Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • നിർമ്മിതബുദ്ധി, സെമികണ്ടക്ടറുകൾ എന്നിവയുൾപ്പെടെയുള്ള വളർന്നുവരുന്ന സാങ്കേതികവിദ്യകളിൽ കൂടുതൽ സഹകരണത്തിന് ഇന്ത്യ- നെതർലാൻഡ്‌സ് ആഹ്വാനം

  • ഫഹദ് ഫാസിലിൻ്റെ ആദ്യത്തെ തമിഴ് സോളോ ലീഡ് ,സി.പ്രേം കുമാറിന്‍റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32,നായിക ശിവദ

  • കെ.ജി.എം.സി.ടി.എ:ഡോ.പി.എസ്. ഷാജഹാൻ പ്രസിഡന്‍റ്,ഡോ. സജിത് വിളമ്പിൽ ജനറൽ സെക്രട്ടറി

  • ആഴ്ചയില്‍ 48 മണിക്കൂര്‍ ജോലി ചെയ്യുന്ന എം.ബി.ബി.എസ് ഡോക്ടര്‍മാര്‍ക്ക് പ്രതിമാസം 80,000 രൂപ ശമ്പളം ലഭ്യമാക്കണമെന്ന് ഐ.എം.എ

  • ക്ലിഫ് ഹൗസ് അറ്റകുറ്റപണി : പിണറായി 10 വർഷംകൊണ്ട് ചെലവിട്ടത് 2 കോടി ,ആദ്യ ദിവസം തന്നെ വി.ഡി. സതീശൻ അനുമതി നൽകിയത് 73 ലക്ഷം രൂപ

GeneralHeadlines
Home›General›‘കുടുംബശ്രീയിൽ നിന്നും ലോണെടുത്ത് പഠിപ്പിക്കാൻ അയച്ച അമ്മ,സ്വപ്നം കാണാൻ പഠിപ്പിച്ച അച്ഛൻ’:തൃശൂർ കളക്ടർ ശിഖാ സുരേന്ദ്രൻ എഴുതുന്നു

‘കുടുംബശ്രീയിൽ നിന്നും ലോണെടുത്ത് പഠിപ്പിക്കാൻ അയച്ച അമ്മ,സ്വപ്നം കാണാൻ പഠിപ്പിച്ച അച്ഛൻ’:തൃശൂർ കളക്ടർ ശിഖാ സുരേന്ദ്രൻ എഴുതുന്നു

By Admin
March 3, 2026
275
0

‘ഡയാലിസിസ് കിടക്കയിൽ നിന്ന് അച്ഛൻ പകർന്നു തന്നത്ര ഊർജ്ജവും ആത്മവിശ്വാസവും മറ്റൊരു വ്യക്തിക്കും ഇതുവരെ എനിക്ക് നൽകാനായിട്ടില്ല.’

തൃശൂർ :’സിവിൽ സർവീസ് കോച്ചിങ്ങിന് കുടുംബശ്രീയിൽ നിന്നും ,സഹകരണ ബാങ്കിൽ നിന്നും ലോണെടുത്ത് പഠിപ്പിക്കാൻ അയച്ചത് അമ്മയാണ്.വീട്ടിലെ അവസ്ഥ മനസ്സിലാക്കി മറ്റൊരു ജോലിയോടൊപ്പം പഠിക്കാം എന്ന് കരുതിയപ്പോൾ പോലും അമ്മയും അച്ഛനും എന്നെ പിന്തിരിപ്പിച്ചു.’-തൃശൂർ കളക്ടർ ശിഖാ സുരേന്ദ്രൻ എഴുതിയ ഫെയ്സ് ബുക് കുറിപ്പ് വൈറലാവുകയാണ്.

ശിഖാ സുരേന്ദ്രൻ അച്ഛൻ സുരേന്ദ്രനും അമ്മ സിലോയ്ക്കും ഒപ്പം (ഫയൽ ചിത്രം)

അച്ഛൻ രോഗിയായപ്പോൾ അമ്മയുടെ വിയർപ്പാണ് അന്നമൂട്ടിയതെന്ന് കളക്ടർ ഓർക്കുന്നു. ജില്ലാ കളക്ടർ ആവുന്ന ആ മുഹൂർത്തത്തിന് അച്ഛൻ സാക്ഷിയാകാനില്ലാത്തതിലെ സങ്കടവും ആ കുറിപ്പിലുണ്ട്.
ടൂറിസം ഡയറക്ടറായും കേരള ടൂറിസം ഡവലപ്മെന്‍റ് കോർപറേഷൻ്റെ (കെടിഡിസി) മാനേജിങ് ഡയറക്ടറുമായിരിക്കേയാണ് കലക്ടർ ആയി തൃശൂരിലെത്തിയത്.2022ൽ ജില്ലാ ഡവലപ്മെന്‍റ് കമ്മിഷണറായി തൃശൂരിൽ പ്രവർത്തിച്ചിട്ടുണ്ട്.
എറണാകുളം കോലഞ്ചേരി വടയമ്പാടി കാവനാക്കുടിയിൽ പരേതനായ സുരേന്ദ്രന്‍റെ മകളാണ്.ആറാം ക്ലാസിൽ പഠിക്കുമ്പോൾ സുരേന്ദ്രനാണ് സിവിൽ സർവീസ് മോഹത്തിലേക്കു ശിഖയെ വഴിതിരിച്ചു വിട്ടത്. ജീവിത ബുദ്ധിമുട്ടുകൾക്കിടയിലും മകൾക്കു മികച്ച പഠന സൗകര്യങ്ങൾ ഒരുക്കുന്നതിൽ പിതാവ് ശ്രദ്ധിച്ചിരുന്നു.ഭർത്താവ്: അനൂപ് അച്യുതൻ (റവന്യു വകുപ്പ്),മകൾ നാലു വയസ്സുകാരി സാൻവി ശങ്കരി.അമ്മ സിലോ, സഹോദരി നിവ.
കോതമംഗലം എംഎ എൻജിനീയറിങ് കോളജിൽ നിന്നു സിവിൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ ശേഷം സിവിൽ സർവീസ് സ്വന്തമാക്കി.2018 ഏപ്രിലിലാണ് ഐഎഎസിനു ദേശീയതലത്തിൽ പതിനാറാം റാങ്കും സംസ്ഥാനത്ത് ഒന്നാം റാങ്കും ശിഖ സ്വന്തമാക്കിയത്.ആ നവംബറിൽ പ്രമേഹബാധിതനായിരുന്ന പിതാവ് 55–ാം വയസ്സിൽ വിടവാങ്ങി.

ശിഖാ സുരേന്ദ്രൻ ,ഭർത്താവ്അനൂപ് അച്യുതൻ,മകൾ സാൻവി ശങ്കരി

തൃശൂർ കളക്ടർ ശിഖാ സുരേന്ദ്രൻ എഴുതിയ ഫെയ്സ് ബുക് കുറിപ്പ് വായിക്കാം:
‘സ്വപ്നം കാണുവാൻ പഠിപ്പിച്ചത് അച്ഛനാണ്. തൃശൂർ ജില്ലാ കലക്ടർ ആയി ചാർജ് എടുത്തപ്പോൾ, ഈ നിമിഷത്തിന് സാക്ഷ്യം വഹിക്കുവാൻ അച്ഛൻ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിച്ചു പോകുന്നു. ഡയാലിസിസ് കിടക്കയിൽ നിന്ന് അച്ഛൻ പകർന്നു തന്നത്ര ഊർജ്ജവും ആത്മവിശ്വാസവും മറ്റൊരു വ്യക്തിക്കും ഇതുവരെ എനിക്ക് നൽകാനായിട്ടില്ല. കണ്ണുകൾ ഈറനണിഞ്ഞാണ് ഈ കുറിപ്പ് എഴുതുന്നതെങ്കിലും, അച്ഛൻ്റെ അനുഗ്രഹങ്ങൾ എന്നും എന്നിൽ ഉണ്ടാകും എന്ന ഉറപ്പാണ് മുന്നോട്ടുള്ള എൻ്റെ ഊർജ്ജം. ചാർജ് എടുക്കുവാൻ കളക്ടറേറ്റിലേക്ക് ഇറങ്ങുന്ന നേരം, കാൽ തൊട്ടു തൊഴുതപ്പോൾ, അമ്മ വിതുമ്പിയതിന് കാരണം അച്ഛൻ്റെ അഭാവമാണ്. എന്നോടൊപ്പം ജില്ലാ കളക്ടറുടെ കാറിൽ കയറിയപ്പോഴും സങ്കടം കൊണ്ടു അമ്മ ഒന്നും മിണ്ടിയിരുന്നില്ല.

മോൾക്കൊരുമ്മ,കലക്ടർക്കും:തൃശൂർ കളക്ടർ ശിഖാ സുരേന്ദ്രൻ ചുമതലയേറ്റപ്പോൾ അമ്മ സിലോയുടെ സ്നേഹസമ്മാനം.മേശപ്പുറത്ത് അച്ഛനോടൊപ്പമുള്ള ചിത്രവും കാണാം.

അച്ഛൻ രോഗബാധിതനായപ്പോൾ ഏതാണ്ട് ഇരുപത് വർഷം ഞങ്ങൾക്കുവേണ്ടി വിയർപ്പൊഴുക്കി അധ്വാനിച്ചത് അമ്മയാണ്. കമ്പനിയിൽ ഏറെ സമയവും നിന്നു കൊണ്ടുള്ള ജോലിചെയ്ത് ക്ഷീണിതയായി വീട്ടിലെത്തുന്ന അമ്മയ്ക്ക്, മകൾക്ക് ഉപദേശങ്ങൾ നൽകുവാനോ, പഠനത്തിലെ സംശയങ്ങൾ ദൂരീകരിക്കുവാനോ അറിയുമായിരുന്നില്ല. സിവിൽ സർവീസ് കോച്ചിങ്ങിന് കുടുംബശ്രീയിൽ നിന്നും ,സഹകരണ ബാങ്കിൽ നിന്നും ലോണെടുത്ത് പഠിപ്പിക്കാൻ അയച്ചു. വീട്ടിലെ അവസ്ഥ മനസ്സിലാക്കി മറ്റൊരു ജോലിയോടൊപ്പം പഠിക്കാം എന്ന് കരുതിയപ്പോൾ പോലും അമ്മയും അച്ഛനും എന്നെ പിന്തിരിപ്പിച്ചു.
സിവിൽ സർവീസ് പരീക്ഷയുടെ ഉത്തരക്കടലാസുകളിൽ നിന്നും ജില്ലാ കളക്ടറുടെ കസേരയിലേക്ക് എന്നെ എത്തിച്ചത് ഞാൻ വായിച്ചു പഠിച്ച പുസ്തകങ്ങളും എഴുതി ശീലിച്ച ഉത്തരങ്ങളും മാത്രം അല്ല ; മറിച്ച്, പഠിച്ചു മടുത്തിരിക്കുമ്പോൾ , ചെയ്യാമെന്ന് കരുതി മാറ്റിവെക്കുമ്പോൾ , തോൽക്കും എന്ന് ഭയന്നിരിക്കുമ്പോൾ , എല്ലാം- തൻ്റെ മകൾ അത് നേടിയെടുക്കും എന്ന് ഉറച്ചു വിശ്വസിച്ച ഒരു അച്ഛനും ഒരു അമ്മയുമാണ്.’

TagsSikha SurendranIAS
Previous Article

ഐസര്‍ പ്രവേശന പരീക്ഷ ജൂണ്‍ 7 ന്,ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ ...

Next Article

സ്മാർട്ട് മീറ്റർ പദ്ധതി :സർക്കാർ കണക്ഷനുകൾ ഇനി പ്രീ ...

Related articles More from author

  • GeneralHeadlines

    വിക്‌സിത് ഭാരത് – റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകി

    December 21, 2025
    By Admin
  • GeneralHeadlines

    കുട്ടികളിലെ വളർച്ചാവൈകല്യങ്ങൾക്കുള്ള ചികിത്സാ പദ്ധതി ‘ സ്നേഹധാര’യുടെ പത്താം വാർഷികം ഫെബ്രുവരി 18ന്

    February 17, 2026
    By Admin
  • GeneralHeadlines

    ‘അയ്യപ്പ സംഗമം: ചെലവ് 3 കോടി മാത്രം’

    February 13, 2026
    By Admin
  • Headlines

    അശുഭദിന രാഹുകാല വിവാഹം,ശങ്കറും സുഗതയും 37 വർഷം :ഒരേ ജീവിതപ്പാതയിൽ

    November 14, 2025
    By Admin
  • HeadlinesHealth

    ഗർഭാശയഗള കാൻസറിനെതിരെ എച്ച്പിവി വാക്സിനേഷൻ,സ്വകാര്യ ആശുപത്രിയിൽ 4000 രൂപ ചെലവാകുന്ന വാക്സിൻ സൌജന്യം

    February 28, 2026
    By Admin
  • GeneralPolitics

    ജെഎൻയുവിൽ ഇടതു ജയം

    November 6, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • നിർമ്മിതബുദ്ധി, സെമികണ്ടക്ടറുകൾ എന്നിവയുൾപ്പെടെയുള്ള വളർന്നുവരുന്ന സാങ്കേതികവിദ്യകളിൽ കൂടുതൽ സഹകരണത്തിന് ഇന്ത്യ- നെതർലാൻഡ്‌സ് ആഹ്വാനം
  • ഫഹദ് ഫാസിലിൻ്റെ ആദ്യത്തെ തമിഴ് സോളോ ലീഡ് ,സി.പ്രേം കുമാറിന്‍റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32,നായിക ശിവദ
  • കെ.ജി.എം.സി.ടി.എ:ഡോ.പി.എസ്. ഷാജഹാൻ പ്രസിഡന്‍റ്,ഡോ. സജിത് വിളമ്പിൽ ജനറൽ സെക്രട്ടറി
  • ആഴ്ചയില്‍ 48 മണിക്കൂര്‍ ജോലി ചെയ്യുന്ന എം.ബി.ബി.എസ് ഡോക്ടര്‍മാര്‍ക്ക് പ്രതിമാസം 80,000 രൂപ ശമ്പളം ലഭ്യമാക്കണമെന്ന് ഐ.എം.എ
  • ക്ലിഫ് ഹൗസ് അറ്റകുറ്റപണി : പിണറായി 10 വർഷംകൊണ്ട് ചെലവിട്ടത് 2 കോടി ,ആദ്യ ദിവസം തന്നെ വി.ഡി. സതീശൻ അനുമതി നൽകിയത് 73 ലക്ഷം രൂപ

Timeline

  • May 17, 2026

    നിർമ്മിതബുദ്ധി, സെമികണ്ടക്ടറുകൾ എന്നിവയുൾപ്പെടെയുള്ള വളർന്നുവരുന്ന സാങ്കേതികവിദ്യകളിൽ കൂടുതൽ സഹകരണത്തിന് ഇന്ത്യ- നെതർലാൻഡ്‌സ് ആഹ്വാനം

  • May 17, 2026

    ഫഹദ് ഫാസിലിൻ്റെ ആദ്യത്തെ തമിഴ് സോളോ ലീഡ് ,സി.പ്രേം കുമാറിന്‍റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32,നായിക ശിവദ

  • May 17, 2026

    കെ.ജി.എം.സി.ടി.എ:ഡോ.പി.എസ്. ഷാജഹാൻ പ്രസിഡന്‍റ്,ഡോ. സജിത് വിളമ്പിൽ ജനറൽ സെക്രട്ടറി

  • May 17, 2026

    ആഴ്ചയില്‍ 48 മണിക്കൂര്‍ ജോലി ചെയ്യുന്ന എം.ബി.ബി.എസ് ഡോക്ടര്‍മാര്‍ക്ക് പ്രതിമാസം 80,000 രൂപ ശമ്പളം ലഭ്യമാക്കണമെന്ന് ഐ.എം.എ

  • May 17, 2026

    ക്ലിഫ് ഹൗസ് അറ്റകുറ്റപണി : പിണറായി 10 വർഷംകൊണ്ട് ചെലവിട്ടത് 2 കോടി ,ആദ്യ ദിവസം തന്നെ വി.ഡി. സതീശൻ അനുമതി നൽകിയത് 73 ലക്ഷം രൂപ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions