കോൺഗ്രസിൻ്റെ പഠന ഗവേഷണ സ്ഥാപനമായ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ബി.ജെ.പിയുടെ പഠനശിബിരം!

രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിനകത്ത് സംഘപരിവാർ സംഘടനയ്ക്ക് പഠനശിബിരം നടത്താൻ അനുവാദം കൊടുത്തത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പരസ്പരം സഹായത്തിൻ്റെ തുടർച്ചയാണെന്നാണ് വിമർശനം
തിരുവനന്തപുരം:കെപിസിസിയുടെ നേതൃത്വത്തിലുള്ള നെയ്യാർ ഡാമിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെൻറ് സ്റ്റഡീസിൽ ബി.ജെ.പിയുടെ പഠനശിബിരം!
കോൺഗ്രസിൻ്റെ പഠന ഗവേഷണ സ്ഥാപനമാണ് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെൻറ് സ്റ്റഡീസ്.എകെജി സെൻ്ററിലോ ഇഎംഎസ് അക്കാഡമിയിലോ ഇത്തരമൊരു പഠനശിബിരം നടന്നിരുന്നെങ്കിൽ ഇവിടത്തെ മാധ്യമങ്ങൾ നടത്തുന്ന പുകിൽ എന്തായിരിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്.ഈ വാർത്ത മുഖ്യധാരാ മാധ്യമങ്ങൾ മൂടിവയ്ക്കുകയായിരുന്നു.

രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ബിജെപി പഠന ശിബിരം ഉദ്ഘാടനം ചെയ്യാനെത്തിയ സംസ്ഥാന സെക്രട്ടറി ആർ ശ്രീലേഖയെ സ്വീകരിക്കുന്നു
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷനായിരുന്ന ഘട്ടത്തിലാണ് നെയ്യാർ ഡാമിൽ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെൻറ് സ്റ്റഡീസ്ആരംഭിച്ചത്. കെപിസിസിയുടെയും പോഷക സംഘടനകളുടെയും പഠന ക്യാമ്പുകൾ, സെമിനാറുകൾ എന്നിവ
ഇവിടെ വച്ചാണ് സംഘടിപ്പിക്കുന്നത്. കെ സുധാകരൻ കെപിസിസി അധ്യക്ഷനായിരുന്ന ഘട്ടത്തിൽ അദ്ദേഹം കൊണ്ടുവന്ന സെമി കേഡര്‍ സംവിധാനത്തിൻ്റെ പഠന ക്യാമ്പ്, കോൺഗ്രസിൻ്റെ യൂണിറ്റ് കമ്മിറ്റികൾ സ്ഥാപിക്കുന്നതിന്‍റെ പഠന പ്രവർത്തനങ്ങൾ അടക്കം സംഘടിപ്പിച്ചത് ഇവിടെ വച്ചാണ്. അലോഷ്യസ് സേവിയർ കെഎസ്‌യുവിൻ്റെ സംസ്ഥാന പ്രസിഡൻറ് ആയശേഷം ഇവിടെ വച്ച് സംഘടിപ്പിച്ച സംസ്ഥാന ക്യാമ്പിൽ ആയിരുന്നു നേതാക്കൾ തമ്മിൽ ഏറ്റുമുട്ടിയത്. കയ്യാങ്കളിയിൽ ഒരു ഭാരവാഹിക്ക് ഗുരുതരമായി പരിക്ക് നിൽക്കുകയും ചെയ്തു. അന്ന് ആ ക്യാമ്പ് വലിയ വിവാദത്തിലും ആയിരുന്നു.
ഒരു കെപിസിസി ജനറൽ സെക്രട്ടറിക്കാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചുമതല.അതാത്കാലത്തെ കെപിസിസി പ്രസിഡണ്ട് മാരാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെചെയർമാൻ പദവി വഹിക്കുക. നിലവിൽ സ്ഥാപനത്തിൻറെ ചെയർമാൻ സണ്ണി ജോസഫ് ആണ്. ഈ സ്ഥാപനത്തിൽ വച്ചാണ്
ബിജെപി കാട്ടാക്കട നിയോജക മണ്ഡലത്തിന്റെ ദീനദയാൽ ഉപാധ്യായ പഠന ശിബിരം നടന്നത്.
പഠന ശിബിരം ഉദ്ഘാടനം ചെയ്തത് ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് ആർ ശ്രീലേഖ . രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിനകത്ത് സംഘപരിവാർ സംഘടനയ്ക്ക് പഠനശിബിരം നടത്താൻ അനുവാദം കൊടുത്തത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പരസ്പരം സഹായത്തിൻ്റെ തുടർച്ചയാണെന്നാണ് വിമർശനം.






