കെ.എം മാണിയെ അനുസ്മരിച്ച് മകൻ ജോസ് കെ മാണി:’ ഒരു ചിരി കൊണ്ടും ചുമ കൊണ്ടും എല്ലാവരുടെയും ഹൃദയത്തിൽ ഇരിപ്പിടം നേടി’

‘ നീതിമാനായിരുന്നു അച്ചാച്ചൻ’ :ജോസ് കെ മാണി
കോട്ടയം:അന്തരിച്ച കെ.എം മാണിയെ അനുസ്മരിച്ച് മകൻ ജോസ് കെ മാണി.മാണിയുടെ അനുസ്മരണദിനത്തിലാണ് വികാരനിർഭരമായ കുറിപ്പെഴുതി മകൻ ഫെയ്സ് ബുക്കിലിട്ടത്.
പാലായിൽ കെ എം മാണിക്കുശേഷം കേരളാ കോൺഗ്രസ്(എം)ന് വിജയിക്കാനായിട്ടില്ല.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണിയെ തോൽപ്പിച്ച മാണി സി കാപ്പനാണ് ആദ്യമായി പാലായിൽ കെ എം മാണിയുടെ മരണശേഷം കേരളാ കോൺഗ്രസ്(എം)നെ പരാജയപ്പെടുത്തിയതും.ആദ്യം എൽഡിഎഫ് സ്ഥാനാർഥിയായാണ് മാണി സി കാപ്പൻ മത്സരിച്ചതെങ്കിൽ ജോസ് കെ മാണിയും കേരളാ കോൺഗ്രസ്(എം) ഉം ഇടതുമുന്നണിയിലെത്തിയതോടെ മറുകണ്ടം ചാടി.ഇത്തവണയും എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജോസ് കെ മാണിയുടെ യു.ഡി.എഫ് എതിരാളി മാണി സി കാപ്പനാണ്.എൻഡിഎയിലെ ഷോൺ ജോർജ് മത്സരിക്കുന്നതിനാൽ ഇത്തവണ ബിജെപി വോട്ടുകൾ മാണി സി കാപ്പനിലേക്ക് ഒഴുകാനിടയില്ല.

ജോസ് കെ മാണി എം.പിയുടെ കുറിപ്പ് വായിക്കാം:
ഇന്ന് ഏപ്രിൽ 9.
‘ അച്ചാച്ചൻ നമ്മെ വിട്ടുപോയിട്ട്
ഏഴുവർഷം.
സത്യത്തിൽ വിശ്വസിക്കാൻ കഴിയില്ല.
ഇന്നും പാലാ വീട്ടിൽ വന്നു കയറുമ്പോൾ പൂമുഖത്തെ കസേരയിൽ അച്ചാച്ചൻ ഒരു ഒരു പുഞ്ചിരിയോടെ ഇരിക്കുന്നതായി തോന്നും.
ഇത് എന്റെ മാത്രം അനുഭവമല്ല.
പാലാ വീട്ടിൽ വരുന്നവർക്കെല്ലാം ഈ അനുഭവം ഉണ്ടായിട്ടുണ്ട്.
അച്ചാച്ചന്റെ ഭൗതിക സാന്നിധ്യം മാത്രമാണ് ഇല്ലാതായത് എന്നല്ലേ ഇതിന്റെ അർത്ഥം.
ഇന്നും ഞങ്ങളുടെ വീടിന്‍റെ ഗേറ്റ് അടയ്ക്കാറില്ല.
അച്ചാച്ചൻ ഉള്ളപ്പോഴുള്ള ശീലമായിരുന്നു ഇത്.
ഉള്ളു തുറന്നു സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരാളായിരുന്നു അച്ചാച്ചൻ.
കോടിക്കണക്കിനാളുകൾക്ക് പതിറ്റാണ്ടുകൾ നീണ്ട തന്‍റെ രാഷ്ട്രീയ ജീവിതത്തിനിടയിൽ
അദ്ദേഹം കരുതലും തണലുമായി.
ആശ്രയം തേടി വരുന്നവരെയാരെയും അദ്ദേഹം നിരാശരാക്കിയില്ല.

നിയമസഭാ തെരെഞ്ഞെടുപ്പില്‍ മത്സരിച്ച കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിയുടെ 12 സ്ഥാനാര്‍ത്ഥികളും നേതാക്കളും കെ എം മാണിയുടെ കല്ലറയില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തുന്നു
ഒരു ചിരി കൊണ്ടും ചുമ കൊണ്ടും അദ്ദേഹം എല്ലാവരുടെയും ഹൃദയത്തിൽ ഇരിപ്പിടം നേടി.
നീതിമാനായിരുന്നു അച്ചാച്ചൻ.
സത്യസന്ധനായിരുന്നു അച്ചാച്ചൻ.
നാടിന്‍റെ ഹ്യദയതാളത്തിനൊപ്പമായിരുന്നു ആ യാത്ര.
ആദ്യം നാട്.
അവസാനം വീട്.
ഇതായിരുന്നു അച്ചാച്ചന്‍റെ ജീവിതം.
നമ്മുടെ പാലായുടെ യശസിൽ
അച്ചാച്ചൻ നിഷ്കളങ്കമായി
അഭിമാനിച്ചിരുന്നു.
സ്വന്തം വീട്ടിൽ ഒരു മംഗളകാര്യം
നടക്കുന്നതു പോലെ അദ്ദേഹം ആഹ്ലാദിച്ചു.
പാലായുടെ ആകാശത്ത് ഒരു നക്ഷത്രമായി നമ്മുടെ അച്ചാച്ചനുണ്ട്.
എനിക്ക് കാണാം.
നിങ്ങൾക്കും…..’






