മുഹമ്മദ് റിയാസിന് മരുമകൻ എന്ന നിലയിൽ പ്രത്യേക സ്ഥാനങ്ങൾ നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

മകൾക്കെതിരായ ആരോപണങ്ങൾ തന്നെ ലക്ഷ്യം വച്ചുള്ളതാണെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം:മുഹമ്മദ് റിയാസിന് മരുമകൻ എന്ന നിലയിൽ പ്രത്യേക സ്ഥാനങ്ങൾ നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറുമായുള്ള അഭിമുഖത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

സിന്ധു സൂര്യകുമാർ
പ്രവർത്തനത്തിന് അനുസരിച്ചുള്ള ഉത്തരവാദിത്തങ്ങളാണ് നൽകിയിട്ടുള്ളത്.മുഖ്യമന്ത്രിയാണ് സാധാരണ ഗതിയില്‍ മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ വിഭജിച്ചു നല്‍കുന്നത്. എന്നാല്‍, ഇത് പാര്‍ട്ടിയും ബന്ധപ്പെട്ട കക്ഷികളും ചേര്‍ന്ന് എല്‍ഡിഎഫ് ആണ് ഈ വിഭജനം നടത്തുന്നത്. ഒരു കൂട്ടുകക്ഷി മന്ത്രിസഭ വരുമ്പോള്‍ മുഖ്യമന്ത്രി മാത്രമായിട്ടല്ല തീരുമാനമെടുക്കുന്നത്.തൻ്റെ പ്രത്യേകമായ താല്‍പ്പര്യത്തിൻ്റെ ഭാഗമായല്ല റിയാസിന് പൊതുമരാമത്ത് വകുപ്പും ടൂറിസവും നല്‍കിയത്. അത് സാധാരണ വകുപ്പുകള്‍ മാത്രമാണ്.റിയാസിൻ്റെ പൊതുപ്രവര്‍ത്തനത്തിൻ്റെ ഭാഗമായാണ് മന്ത്രിയായി തുടരുന്നത്. മകളുടെ ഭര്‍ത്താവ് ആയതു കൊണ്ട് അതില്‍ നിന്ന് ഒഴിയാന്‍ പറ്റില്ലല്ലോ എന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശീയ പാത ഉദ്ഘാടനവേളയിൽ കേരള പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിനും മുഖ്യമന്ത്രി മറുപടി നൽകി. ഈ വിഷയത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മരുമകൻ പരാമർശം നടത്തിയത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.
ദേശീയ പാത ചില റീച്ചുകൾ പൂർത്തിയാകുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് പലപ്പോഴും റിവ്യൂ നടത്താറുണ്ട്. കഴിഞ്ഞ രണ്ട് മാസം മുമ്പും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ സാന്നിധ്യത്തിൽ റിവ്യൂ മീറ്റിങ് നടന്നിരുന്നു. ചില റീച്ചുകൾ ജനുവരിയാകുമ്പോഴേക്കും പൂർത്തിയാകും എന്നാണ് അന്ന് കണ്ടത്. എങ്കിൽ ജനുവരിയിൽ ഉദ്ഘാടനം നടത്തിക്കൂടെ എന്ന നിർദേശം വെച്ചത് താനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അത് ആലോചിക്കാമെന്നായിരുന്നു അന്ന് ഗഡ്ഗരി പറഞ്ഞത്. എന്നാൽ ജനുവരിയായിട്ടും ഈ കാര്യത്തിൽ ഒരു പ്രതികരണം വന്നില്ല. കേന്ദ്രമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ ആലോചിക്കുന്നുണ്ടെന്നായിരുന്നു മറുപടിയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസും
പ്രധാമന്ത്രിയുടെ പരിപാടി നിശ്ചയിച്ചതിനുളശേഷം ഗഡ്ഗരിയുടെ ഒരു അറിയിപ്പുവന്നു. ദേശീയ പാതയുടെ ഉദ്ഘാടനം ആലോചിക്കുന്നുണ്ട് മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുക്കണം എന്നായിരുന്നു അറിയിപ്പ്. എന്നാൽ, അതേ ദിവസം മറ്റൊരു പരിപാടി നേരത്തെ നിശ്ചയിച്ചിരുന്നു, ആ കാരണത്താൽ ദേശീയപത ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് മുൻകൂട്ടി അറിയിക്കുകയും ചെയ്തു. ഈ സമയത്തൊന്നും വിവാദങ്ങൾ ഉണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
എന്നാൽ പ്രധാമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കുന്ന ആളുകളുടെ പട്ടിക വന്നു. അതിൽ കേരള പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിൻ്റെ പേരില്ല. കേരളത്തിൽ ദേശീയപാതയുടെ കാര്യങ്ങൾ നോക്കുന്നത് പൊതുമരാമത്ത് മന്ത്രിയാണല്ലോ, അപ്പോൾ സ്വാഭാവികമായും പൊതുമരാമത്ത് മന്ത്രിയും പരിപാടിയിൽ പങ്കെടുക്കേണ്ടതല്ലേ? സ്വാഭാവികമായും ഈ വിഷയം വിവാദത്തിലാകുകയായിരുന്നു. അതിനുള്ള മറുപടിയായാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ മരുമകൻ പരാമർശം നടത്തിയത്. തീർത്തും തെറ്റായ നിലപാട് സ്വീകരിച്ചത്. ബിജെപി അധ്യക്ഷൻ്റെ പരാമർശത്തിന് ഇപ്പോൾ മറുപടി പറയുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭിമുഖത്തിൽ അറിയിച്ചു.
മകൾക്കെതിരായ ആരോപണങ്ങൾ തന്നെ ലക്ഷ്യം വച്ചുള്ളതാണെന്നും വിശദീകരണം നൽകാൻ തക്ക വിധത്തിൽ ആ ആരോപണങ്ങളിൽ ഒന്നുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.






