ട്രംപിന് തിരിച്ചടി, മംദാനി ന്യൂയോര്‍ക്ക് മേയര്‍

ന്യൂയോര്‍ക്ക്:അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് തിരിച്ചടിയായി യു എസിലെ ഏറ്റവും വലിയ നഗരമായ ന്യൂയോര്‍ക്കിലെ മേയര്‍ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സൊഹ്റാന്‍ മംദാനി (34) വിജയിച്ചു. തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടം മുതല്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തിയ മംദാനി,ന്യൂയോർക്ക് മേയറാകുന്ന ആദ്യ ഇന്ത്യൻ അമേരിക്കൻ മുസ്ലിമാണ് .
ഇന്ത്യൻ വംശജയായ പ്രമുഖ സിനിമ സംവിധായിക മീര നായരുടെയും ഉഗാണ്ടൻ എഴുത്തുകാരൻ മഹമൂദ് മംദാനിയുടെയും മകനാണ് മംദാനി.
സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച മുൻ ന്യൂയോർക്ക് സ്റ്റേറ്റ് ഗവർണർ ആൻഡ്രു കുമോയെയും റിപ്പബ്ലിക്കൻ പാർട്ടിയിലെ കർട്ടിസ് സ്ലിവയെയും പരാജയപ്പെടുത്തിയാണ് മംദാനി ചരിത്ര വിജയം നേടിയത്.ഡോണൾഡ് ട്രംപ് കുമോയെ ആണ് പിന്തുണച്ചത്.മംദാനി വിജയിച്ചാൽ അത് നഗരത്തിന് വിപത്താകുമെന്നും നഗരത്തിനുള്ള ഫെഡറൽ സഹായം നിലച്ചേക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ട്രംപിൻ്റെ നയങ്ങളുടെ കടുത്ത വിമർശകനായ മംദാനി.ട്രംപിൻ്റെ നയങ്ങളോടുള്ള വിധിയെഴുത്താകും ന്യൂയോർക്ക് തിരഞ്ഞെടുപ്പ് ഫലമെന്ന് വിലയിരുത്തപ്പെട്ടിരുന്നു.
ന്യൂയോര്‍ക്കിൻ്റെ ആദ്യത്തെ മുസ്ലിം, ദക്ഷിണേഷ്യന്‍ മേയറാണ് മംദാനി .
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട നഗരത്തില്‍ ഒരു ഡെമോക്രാറ്റിക്-സോഷ്യലിസ്റ്റ് മേയറായി വിജയിക്കുന്നത് അമേരിക്കയുടെ ദേശീയ രാഷ്ട്രീയത്തെയും വലിയ രീതിയില്‍ സ്വാധീനിക്കും.വരുന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പിലുള്‍പ്പടെ പാര്‍ട്ടിയില്‍ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുകള്‍ക്ക് വലിയ സ്വാധീനമുണ്ടാക്കാനും ഇത് വഴിവെക്കുമെന്നാണ് കരുതപ്പെടുന്നത്.
ഉഗാണ്ടയിൽ ജനിച്ച് ന്യൂയോർക്ക് സിറ്റിയിൽ വളര്‍ന്ന മംദാനി ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി അംഗവും ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുമാണ്.2018-ലാണ് അദ്ദേഹത്തിന് അമേരിക്കന്‍ പൗരത്വം ലഭിച്ചത്.ഈ വര്‍ഷം തുടക്കത്തിലായിരുന്നു സിറിയന്‍ കലാകാരിയായ റാമ ദുവാജിയുമായിട്ടുള്ള വിവാഹം.






