“പട നയിച്ചവൻ സർക്കാരിനെ നയിക്കട്ടെ ‘ എന്നാണെങ്കിൽ ‘മനോരമ’ എഡിറ്ററെ മുഖ്യനാക്കിയാൽ പോരേ?’

ലീഗാർ പതിവുപോലെ ഉന്നതാധികാര സമിതി ചേർന്ന് ഉചിത സമയത്ത് ഉചിത തീരുമാനമെടുക്കാൻ പാണക്കാട്ടെ പുയ്യാപ്ലയെ ചുമതലപ്പെടുത്തി !
തിരുവനന്തപുരം:”പട നയിച്ചവൻ സർക്കാരിനെ നയിക്കട്ടെ ‘ എന്നാണെങ്കിൽ ‘മനോരമ’ എഡിറ്ററെ മുഖ്യനാക്കിയാൽ പോരേ?’എന്ന് ഇടത് സഹയാത്രികനും ഐ ആൻ്റ് പിആർഡി റിട്ട.അഡീഷണൽ ഡയറക്ഠറുമായ എൻ.ഇ മേഘനാദ്.ജനാധിപത്യത്തിൻ്റെ സൗന്ദര്യം പൂത്തുലയുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
മങ്കടയിൽ മിന്നലേറ്റ് വിദ്യാർത്ഥികൾ മരിച്ച സംഭവിത്തിൽ കെ.സി വേണുഗോപാൽ ചീഫ് സെക്രട്ടറിക് നിർദ്ദേശം നൽകുന്നു,രമേശ് ചെന്നിത്തല സങ്കടപ്പെടുന്നു,വി.ഡി സതീശൻ സങ്കടപ്പെടുന്നു എന്ന് ചൂണ്ടിക്കാട്ടിയശേഷമാണ് വിമർശനം.

എൻ.ഇ മേഘനാദ്
എൻ ഇ മേഘനാദിൻ്റെ കുറിപ്പ്:
‘ഒരാൾ സങ്കടപ്പെടുന്നു
മറ്റൊരാൾ പ്രാർത്ഥിക്കുന്നു
മൂന്നാമൻ ചീഫ് സെക്രട്ടറിക് നിർദ്ദേശം നൽകുന്നു.
ഇതിൽ ആരാകും മുഖ്യൻ എന്ന് മാധ്യമങ്ങൾ തല പുകയ്ക്കുന്നു.
തീരുമാനമെടുക്കേണ്ട ട്രസ്റ്റിലെ സുഭദ്ര ആശുപത്രിയിലാവുന്നു.
ലീഗാർ പതിവുപോലെ ഉന്നതാധികാര സമിതി ചേർന്ന് ഉചിത സമയത്ത് ഉചിത തീരുമാനമെടുക്കാൻ പാണക്കാട്ടെ പുയ്യാപ്ലയെ ചുമതലപ്പെടുത്തി പിരിയുന്നു.
പാർട്ടി CEO ക്ക് വേണു വേണമെന്നാണത്രെ. ലീഗ് സമ്മതിക്കാത്തതാണ് പ്രശ്നം. മാധ്യമങ്ങൾ വി.ഡിക്കായി ജീവന്മരണ പോരാട്ടത്തിലാണ് . തമ്മിൽ തല്ലിൽ കോംപ്രമൈസ് കാൻഡിഡേറ്റ് ആയി വരാമെന്ന് RC പ്രതീക്ഷിക്കുന്നു. “പട നയിച്ചവൻ സർക്കാരിനെ നയിക്കട്ടെ ” എന്നാണെങ്കിൽ മനോരമ എഡിറ്ററെ മുഖ്യനാക്കിയാൽ പോരേ എന്ന ചോദ്യവും ചിലർ ഉന്നയിക്കുന്നു.
ജനാധിപത്യത്തിൻ്റെ സൗന്ദര്യം പൂത്തുലയുകയാണ്. സൗരഭ്യം കാറ്റിൽ നിറയുകയാണ്’






