‘പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള ഇ- ഗ്രാൻഡ് സ്കോളർഷിപ്പ് :അർഹമായ തുക ആവശ്യപ്പെടുന്നതും അത് അന്വേഷിക്കുന്നതും പലപ്പോഴും എന്തോ വലിയ അപരാധം’

‘പട്ടികജാതി വിദ്യാർത്ഥികൾക്ക് അർഹമായ തുകയും അനുവദിച്ച തുകയും കുടിശ്ശികയും സംബന്ധിച്ച കണക്ക് പരസ്യപ്പെടുത്തണം’
തിരുവനന്തപുരം:പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് യഥാസമയം ലഭിക്കാതിരിക്കുന്നതും അകാരണമായ കാലതാമസം വരുത്തുന്നതും നിത്യ സംഭവമാണെന്ന് പിന്നോക്ക വിഭാഗ വികസന വകുപ്പ് മുൻ ഡയറക്ടർ വി ആർ ജോഷി .
മാസങ്ങളും വർഷങ്ങളും വൈകി ലഭിക്കുന്ന തുക പ്രൊഫഷണൽ കോഴ്സുകൾ കഴിഞ്ഞാലും കിട്ടാത്ത സ്ഥിതിയും നിലവിലുണ്ട്.
വൈകി അനുവദിക്കുന്ന തുക പലപ്പോഴും സ്ഥാപനങ്ങളുടെ അക്കൗണ്ടിൽ കെട്ടിക്കിടക്കുന്നുണ്ട്. ഈ തുക തിരിമറി നടത്തുന്നതും ശ്രദ്ധയിൽ വന്നിട്ടുള്ളതാണ്. സമീപകാലത്ത് പാലക്കാട് ഒരു കോളേജിൽ വിദ്യാർഥികൾക്ക് അനുവദിച്ച തുക ഉദ്യോഗസ്ഥരുടെ അക്കൗണ്ടുകളിലേക്ക് തിരിമറി നടത്തി വെട്ടിപ്പ് നടത്തിയത് പിടിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പല സ്ഥാപനങ്ങളും വിശേഷിച്ച് സ്വാശ്രയ പ്രൊഫഷണൽ സ്ഥാപനങ്ങൾ അന്യായമായ പണപ്പിരിവ് പല പേരുകളിൽ നടത്തുകയും വകുപ്പിൽ നിന്നും അനുവദിക്കുന്ന തുക വിദ്യാർത്ഥികൾക്ക് നൽകാതിരിക്കുന്നതും ശ്രദ്ധയിൽ വന്നിട്ടുള്ളതാണ്.അർഹമായ തുക ആവശ്യപ്പെടുന്നതും അത് അന്വേഷിക്കുന്നതും പലപ്പോഴും എന്തോ വലിയ അപരാധം എന്ന നിലയിലാണ് ബന്ധപ്പെട്ടവർ കാണുന്നത്.
വകുപ്പിൻ്റെ ഭാഗത്തും സ്ഥാപനങ്ങളുടെ ഭാഗത്തും ഗുരുതരമായ വീഴ്ച സംഭവിക്കുന്നുണ്ട്.
കൃത്യമായ പരിശോധനയോ ഓഡിറ്റോ നടക്കുന്നില്ല എന്നതാണ് വസ്തുത.
മാസങ്ങൾക്കു മുമ്പ് വകുപ്പ് നടത്തിയ പരിശോധനയിൽ ഏതാനും സ്ഥാപനങ്ങളിൽ നിന്ന്
മാത്രം കെട്ടിക്കിടന്ന 50 കോടിയോളം രൂപ കണ്ടുപിടിപട്ടികജാതി വിദ്യാർത്ഥികൾക്കുള്ള ഇ- ഗ്രാൻഡ് സ്കോളർഷിപ്പ് :അർഹമായ തുക ആവശ്യപ്പെടുന്നതും അത് അന്വേഷിക്കുന്നതും പലപ്പോഴും എന്തോ വലിയ അപരാധം
പട്ടികജാതി വിദ്യാർത്ഥികൾക്ക് അർഹമായ തുകയും അനുവദിച്ച തുകയും കുടിശ്ശികയും സംബന്ധിച്ച കണക്ക് പരസ്യപ്പെടുത്തണം
തിരുവനന്തപുരം:പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് യഥാസമയം ലഭിക്കാതിരിക്കുന്നതും അകാരണമായ കാലതാമസം വരുത്തുന്നതും നിത്യ സംഭവമാണെന്ന് പിന്നോക്ക വിഭാഗ വികസന വകുപ്പ് മുൻ ഡയറക്ടർ വി ആർ ജോഷി .
മാസങ്ങളും വർഷങ്ങളും വൈകി ലഭിക്കുന്ന തുക പ്രൊഫഷണൽ കോഴ്സുകൾ കഴിഞ്ഞാലും കിട്ടാത്ത സ്ഥിതിയും നിലവിലുണ്ട്.
വൈകി അനുവദിക്കുന്ന തുക പലപ്പോഴും സ്ഥാപനങ്ങളുടെ അക്കൗണ്ടിൽ കെട്ടിക്കിടക്കുന്നുണ്ട്. ഈ തുക തിരിമറി നടത്തുന്നതും ശ്രദ്ധയിൽ വച്ചതായി അറിയുന്നുണ്ട്.
എന്തായാലും നിതിൻ രാജിന്‍റെ ജീവത്യാഗം എല്ലാ വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും വേണ്ടിയുള്ളതായി കണക്കാക്കണം. അതിനുത്തരവാദികളായവരെ മാതൃകാപരമായി ശിക്ഷിക്കുന്നതിനും നിതിൻ രാജ്ൻ്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനും ശക്തമായ സമര പോരാട്ടങ്ങൾ നടക്കട്ടെ.
അതിനൊപ്പം പട്ടികജാതി വിദ്യാർത്ഥികൾക്ക് അർഹമായ വിദ്യാഭ്യാസ സഹായങ്ങൾ വീഴ്ച കൂടാതെ സമയ ബന്ധിതമായി ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണം. കേരളത്തിലെ പട്ടികജാതി വിദ്യാർത്ഥികൾക്ക്
അർഹമായ തുകയും അനുവദിച്ച തുകയും കുടിശ്ശികയും സംബന്ധിച്ച
വ്യക്തമായ കണക്ക് പരസ്യപ്പെടുത്തണം. ഓരോ സ്ഥാപനങ്ങളിലും വിതരണം ചെയ്യാതെ കെട്ടിക്കിടക്കുന്ന തുകയും ബാങ്ക് അക്കൗണ്ടുകളിൽ സൂക്ഷിച്ചിരിക്കുന്ന തുകയും സംബന്ധിച്ച വിവരങ്ങളും പുറത്തു വിടണം. ഇത് സംബന്ധിച്ച് സ്വതന്ത്ര ഓഡിറ്റിങ് ഏജൻസികളെ കൊണ്ട് പരിശോധിപ്പിച്ച് റിപ്പോർട്ട് പുറത്തുവിടണം. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കും സ്ഥാപനങ്ങൾക്കും എതിരെ മാതൃകാപരമായ നടപടികൾ സ്വീകരിക്കണം. വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്ക് ഫണ്ട് തികയാതെ വരുന്ന സാഹചര്യം ഉണ്ടെങ്കിൽ പദ്ധതിവിഹിതത്തിൽ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന തുക കുറവ് ചെയ്തു വിദ്യാഭ്യാസ അനുകൂല്യങ്ങൾക്കായി വകയിരുത്തണം.
സ്വാശ്രയ പ്രൊഫഷണൽ കോഴ്സുകളിൽ നേരിട്ട് പണം സ്വീകരിക്കുന്ന നടപടികൾ അവസാനിപ്പിക്കണം. ഇടപാടുകൾ പൂർണമായും ഡിജിറ്റലൈസ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗുണഭോക്താക്കളായ വിദ്യാർത്ഥികളും രക്ഷകർത്താക്കളും തങ്ങൾക്ക് അർഹമായ തുകയെ സംബന്ധിച്ചും അത് ലഭിക്കുന്നതിനുള്ള മാർഗങ്ങളെ സംബന്ധിച്ചും സ്വയം പഠിക്കുവാനും മനസ്സിലാക്കുവാനും തയ്യാറാവണം. സമുദായ സംഘടനകളും നേതാക്കളും മറ്റ് ആവശ്യങ്ങൾക്കുള്ള പോരാട്ടങ്ങൾക്ക് ഒപ്പം വിദ്യാർഥികളുടെ വിദ്യാഭ്യാസ അനുകൂല്യങ്ങൾക്ക് വേണ്ടി
ബന്ധപ്പെട്ട ഉദ്യോഗസ്ഥ മേധാവികളെയും സ്ഥാപന മേധാവികളെയും നേരിട്ട് സമീപിച്ച് ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നത് ഉറപ്പാക്കുന്നതിന് ആവശ്യമായ പ്രത്യേക നടപടികൾക്കും രൂപം നൽകണമെന്നും വി ആർ ജോഷി അഭ്യർത്ഥിച്ചു.






