Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • എസ്. ഷാജു ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ

  • 108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് ,പണിമുടക്ക് പിൻവലിച്ചു 

  • ആല്‍ഫ പാലിയേറ്റീവ് കെയര്‍ വാക്കത്തോണിന് തുടക്കം,ഗതാഗത മന്ത്രി സി പി ജോണും സ്റ്റുഡന്‍റ് പോലീസ് കേഡറ്റ്സ് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ അജിത ബീഗവും ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു

  • ഒരു കിണറ്റിൽ നിന്ന് മഹാസമുദ്രത്തിലേക്ക് — അറുപത് വർഷങ്ങളുടെ ജലയാത്ര

  • ‘സർക്കാർ ആശുപത്രിയിൽ എക്സ് റേ ഫിലിം ഇല്ലാത്തതിനാൽ ഫോണിൽ അതിൻ്റെ ഫോട്ടോ എടുത്ത് നൽകിയത് പ്രോത്സാഹിപ്പിക്കപ്പെടണം,സിടി ,എംആർഐ തുടങ്ങി എല്ലാ സ്‌കാനും ഡിജിറ്റൽ രൂപത്തിലാക്കണം’

CareerGeneralHeadlines
Home›Career›അനാഥാലയത്തിൽ 13 വർഷം, എന്നിട്ടും എന്നും റാങ്കോടെ പഠിച്ചു, ഇപ്പോഴിതാ,ആദ്യ ശ്രമത്തിൽ പിഎസ് സി പരീക്ഷയിൽ ജയിച്ച് അസിസ്റ്റൻ്റ് പ്രൊഫസർ…

അനാഥാലയത്തിൽ 13 വർഷം, എന്നിട്ടും എന്നും റാങ്കോടെ പഠിച്ചു, ഇപ്പോഴിതാ,ആദ്യ ശ്രമത്തിൽ പിഎസ് സി പരീക്ഷയിൽ ജയിച്ച് അസിസ്റ്റൻ്റ് പ്രൊഫസർ…

By Admin
March 7, 2026
242
0

പാലക്കാട് വിക്ടോറിയ കോളെജിൽ അസിസ്റ്റൻ്റ് പ്രൊഫസറായി ഡോ.വിജയകുമാർ അശോകൻ

പാലക്കാട്:കഷ്ടപ്പാടുകളെക്കുറിച്ചുള്ള കഥകൾ കേൾക്കുമ്പോൾ വിജയകുമാർ ചിരിക്കുകയേയുള്ളൂ.അനാഥാലയത്തിൽ 13 വർഷം കയ്പുനീർ കുടിച്ചു കഴിയുമ്പോഴും അവൻ്റെ പേര് വിജയകുമാർ എന്നായിരുന്നു,അതുകൊണ്ടുതന്നെ അവന് തോൽക്കാനാവുമായിരുന്നില്ല. വിജയിക്കാനായി ഒരേഒരുവഴി പഠിച്ചു മുന്നേറലാണെന്ന് അവൻ തിരിച്ചറിഞ്ഞു.ഇന്ന് നിശ്ചയദാർഡ്യത്തിൻ്റെ മറുപേരായി പാലക്കാട് വിക്ടോറിയ കോളെജിൽ അസിസ്റ്റൻ്റ് പ്രൊഫസറായി ചുമതലയേറ്റു നിൽക്കുകയാണ് ഡോ.വിജയകുമാർ അശോകൻ.

ഡോ വിജയകുമാർ അശോകൻ

അച്ഛനും അമ്മയും ഉപേക്ഷിച്ച നാലുമക്കളിൽ ഇളയവനായിരുന്നു വിജയകുമാർ. മൂന്നുവയസ്സാണ് അന്ന് വിജയകുമാറിന്. എട്ടു വയസ്സുവരെ അച്ഛമ്മയുടെകൂടെ കഴിഞ്ഞു. അവരുടെ മരണശേഷം അച്ഛന്‍റെ അമ്മായിക്കൊപ്പം കുറച്ചുനാൾ താമസിച്ചു.പിന്നീട് ജ്യേഷ്‌ഠനൊപ്പം കോട്ടയം ചെങ്ങളം ഈസ്റ്റിലെ ബത്ലഹേം ബാലഭവനിലെത്തി. രണ്ട് ചേച്ചിമാർ കോട്ടയത്തെ മറ്റൊരു അനാഥാലയത്തിലും ജീവിച്ചു.
അനാഥത്വത്തിന്‍റെ കയ്പ്പറിഞ്ഞ 13 വർഷം. അവിടെ ആരോരുമില്ലാത്തവർക്കായി നീട്ടപ്പെട്ട ‘കരുണ’ എന്ന വാക്കിന്‍റെ തണലിലാണ് വിജയകുമാർ വളർന്നത്. അക്ഷരങ്ങൾ അവിടെ വെറും പഠനവിഷയങ്ങളായിരുന്നില്ല, മറിച്ച് ലോകം കീഴടക്കാനുള്ള ഏക വഴിയാണെന്ന് ആ ബാലൻ തിരിച്ചറിഞ്ഞു.
പ്ലസ്‌ടു സയൻസെടുത്ത് പഠിച്ചു. നല്ല മാർക്കുണ്ടായിരുന്നു. എന്തിന് ബിരുദത്തിന് ഐശ്ചികവിഷയമായി മലയാളം തിരഞ്ഞെടുക്കുന്നു എന്ന ചോദ്യത്തിന് എൻട്രൻസിന് പോകാൻ നിവൃത്തിയില്ലായ്മയുടെ കഥയൊന്നും ആരോടും പങ്കുവയ്ക്കാൻ പോയില്ല.

പാലാ സെന്‍റ് തോമസ് കോളേജിൽ ബി.എ മലയാളത്തിന് ചേർന്നു.ജയിച്ചത് രണ്ടാം റാങ്കോടെ . ഇടക്കാലത്ത് അമ്മ തിരിച്ചെത്തി.
ബാലഭവനിലെ പതിമൂന്നുവർഷത്തെ ജീവിതം പൂർത്തിയാക്കി ഇരുപതാം വയസ്സിൽ പടിയിറങ്ങി. തുടർന്ന്, കുടുംബത്തോടൊപ്പം താമസമാക്കി. കാലടി ശ്രീശങ്കരാചാര്യ സംസ്കൃ‌ത സർവകലാശാലയിൽ എം.എ. മലയാളത്തിന് ചേർന്നു.

ഡോ.വിജയകുമാർ അശോകൻ പാലക്കാട് ഗവ.വിക്ടോറിയ കോളജിൽ അസിസ്റ്റൻ്റ് പ്രൊഫസറായി ചുതല ഏൽക്കുന്നു

ഉന്നതവിദ്യാഭ്യാസ കൗൺസിലിൻ്റെ ഹയർ എജുക്കേഷൻ സ്കോളർഷിപ്പിന് അർഹനായി. ആദ്യശ്രമത്തിൽ യു.ജി.സി. നെറ്റും തുടർന്ന്, ജെ.ആർ.എഫും നേടി.കേരള സർവ്വകലാശാല കാര്യവട്ടം ക്യാമ്പസിൽ നിന്നും ഒന്നാം റാങ്കോടെ എം.ഫിൽ. ഡോ. സി.ആർ. പ്രസാദിൻ്റെ കീഴിൽ പി.എച്ച്.ഡി പൂർത്തിയാക്കി.
എയ്ഡഡ് കോളേജുകളിലെ ലക്ഷങ്ങൾ മറിയുന്ന നിയമന വാർത്തകൾ അറിഞ്ഞപ്പോൾ, വിജയകുമാറിന് മുന്നിലുള്ള ഏക വഴി കേരള പി.എസ്.സി ആയിരുന്നു.ഒന്നാം ശ്രമത്തിൽത്തന്നെ അസിസ്റ്റന്‍റ് പ്രൊഫസർ പരീക്ഷ വിജയിച്ചു.
അധ്യാപകനായി ആദ്യമെത്തുന്നത് പാലക്കാട് ഗവ. വിക്ടോറിയ കോളേജിൽ.2026 ഫെബ്രുവരി 13ന് ജോലിയിൽ പ്രവേശിച്ചു. സഹോദരങ്ങളെല്ലാം വിവാഹിതരായി. ജ്യേഷ്ഠനൊപ്പം കോട്ടയത്തെ വീട്ടിലായിരുന്നു വിജയകുമാർ.

കിട്ടിയ അവസരമൊന്നുപോലും പാഴാക്കാതെ പഠിച്ചു പാസായി ജോലി നേടണമെന്ന ലക്ഷ്യം നേടിയവൻ അതിനുശേഷം സാമൂഹികമാധ്യമങ്ങളിലിട്ട കുറിപ്പ് ഇത്രമാത്രം:”സാമൂഹികമോ സാമ്പത്തികമോ രാഷ്ട്രീയപരമോ കുടുംബപരമോ ആയ യാതൊരു സ്വാധീനവുമില്ലാതെ ഏറ്റവും സാധാരണമായി, നാട്ടിലെ സർക്കാർസ്ഥാപനങ്ങളിൽ പഠിച്ചുമാത്രം നേടിയ വിജയമാണിത്”.
ചെറിയ ചെറിയ ആവശ്യങ്ങൾപോലും സാധിക്കാത്തതിൻ്റെ പേരിൽ ദു:ഖിച്ചും കണ്ണീരൊലിപ്പിച്ചും നടക്കുന്നവരേ,നിങ്ങളറിയണം അതിനെക്കാൾ കൊടും യാതനകളും വേദനകളുമേറ്റവൻ്റെ ചോരകിനിയുന്ന അനുഭവക്കുറിപ്പാണ് ആ ജീവിതം…

 

 

 

TagsDr Vijayakumar Asokan
Previous Article

ഇടമലക്കുടിയിലും ‘ ഇ ഹെല്‍ത്ത്’

Next Article

‘പോൾ-ടോപ്പ് ഡിസ്ട്രിബ്യൂഷൻ’ സ്വന്തമായി രൂപകൽപ്പന ചെയ്ത ലൈൻമാൻ ടി.കെ.നസീറിന് ...

Related articles More from author

  • GeneralHeadlines

    അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്

    July 23, 2026
    By Admin
  • GeneralHeadlines

    വിവാഹ ഫോട്ടോഷൂട്ടിന് ഉണ്ടക്കണ്ണൻ ലൈറ്റുമായി കെഎസ്ആർടിസി വിൻ്റേജ് ബസ്,തുടക്കത്തിൽ തലസ്ഥാന നഗരത്തിൽ സർവീസ്

    March 12, 2026
    By Admin
  • GeneralHeadlinesTechnology

    ‘ഫ്ളിപ്പ്കാർട്ട് ഗോട്ട് സെയിലി’ൻ്റെപേരിൽ വ്യാജ ഓഫറുകൾ സോഷ്യൽ മീഡിയയിലൂടെ പുതിയ സൈബർ തട്ടിപ്പ്

    July 6, 2026
    By Admin
  • Headlines

    വിജയുടെ ‘ജനനായകന്’ റിലീസിന് മുൻപെ ലാഭം

    November 23, 2025
    By Admin
  • General

    നെല്ല് സംഭരണം തുടങ്ങി

    November 1, 2025
    By Admin
  • GeneralHeadlines

    കർഷകരുടെ ആശങ്കകൾക്ക് അതിവേഗം പരിഹാരം; കൃഷി വകുപ്പിൽ ഹെൽപ്പ് ലൈൻ സംവിധാനവും നിരീക്ഷണ കേന്ദ്രവും ആരംഭിച്ചു

    June 12, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • എസ്. ഷാജു ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ
  • 108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് ,പണിമുടക്ക് പിൻവലിച്ചു 
  • ആല്‍ഫ പാലിയേറ്റീവ് കെയര്‍ വാക്കത്തോണിന് തുടക്കം,ഗതാഗത മന്ത്രി സി പി ജോണും സ്റ്റുഡന്‍റ് പോലീസ് കേഡറ്റ്സ് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ അജിത ബീഗവും ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു
  • ഒരു കിണറ്റിൽ നിന്ന് മഹാസമുദ്രത്തിലേക്ക് — അറുപത് വർഷങ്ങളുടെ ജലയാത്ര
  • ‘സർക്കാർ ആശുപത്രിയിൽ എക്സ് റേ ഫിലിം ഇല്ലാത്തതിനാൽ ഫോണിൽ അതിൻ്റെ ഫോട്ടോ എടുത്ത് നൽകിയത് പ്രോത്സാഹിപ്പിക്കപ്പെടണം,സിടി ,എംആർഐ തുടങ്ങി എല്ലാ സ്‌കാനും ഡിജിറ്റൽ രൂപത്തിലാക്കണം’

Timeline

  • September 14, 2026

    എസ്. ഷാജു ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ

  • September 14, 2026

    108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് ,പണിമുടക്ക് പിൻവലിച്ചു 

  • September 14, 2026

    ആല്‍ഫ പാലിയേറ്റീവ് കെയര്‍ വാക്കത്തോണിന് തുടക്കം,ഗതാഗത മന്ത്രി സി പി ജോണും സ്റ്റുഡന്‍റ് പോലീസ് കേഡറ്റ്സ് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ അജിത ബീഗവും ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു

  • September 14, 2026

    ഒരു കിണറ്റിൽ നിന്ന് മഹാസമുദ്രത്തിലേക്ക് — അറുപത് വർഷങ്ങളുടെ ജലയാത്ര

  • September 14, 2026

    ‘സർക്കാർ ആശുപത്രിയിൽ എക്സ് റേ ഫിലിം ഇല്ലാത്തതിനാൽ ഫോണിൽ അതിൻ്റെ ഫോട്ടോ എടുത്ത് നൽകിയത് പ്രോത്സാഹിപ്പിക്കപ്പെടണം,സിടി ,എംആർഐ തുടങ്ങി എല്ലാ സ്‌കാനും ഡിജിറ്റൽ രൂപത്തിലാക്കണം’

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions