‘വിദേശത്തെ കള്ളപ്പണം 15 ലക്ഷം വിതം അക്കൗണ്ടിൽ കിട്ടിയ വനിതകളാണല്ലോ മഹിളാ മോർച്ചക്കാർ’

കെ.എസ് ആർ ടി സിയെ കൊല്ലരുതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.അനിൽകുമാർ
കോട്ടയം:കെ.എസ് ആർ ടി സിയെ കൊല്ലരുതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.അനിൽകുമാർ.മഹിളാ മാർച്ച കെ എസ് ആർ.ടിസി ബസ്സിൽ” സൗജന്യ യാത്രാ ” സമരം നടത്തിയതിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.കേന്ദ്ര സർക്കാർ ഡീസലിന് മൂന്നു രൂപാ കൂട്ടിയതിനാൽ കെ എസ് ആർ.ടി.സിക്ക് മൂന്നു കോടി രൂപാ അധിക ചിലവ് വന്ന ദിവസമായിരുന്നു സമരമെന്നും അനിൽകുമാർ ഓർമിപ്പിക്കുന്നു.

കെ.അനിൽകുമാർ
കെ.അനിൽകുമാറിൻ്റെ കുറിപ്പ് വായിക്കാം:
‘1. സൗജന്യ യാത്രമെയ് :15 മുതൽ നൽകുമെന്ന കോൺഗ്രസ്സിൻ്റെ വാഗ്ദാനം ഉടൻ സാധിച്ചുനൽകുന്ന പതിവ് അവർക്കുണ്ടെന്നു് വിശ്വസിച്ച് മഹിളാ മാർച്ച കെ എസ് ആർ.ടിസി ബസ്സിൽ
” സൗജന്യ യാത്രാ ” സമരം നടത്തി..
അൻപതിലേറെ വനിതകളുടെ ടിക്കറ്റ്
കണ്ടക്ടർ സ്വന്തം കയ്യിൽ നിന്നും പണം മുടക്കി നൽകിയതിനാൽ തൽക്കാലം പ്രതിസന്ധി ഒഴിവായി. എല്ലാ കണ്ടക്ടർമാരും ആ സൗജന്യം നൽകില്ല.
അതിനാൽ ഓരോ ബസ്സും സമരവേദിയാകാൻ സാധ്യതയുണ്ട്.
അത് ആത്യന്തികമായി കെ എസ് ആർ ടി സിയെ തകർക്കും.
2. കെ.എസ് ആർ ടി സി ഒരു പൊതു മേഖലാ സ്ഥാപനം .. മുപ്പതിനായിരത്തിലേറെ തൊഴിലാളികൾ ജീവിക്കട്ടെ. ആ സ്ഥാപനം ആർക്കും ഒരു വാഗ്ദാനവും നൽകിയിട്ടില്ല. ബി ജെ പി സർക്കാരാകട്ടെ കെ എസ് ആർ ടി സിയെ തകർക്കാൻ ഡീസലിനു് അധികതുക ബൾക്ക് പർച്ചേസിന്
ചുമത്തിയവരാണു്.കൂടാതെ മഹിളാ മാർച്ചക്കാരുടെ കേന്ദ്ര സർക്കാർ ഡീസലിന് മൂന്നു രൂപാ കൂട്ടിയതിനാൽ
മൂന്നു കോടി രൂപാ അധിക ചിലവ് വന്ന ദിവസമായിരുന്നു സമരം.
3. തെരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ ഉടനടി
നടപ്പാക്കിയ പാരമ്പര്യമാണല്ലോ മോദി മുതൽ ശ്രീധരൻപിള്ളവരെയുള്ളവർക്കുള്ളത്.
വിദേശത്തെ കള്ളപ്പണം 15 ലക്ഷം വിതം അക്കൗണ്ടിൽ കിട്ടിയ വനിതകളാണല്ലോ
മഹിളാ മോർച്ചക്കാർ: ആ മാതൃക യു ഡി എഫ് പാലിച്ചില്ല എന്ന സങ്കടമായിരുന്നു മോർച്ചക്ക് : കഷ്ടം.
4. യു ഡി എഫ് സർക്കാരിൻ്റെ നയം എ കെ ആൻ്റണി മുതൽ എല്ലാ വലതുപക്ഷപാതികളും വ്യക്തമാക്കി..
“കാശുചെലവുള്ള
ഒരു വാഗ്ദാനവും നടപ്പാക്കാനുള്ളതല്ല
5’ അതിനാൽ വാഗ്ദാനങ്ങൾക്കായി നടക്കുന്ന ഒരു സമരത്തിനും മാധ്യമങ്ങൾ പിന്തുണക്കില്ല: സമരങ്ങൾ തമസ്കരിക്കപ്പെടും.
6. കെ.എസ് ആർ ടി സി അടക്കമുള്ള
പൊതു മേഖലയെ തകർക്കലാണു്
യു ഡി എഫിൻ്റെ നയം. മോദി സർക്കാർ
അതിനെ പിന്തുണക്കുന്നു. അവർ ബി എസ് എൻ എൽ, / തപാൽ / ഇൻഷുറൻസ് / ബാങ്ക് / റെയിൽവെ മേഖലകളിൽ അതു നടപ്പാക്കുന്നു.
അതിനാൽ പൊതുമേഖലാ സ്ഥാപനങ്ങൾ കേന്ദ്ര / സംസ്ഥാന സർക്കാരുകളുടെ അധികാര കേന്ദ്രങ്ങളല്ല. അവയെ തകർക്കുന്ന ഒരു സമരവും സ്വീകാര്യമല്ല.

7. അതിനാൽ കെ എസ് ആർ ടി സി സംരക്ഷണത്തിനായി ബസ്സുകളേയോ,
ബസ് സ്റ്റാൻഡുകളേയോ സൗജന്യ യാത്രാ സമരവേദിയാക്കാൻ ശ്രമിക്കുന്നത് യു ഡി എഫിൻ്റെയും ബി ജെ പിയുടേയും ലക്ഷ്യം എളുപ്പമാക്കും.
കെ.എസ് ആർ ടി സി ചെയ്യുന്ന ജോലി
ആദാനിയെ ഏല്പിക്കാൻ “സ്വകാര്യ ചാർട്ടേഡ് വിമാനക്കരാറുകൾ, ” വരും.
സുതാര്യനായ നേതാവ് എന്ന ‘പ്രതിഛായ”യുള്ള നിയുക്ത മുഖ്യമന്ത്രിയോട് ഒരു ചോദ്യം പോലും ഒരു മാധ്യമവും ചോദിക്കില്ല.
8. ” സൗജന്യ യാത്രക്കുള്ള ” പാസ്സുകൾ
സ്ത്രീകൾക്ക് സംസ്ഥാന സർക്കാർ റേഷൻ കടകളിലൂടെ വിതരണം ചെയ്യണം.നിലവിൽ കെ എസ് ആർ ടി സി യുടെ പാസ്റ്റുകൾ പണം വാങ്ങി ഉപയോഗിക്കുന്നു. സർക്കാർ പണം അ ടച്ച് കെ എസ് ആർ ടി സി യിൽ നിന്നു് പാസ്സു വാങ്ങി സ്ത്രീകൾക്ക് എത്തിക്കട്ടെ. 21000 രൂപാ പ്രതിമാസം ആശാ പ്രവർത്തകർക്ക് വിഡി സതീശൻ നൽകുമല്ലോ? അതിനാൽ പാസ്സ് വിതരണം അവർ സ്വമേധയാ ഏറ്റെടുക്കുമായിരിക്കും:
9. സംസ്ഥാന സർക്കാർ കെ.എസ് ആർ ടി സി യിൽ മുൻകൂർ പണം അടച്ച്
കാർഡുകൾ സ്ത്രീകൾക്ക് വിതരണം ചെയ്യുക എന്ന ആവശ്യമുയർത്തി ഏത് സമരവും നടത്താം. അത് കെ എസ് ആർ ടി സിക്കു മുന്നിലാകരുത്.അത്തരമൊരു വാഗ്ദാനം നൽകി വിജയം നേടിയ
102 എം.എൽമാരും അവരുടെ ഓഫീസുമില്ലേ?കറുത്ത കൊടിയെ പേടിക്കാതെ വെളുത്ത കാറിൽ വരുന്ന മുഖ്യമന്ത്രിക്ക് എല്ലാ ജംഗ്ഷനിലും സ്വീകരണം നൽകാൻ കാത്തു നിൽക്കണം. പാസ്സു കിട്ടിയില്ലങ്കിൽ ചിരിച്ചു കൊണ്ട് ചോദിക്കുക.
നല്ല ചിരിയായിരിക്കും മറുപടി:
മണ്ടന്മാരേ” ”:
വയനാട്ടിലെ വീടുപോലെ…..
എന്നിട്ടും ഞങ്ങളെ വിശ്വസിച്ചല്ലോ?
അതാണു് കോൺഗ്രസ്സ് ‘
അതാണു് യു ഡി എഫ്
മാധ്യമങ്ങൾ പറയും..
“സൗജന്യ യാത്രയും വാഗ്ദാനങ്ങളും കിട്ടിയില്ലങ്കിലും എന്താ ഒരു ചിരി. ”
” പട്ടേലരുടെ സെൻ്റിൻ്റെ മണം” എന്തു രസം’






