അതി തീവ്ര മഴയും പമ്പയിലെ വെള്ള പൊക്കവും: ഭക്തർ കഴിവതും ശബരിമല യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്

ഓഗസ്റ്റ് മാസത്തിൽ തന്നെ ചിങ്ങമാസ പൂജകൾക്കായി 16 മുതൽ 21 വരെയും ഓണത്തോട് അനുബന്ധിച്ച പൂജകൾക്കായും 24 മുതൽ 28 വരെയും ശബരിമല നട തുറക്കും
തിരുവനന്തപുരം:അതി തീവ്രമായ മഴയും ഇതേ തുടർന്ന് പമ്പ നദിയിൽ വെള്ളപൊക്കവും ഉണ്ടായ പശ്ചാത്തലത്തിൽ നിറപുത്തരി ചടങ്ങുകൾക്ക് ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് 2, 3 തീയതികളിൽ ശബരിമല ദർശനം നടത്താൻ തീരുമാനിച്ചിട്ടുള്ള ഭക്തർ കഴിവതും യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അഭ്യർത്ഥിച്ചു.
ഓഗസ്റ്റ് മാസത്തിൽ തന്നെ ചിങ്ങമാസ പൂജകൾക്കായും (ഓഗസ്റ്റ് 16 മുതൽ 21 വരെയും) ഓണത്തോട് അനുബന്ധിച്ച പൂജകൾക്കായും (ഓഗസ്റ്റ് 24 മുതൽ 28 വരെയും) ശബരിമല നട തുറക്കുന്നുണ്ട്. ഇത് ദർശനത്തിനായി ഭക്തർക്ക് തെരെഞ്ഞെടുക്കാവുന്നതാണെന്ന് ബോർഡ് ചൂണ്ടിക്കാട്ടി. അതിതീവ്ര മഴ തുടരുന്നതിനാലും മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാലുമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭക്തരോട് ഇത്തരത്തിൽ ഒരു അഭ്യർത്ഥന നടത്തുന്നതെന്നാണ് വിശദീകരണം.
നട തുറക്കുന്നത്: ഓഗസ്റ്റ് 2, വൈകിട്ട് 5 മണിക്ക്.നിറപുത്തരി മുഹൂർത്തം: ഓഗസ്റ്റ് 3, രാവിലെ 5:40നും 6:20നും ഇടയിൽ.നട അടയ്ക്കുന്നത്: ഓഗസ്റ്റ് 3, രാത്രി 10 മണിക്ക്.യാത്രാ മുന്നറിയിപ്പ്കനത്ത മഴയും മണ്ണിടിച്ചിൽ സാധ്യതയും ഉള്ളതിനാൽ ഈ ദിവസങ്ങളിലെ യാത്ര ഒഴിവാക്കുക.






