ടെലികോം വകുപ്പ് പാനലിന് മുന്നിൽ ‘പ്രയോറിറ്റി പ്രീ പെയ്ഡിനെ ‘ പ്രതിരോധിച്ച് എയർടെൽ

5ജിയുടെ പ്രധാന സവിശേഷതകളെ സേവനങ്ങൾ നൽകാൻ ഉപയോഗിക്കാൻ അനുവദിക്കാത്തത് രാജ്യത്തെ 6ജിയുടെ സാധ്യതകളെ അപകടത്തിൽ ആക്കുമെന്നും എയർടെൽ
തിരുവനന്തപുരം : ഭാരതി എയർടെൽ ടെലികോം വകുപ്പിന്‍റെ (ഡിഒ ടി ) മുന്നിൽ തങ്ങളുടെ പുതിയ ” പ്രയോറിറ്റി പ്രീ പെയ്ഡിനെ ” ന്യായീകരിച്ചു. പുതിയ സേവനം 5ജി നെറ്റ്‌വർക്ക് സ്ലൈസിംഗ് അധിഷ്ഠിതമാണെന്നും അത് നെറ്റ് ന്യൂട്രാലിറ്റി ചട്ടങ്ങളെ ലംഘിക്കുകയോ പ്രീ പെയ്ഡ് ഉപയോക്താക്കൾക്കുള്ള സേവന നിലവാരം കുറയ്ക്കുകയോ ചെയ്യുന്നില്ലെന്നും കമ്പനി വ്യക്തമാക്കി.
കമ്മ്യൂണിക്കേഷൻ കമ്മിറ്റി വിശദീകരണം ആവശ്യപ്പെട്ടത് പ്രകാരം സമർപ്പിച്ച സബ്‌മിഷനിൽ ആണ് കമ്പനി ഇക്കാര്യം പറഞ്ഞത്. 5ജിയുടെ പ്രധാന സവിശേഷതകളെ സേവനങ്ങൾ നൽകാൻ ഉപയോഗിക്കാൻ അനുവദിക്കാത്തത് രാജ്യത്തെ 6ജിയുടെ സാധ്യതകളെ അപകടത്തിൽ ആക്കുമെന്ന് കമ്പനി സബ്‌മിഷനിൽ പറഞ്ഞു.
“കോൺടെൻ്റ് – ന്യൂട്രൽ രീതിയിൽ ആണ് പ്രയോരിറ്റി പോസ്റ്റ് പെയ്ഡ് നടപ്പിലാക്കിയത്. അത് ട്രായുടെയും ഡിഒ ടിയുടെയും നിലവിലെ ചട്ടക്കൂടിനുള്ളിൽ ഉള്ളത് ആണ്. ബ്ലോക്കിങ്, നിയന്ത്രണം, ഉള്ളടക്ക- അധിഷ്ഠിത മുൻഗണന, സീറോ – റേറ്റിംഗ്, അല്ലെങ്കിൽ എന്തെങ്കിലും ആപ്ലിക്കേഷന് പരിഗണന എന്നിവ നൽകുന്നില്ല” – എയർടെൽ അറിയിച്ചു.

പോസ്റ്റ് പെയ്ഡ് ഉപയോക്താക്കൾക്ക് തിരക്കേറിയ ചന്തകളിൽ പോലും വേഗം വാഗ്ദാനം നൽകുന്ന “പ്രയോരിറ്റി പോസ്റ്റ് പെയ്ഡ് ” പ്ലാനുകൾ മെയ് 19-ന് ആണ് എയർടെൽ ആരംഭിച്ചത്.
“ഏതെങ്കിലും പ്രീ പെയ്ഡ് അല്ലെങ്കിൽ പോസ്റ്റ് പെയ്ഡ് ഉപഭോക്താവിനുള്ള സേവനത്തിന്റെ നിലവാരത്തെ എയർടെൽ പ്രയോരിറ്റി സവിശേഷത കുറയ്ക്കുന്നില്ല,” കമ്പനി പറഞ്ഞു.
നിലവിൽ തിരക്കേറിയ മണിക്കൂറുകളിൽ ആകെയുള്ള 5ജി ശേഷി ഉപയോഗം ഏകദേശം 38 ശതമാനം ആണ്. അതിൽ പോസ്റ്റ് പെയ്ഡ് ട്രാഫിക് ഏകദേശം 4 ശതമാനം മാത്രം ആണ്, അത് പ്രയോരിറ്റി പോസ്റ്റ് പെയ്ഡിന് വെർച്വൽ “ടണൽ” (സ്ലൈസ് ) ആരംഭിച്ചതിന് ശേഷം ഏകദേശം 6 ശതമാനം ആയേക്കുമെന്ന് കമ്പനി പറഞ്ഞു.
പ്രീ പെയ്ഡ്, മറ്റു മുൻഗണനേതര ട്രാഫിക് ആകെ ശേഷിയുടെ ഏകദേശം 60 ശതമാനം ആയാലും പ്രയോരിറ്റി പോസ്റ്റ് പെയ്ഡ് പ്രീ പെയ്ഡ് ഉപയോക്താക്കൾക്ക് നിലവാരകുറവിന് കാരണം ആകില്ലെന്നും അങ്ങനെ ആകാൻ കഴിയില്ലെന്നും കമ്പനി പറഞ്ഞു.






