മോഹൻലാലിൻ്റെ ആനക്കൊമ്പ്: സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: നടൻ മോഹൻലാൽ ആനക്കൊമ്പ് കൈവശം വച്ച നടപടി നിയമവിധേയമാക്കിയ
സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇക്കാര്യത്തിൽ പുതിയ വിജ്ഞാപനം
ഇറക്കാൻ സർക്കാരിന് കോടതി നിർദേശം നൽകി.ആനക്കൊമ്പ് നിയമവിധേയമാക്കിയ
സർക്കാർ നടപടികളിൽ വീഴ്ചയുണ്ടായി എന്ന് കോടതി നിരീക്ഷിച്ചു. 2015ലെ
സർക്കാർ വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധീകരിച്ചില്ല എന്നതാണ് പിഴവെന്ന് കോടതി
ചൂണ്ടിക്കാട്ടി.ഈ സാങ്കേതികമായ നടപടി ക്രമങ്ങളിലുണ്ടായ വീഴ്ചയുടെ
പശ്ചാത്തലത്തിലാണ് ആനക്കൊമ്പ് കൈവശം വെക്കാനുള്ള ലൈസൻസ് ഹൈക്കോടതി
റദ്ദാക്കിയത്.
2011 ആഗസ്റ്റില്‍ എറണാകുളം തേവരയിലെ മോഹന്‍ലാലിന്‍റെ വീട്ടില്‍
റെയ്ഡിനെത്തിയ ആദായ നികുതി വകുപ്പ് സംഘമാണ് വീട്ടില്‍ നിന്ന്
ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. ഇവ പിടിച്ചെടുക്കുന്ന സമയത്ത് മോഹൻലാലിന്
ഇത് കൈവശം വെക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നില്ല. പിന്നീട് സര്‍ക്കാര്‍
മോഹൻലാലിന്‍റെ അപേക്ഷ പരിഗണിച്ച് കൈവശ സര്‍ട്ടിഫിക്കറ്റ്
നൽകുകയായിരുന്നു.
കേസ് പിന്‍വലിച്ച സര്‍ക്കാര്‍ തീരുമാനം റദ്ദാക്കിയ പെരുമ്പാവൂര്‍ കോടതി
ഉത്തരവിനെതിരെ മോഹന്‍ലാല്‍ സമര്‍പ്പിച്ച ഹര്‍ജിയും മോഹന്‍ലാലിനെ നടപടി
ആവശ്യപ്പെട്ട് ജെയിംസ് മാത്യു സമര്‍പ്പിച്ച ഹര്‍ജിയുമാണ് ഹൈക്കോടതി
പരിഗണിച്ചത്.






