ഉള്ളത് ഉള്ളതുപോലെ വെളിപ്പെടുത്തി,’തന്ത്രിക്കൊള്ള’ വൈറലായി…

ഐപിഎസുകാരനായിരുന്ന വി ഗോപാൽ കൃഷ്ണ വെളിപ്പെടുത്തിയത് ജനം ടിവിയിൽ
തിരുവനന്തപുരം:അപ്രതീക്ഷിതമായി താരമായിരിക്കുകയാണ് വി ഗോപാൽ കൃഷ്ണ.സിബിഐയിൽ നേരത്തെ സേവനമനുഷ്ഠിച്ചിട്ടുള്ള ഈ റിട്ട.ഐപിഎസ് ഉദ്യോഗസ്ഥനെ ജനം ടീവിയാണ് കഴിഞ്ഞ ദിവസം ചർച്ചയ്ക്ക് ക്ഷണിച്ചത്. മുമ്പും ജനംഉൾപ്പെടെയുള്ളവയിലെ പതിവ് മുഖമാണ് ഇദ്ദേഹം.സംഘാടകരുടെ അജണ്ട എന്തായാലും തന്ത്രി കണ്ഠരര് രാജീവരെ നന്നായി അറിയാവുന്ന,ദേവസ്വം വിജിലൻസിൽ എസ് പിയായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം ഉള്ളത് ഉള്ളതുപോലെ തുറന്നു പറഞ്ഞു.

ഐപിഎസുകാരനായിരുന്ന വി ഗോപാൽ കൃഷ്ണ
വൈറലായിക്കൊണ്ടിരിക്കുന്ന ആ പ്രതികരണം ഇങ്ങനെ:
‘ഒരു കാര്യം ഞാൻ ആദ്യമേ പറയാം.. ചിലരൊക്കെ ആഗ്രഹിക്കുന്നത് പോലെ തന്ത്രിയെ വെളുപ്പിച്ചെടുക്കാനല്ല ഞാൻ ഇവിടെ വന്നത്. ചില കാര്യങ്ങൾ തുറന്ന് പറയണമെന്ന് തോന്നി.
2015 മുതൽ എന്‍റെ റഡാറിൽ ഉണ്ടായിരുന്ന വ്യക്തിയാണ് ഇപ്പോൾ അറസ്റ്റ് ചെയ്യപ്പെട്ടത്.
മതിയായ ഡയറക്റ്റ് എവിഡൻസുകൾ ഇല്ലാത്തത് കൊണ്ട് മാത്രം.. എന്റെ കയ്യിൽ നിന്ന് വഴുതി പോയൊരാൾ..
ഞാനായിരുന്നു SIT യുടെ തലപ്പത്ത് എങ്കിൽ ഈ കേസിൽ ഏറ്റവുമാദ്യം ചോദ്യം ചെയ്യുക ഈ തന്ത്രിയെ ആയിരിക്കും. പോറ്റിയേക്കാൾ മുൻപേ ഇയാളെ പൂട്ടിയിരിക്കും.
ഇവിടെ SIT ഇത്രയെങ്കിലും സാവകാശം അയാൾക്ക് കൊടുത്തെങ്കിൽ അതവരുടെ രീതി.
2015 മുതൽ കുറച്ചു വർഷങ്ങൾ ഞാൻ ഇവരെ തന്നെ നിരീക്ഷിച്ചു കൊണ്ടായിരുന്നു ശബരിമലയിൽ ഉണ്ടായിരുന്നത്.
ക്ഷേത്രത്തിന് കിട്ടേണ്ട പണം ഇല്ലാത്ത ചടങ്ങുകളുടെ പേരിൽ ഇവരുടെ മുറിയിൽ കൊണ്ട് പോയിരുത്തി അന്യ സംസ്ഥാന കുബേരന്മാരായ ഭക്തരിൽ നിന്ന് കെട്ട് കണക്കിന് വാങ്ങുന്നത് നേരിൽ കണ്ടിട്ടുണ്ട്.
ഇത് നിർത്തിയില്ലെങ്കിൽ ഇന്ന് വൈകുന്നേരത്തിനകം FIR ഇട്ട് തന്ത്രിയെയും പൂട്ടും ശിഷ്യന്മാരെയും പൂട്ടും എന്ന് ഭീഷണി മുഴക്കിയതോടെ തത്കാലത്തേയ്ക്ക് ഈ പരിപാടി അവർ സ്റ്റോപ്പ് ചെയ്തു.

ഐപിഎസുകാരനായിരുന്ന വി ഗോപാൽ കൃഷ്ണ
ക്ഷേത്രത്തോട് ചേർന്ന് ഇടത് വശത്ത് രണ്ട് മുറികൾ ഇവർക്ക് അവിടെയുണ്ട്.ശിഷ്യരാണ് ഇത്തരം പരിപാടികൾ നേരിട്ട് ചെയ്യുന്നത്. ശേഷം തന്ത്രിയുടെ മുറിയിലേയ്ക്ക് കയറി പോകുന്നത് കാണാം.
അതിനകത്ത് പലതും നടക്കുന്നുണ്ട് എന്നുമറിയാം..
പല സാധനങ്ങളും മാറ്റാൻ എഴുതി ഒപ്പിട്ട് കൊടുക്കുമ്പോൾ ഇദ്ദേഹം പറഞ്ഞ റീസൺ ശ്രീകോവിലിൽ എലി കയറുന്നു എന്നാണ്. എവിടെ എലി,എന്തെലി..?!
24 മണിക്കൂറും ഇദ്ദേഹവും ടീമും അവിടെയുണ്ട്. ഇദ്ദേഹം അറിയാതെ ഒരില പോലും അവിടെ ഇളകില്ല. ദീർഘ നാളുകളായി ഒരുമിച്ചുള്ള കൊള്ള ഇപ്പോൾ പിടിക്കപ്പെട്ടപ്പോൾ പറയുകയാണ്.. എനിക്ക് ആചാര ചുമതല മാത്രമേ ഒള്ളൂവെന്ന്..
പച്ചക്കള്ളമാണത്..
തന്ത്രിയെ സ്വാധീനിച്ചാൽ മാത്രമേ ഇത്തരം പരിപാടികൾ അവിടെ നടത്താൻ സാധിക്കൂ എന്ന് എല്ലാവർക്കുമറിയാം..
എല്ലാ ഗൂഢാലോചനയിലും വ്യക്തമായ പങ്കാളിത്തം ഇയാൾക്കുണ്ട്.
ദീർഘ നാൾ സിബിഐ അടക്കമുള്ള ആന്‍റി കറപ്ഷൻ ഏജൻസികളിൽ ജോലി ചെയ്തത് കൊണ്ടാവാം.. ശബരിമലയിലെത്തിയ ആദ്യ നാൾ മുതൽ എനിക്കിദ്ദേഹത്തിൻ്റെ പല കാര്യങ്ങളിലും നിഗൂഢമായ സംശയങ്ങൾ ഉണ്ടായിരുന്നു.
നിങ്ങൾ എത്ര വെളുപ്പിക്കാൻ നോക്കിയാലും എന്‍റെ നിരീക്ഷണങ്ങൾ തെറ്റില്ല. 100 ശതമാനം തന്ത്രി അർഹിച്ച വിധി അയാളെ തേടിയെത്തും.
ഞാൻ സ്വാമി അയ്യപ്പ ഭക്തനാണ്. കുറ്റക്കാർ ശിക്ഷിക്കപ്പെടുക എന്നുള്ളതാണ് നീതി, അല്ലാതെ മറ്റ് താത്പര്യങ്ങൾ നോക്കി പിന്തുണയ്ക്കുക എന്നതല്ല.
ഇപ്പോൾ ഇദ്ദേഹത്തെ ICU വിൽ ആക്കിയതയായി കണ്ടു. വക്കീലിന്‍റെ നിർദേശ പ്രകാരം നടത്തിയ നാടകമാണ് ഇതെന്ന് ഞാൻ കരുതുന്നു.’






