വിഴിഞ്ഞം:അദാനിയുടെ നിക്ഷേപം 2500 കോടി,കിട്ടിയത് 12000 കോടി,കേരളം മുടക്കിയത് 5000 കോടി,സ്ഥലം,അടിസ്ഥാന സൌകര്യം,കിട്ടിയത് ആനമുട്ട!

‘അദാനി ഉണ്ടാക്കിയ കമ്പനിയുടെ മൂല്യം 25000 കോടി രൂപ!’
തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖനിർമാണത്തിന് അദാനിയുടെ നിക്ഷേപം 2500 കോടി രൂപയുടേതാണെങ്കിലും അദാനി ഉണ്ടാക്കിയ കമ്പനിയുടെ മൂല്യം ഒരു 25000 കോടി രൂപയാണെന്ന് സംരംഭകനായ കെന്നി ജേക്കബ്. 49% ഓഹരികൾ എസ്എംസി ഗ്രൂപ്പ് ഏകദേശം 12000 കോടി രൂപയ്ക്കാണ് വാങ്ങുന്നതോടെ അദാനിയ്ക്ക് മുടക്കുമുതലിൻ്റെ അഞ്ചിരട്ടി കിട്ടും.എന്നാൽ,5000 കോടിയും സ്ഥലവും ഒക്കെ മുടക്കിയ കേരളത്തിന് ഇതുവരെ കിട്ടിയത് ആനമുട്ട!അടുത്ത കാലത്ത് ഒന്നും കിട്ടുകയുമില്ല. കിട്ടി തുടങ്ങുമ്പോൾ ലഭിക്കുന്നത് വെറും നക്കാപ്പിച്ച മാത്രമാണെന്നും സംരംഭകനായ കെന്നി ജേക്കബ് പറയുന്നു.

കെന്നി ജേക്കബ്
കെന്നി ജേക്കബ് എഴുതിയത് വായിക്കാം:
വിഴിഞ്ഞം തുർമുഖത്തിനു വേണ്ടി ഉണ്ടാക്കിയ ഇടപാട് എത്രയോ മോശമാണെന്ന് പലർക്കും പറഞ്ഞു കൊടുക്കാൻ പലവട്ടം ശ്രമിച്ചിട്ടുണ്ട്. അത്യാവശ്യം കോംപ്ലിക്കേറ്റഡ് ആയിട്ടുള്ള ഒരു പരിപാടി ആയതുകൊണ്ട് പലർക്കും ഇത് മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരുന്നു. പോരാത്തതിന് മാധ്യമങ്ങളെല്ലാം കൂടി ഇതെന്തോ കേരളത്തിന് വലിയ ഒരു സംഭവമാണ് എന്ന രീതിയിൽ അവതരിപ്പിക്കുക കൂടി ചെയ്യുമ്പോൾ നമ്മളൊന്നും പറയുന്നത് ആർക്കും മനസ്സിലാകാതെ പോയി.
എന്നാൽ ഇപ്പോൾ എംഎസ്സി കപ്പൽ കമ്പനിയുമായി അദാനി നടത്തിയിരിക്കുന്ന ഇടപാടിൽ നിന്ന് ഈ വിഷയത്തിൽ കുറച്ച് വ്യക്തത വരുത്താനുള്ള സ്കോപ്പ് ഉണ്ട്. അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ 49% ഓഹരികൾ എസ്എംസി ഗ്രൂപ്പ് ഏകദേശം 12000 കോടി രൂപയ്ക്കാണ് വാങ്ങുന്നത്. അതായത് വിഴിഞ്ഞം തുറമുഖം നടത്താനായിട്ട് അദാനി ഉണ്ടാക്കിയ കമ്പനിയുടെ മൂല്യം ഒരു 25000 കോടി രൂപ വരുമെന്ന്.
അതിൽ മലയാളികൾക്ക് എന്താണ് കുഴപ്പം എന്ന ചോദ്യം ഉറപ്പായും വരും. ഈ വിഴിഞ്ഞം പ്രോജക്റ്ിന് 5000 കോടി രൂപയും സ്ഥലവും എല്ലാം വിട്ടുകൊടുത്തിരിക്കുന്നത് മലയാളികളാണ് അദാനിയുടെ ഭാഗത്തുനിന്നുള്ള ഇൻവെസ്റ്റ്മെൻറ് 2500 കോടി രൂപയോ മറ്റോ ഉള്ളൂ. ഇങ്ങനെ ഉണ്ടാക്കിയെടുത്ത തുറമുഖ കമ്പനിയിൽ നിന്ന് ഈ ഇടപാട് നടക്കുന്നതോടുകൂടി അദാനിക്ക് അദാനി ഉടക്കിയ തുകയുടെ അഞ്ചിരട്ടി പണം തിരിച്ചു കിട്ടുകയാണ് അങ്ങനെ തിരിച്ചു കിട്ടുമ്പോൾ പോലും കമ്പനിയുടെ ബാക്കി പകുതി കയ്യിലുണ്ട് താനും.
എന്നാൽ 5000 കോടിയും സ്ഥലവും ഒക്കെ മുടക്കിയ മലയാളികൾക്ക് എന്ത് കിട്ടി ഇതുവരെ കിട്ടിയത് ആനമുട്ടയാണ് ഈ അഗ്രിമെൻറ് പ്രകാരം 34ലെ കേരളത്തിന് എന്തെങ്കിലും ഒരു വരുമാനവിഹിതം ലഭിച്ചു തുടങ്ങുകയുള്ളൂ അതും അത് വരുമാനത്തിന്റെ ഒരു ശതമാനം മാത്രമാണ് പിന്നീട് എല്ലാ വർഷവും ഓരോ ശതമാനം തം കൂടും ഇത് എങ്ങനെയൊക്കെ കണക്കുകൂട്ടിയാലും കേരളത്തിന് ഒരു വലിയ നഷ്ടകച്ചോടമാണ്.
5000 കോടിയും നൂറുകണക്കിന് ഏക്കർ സ്ഥലവും മുടക്കിയിട്ട് 8 വർഷം അടുത്ത ആകാറാകുന്നു. ഇതുവരെ ഒരു രൂപ പോലും കിട്ടിയിട്ടില്ല, ഈ അടുത്ത കാലത്ത് ഒന്നും കിട്ടുകയുമില്ല. കിട്ടി തുടങ്ങുമ്പോൾ ലഭിക്കുന്നത് വെറും നക്കാപ്പിച്ച മാത്രമാണ്.
ഈ കണക്കും മനസ്സിലാകുന്നില്ലാത്തവരെ ഇനി ഇതൊന്നും പറഞ്ഞു മനസ്സിലാക്കാൻ സാധിക്കില്ല. അവർ അവരുടെ സ്വപ്നത്തിൽ ജീവിക്കട്ടെ






