്ലാൻ ” കിട്ടിയ സുവർണ്ണാവസരമായതിനാലാണ്.

CMRL ഇടപാടുമായി ബന്ധപ്പെട്ട രാജ്യവ്യാപകമായി നടന്ന റെയിഡിന് ശേഷം ….. 2 4 2 അക്കൗണ്ടുകളിലെ 18 .36 കോടി രൂപ ED മരവിപ്പിച്ചു. ഏഷ്യാനെറ്റ് പറയുന്നത് ആ 242 അക്കൗണ്ടുകളും 18 കോടിയും വീണയുടേതാണെന്നാണ്. മനോരമയും ലീഡ് സ്റ്റോറി സമാന രീതിയിൽ ” സൃഷ്ടിച്ചിരിക്കുന്നു” .
വീണ തൈക്കണ്ടിയുടെ മരവിപ്പിച്ച അക്കൗണ്ടിൽ ഒന്നര ലക്ഷം രൂപ മാത്രമാണുള്ളതെന്ന് പല ചാനലുകളിലും വന്നിരുന്നു. പക്ഷെ ഏഷ്യാനെറ്റ് അവർക്ക് 242 അക്കൗണ്ടും 18. 36 കോടി നിക്ഷേപവും ചാർത്തിക്കൊടുക്കുന്നു. ഏഷ്യാനെറ്റ് ഇറക്കിയ കാർഡ് വ്യാപകമായി സമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. വ്യാജവാർത്തകളിലൂടെ ജനങ്ങൾക്കിടയിൽ വിഷം കുത്തിവെക്കുന്ന അധമ മാധ്യമ പ്രവർത്തനത്തെ
പിതൃശൂന്യമെന്നല്ലാതെ എന്ത് വിശേഷിപ്പിക്കാൻ ? പണ്ട് ഓമനക്കുട്ടൻ രണ്ടു രൂപ ” കൈക്കൂലി ” വാങ്ങിയതിന് രണ്ടാഴ്ച അന്തിച്ചർച്ച വച്ച ടീമുകൾ ഇത്രയല്ലേ ചെയ്തുള്ളൂ’






