Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘മലയാള സിനിമയിലെ ശ്രേണീ ഘടനയെ സലിം കുമാർ അട്ടിമറിച്ചു’

  • ‘ഷിഗെല്ല’ പടരുന്നു:ഹോട്ടലുകളിലും തട്ടുകടകളിലും പരിശോധന കർശനമാക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

  • മന്ത്രി സണ്ണിജോസഫിനെതിരെ പത്തിലേറെ അനധികൃത ബന്ധുനിയമന വിവരങ്ങളുമായി എം.വി ജയരാജൻ

  • സലിംകുമാറിൻ്റെ വേർപാടിൽ അനുശോചിച്ച് മമ്മൂട്ടിയും മോഹൻലാലും

  • ജിടിഎം 2026: 60,000-ത്തിലധികം ബി2ബി മീറ്റുകള്‍ക്ക് വേദിയായെന്ന് അധികൃതർ

HeadlinesHealth
Home›Headlines›നെഞ്ചുവേദന…8 മണിക്കൂർ കാത്തിരുത്തി,ഒന്നും ചെയ്യാതെ അത്യാധുനിക കാനഡയിൽ ഒടുവിൽ പ്രശാന്ത് മരിച്ചു…

നെഞ്ചുവേദന…8 മണിക്കൂർ കാത്തിരുത്തി,ഒന്നും ചെയ്യാതെ അത്യാധുനിക കാനഡയിൽ ഒടുവിൽ പ്രശാന്ത് മരിച്ചു…

By Admin
December 27, 2025
305
0

മൂന്നും പത്തും പതിനാലും വയസ്സുള്ള മൂന്ന് കുട്ടികളും ഭാര്യയുമടങ്ങുന്നതാണ് പ്രശാന്തിന്‍റെ കുടുംബം

എഡ്മോന്‍റൺ:’പപ്പാ എനിക്കീ വേദന സഹിക്കാൻ കഴിയുന്നില്ല…”പിടച്ചിലോടെ അച്ഛന്‍റെ മടിയിൽ കിടന്നിത് പറഞ്ഞിട്ടും പിന്നെയും കടന്ന് പോയി വൈദ്യ സഹായം ലഭിക്കാത്ത 8 മണിക്കൂറുകൾ.കാനഡയിലെ എഡ്മോന്‍റണിൽ നെഞ്ചുവേദനയുമായി ആശുപത്രിയിലെത്തിയ പ്രശാന്ത് എന്ന ചെറുപ്പക്കാരന്‍റെ ദയനീയ മരണമാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിലെ ചൂടേറിയ ചർച്ച.44 വയസ്സാണ് പ്രശാന്തിന്
അതി കഠിനമായ നെഞ്ച് വേദനയെ തുടർന്നാണ് പ്രാശാന്തിനെ അച്ഛനും ഭാര്യയും ചേർന്ന് എഡ്മോന്‍റണിലെ ആശുപത്രിയിൽ എത്തിച്ചത്.
വെയിറ്റിങ് ഏരിയയിൽ ഇരുത്തി വേദനാ സംഹാരിയായ ടൈലനോൾ കൊടുത്ത് കൊണ്ട് കാത്തിരിക്കാൻ പറഞ്ഞത് 8 മണിക്കൂർ.
വേദന കൊണ്ട് ബഹളം വെച്ചപ്പോൾ പറഞ്ഞത് ‘കാനഡയിലെ സിസ്റ്റം ഇങ്ങിനെയാണ്,സമയമെടുക്കും’ എന്നായിരുന്നു മറുപടി.
8 മണിക്കൂർ വേദന തിന്ന് ഒടുവിൽ മൂന്ന് ചെറിയ മക്കളുടെ പിതാവ് കൂടിയായ മനുഷ്യൻ ഭാര്യയുടെയും അച്ഛന്‍റെയും കൺ മുന്നിൽ കിടന്ന് മരിച്ചു.

 

പ്രശാന്ത്

ഭാര്യ അതി തീവ്രമായ രീതിയിൽ പ്രതിഷേധിച്ചു എങ്കിലും ‘രാജ്യത്തെ സിസ്റ്റം ഇങ്ങിയെനെയാണ് അനുശോചനങ്ങൾ ‘എന്നൊരു വരിയിൽ ആശുപത്രി അധികൃതർ സംഗതി ഫിനിഷ് ചെയ്തു.
ഡിസംബര്‍ 22നാണ് സംഭവം . ജോലിസ്ഥലത്ത് വെച്ച് കഠിനമായ നെഞ്ചുവേദന അനുഭവപ്പെട്ടതോടെ പ്രശാന്തിനെ ഉടൻ തന്നെ തെക്കുകിഴക്കൻ എഡ്മോന്‍ററിലെ ഗ്രേ നൺസ് ആശുപത്രിയിലെത്തിച്ചു. ഇയാളോട് ട്രയാജിലെ ആദ്യഘട്ട പരിശോധനയ്ക്കുശേഷം കാത്തിരിക്കാൻ ആശുപത്രി അധികൃതർ ആവശ്യപ്പെടുകയായിരുന്നു. ആശുപത്രിയിലെ വെയിറ്റിങ് റൂമിൽ പിതാവ് കുമാർ ശ്രീകുമാറിനൊപ്പം മണിക്കൂറുകളോളമാണ് പ്രശാന്ത് ചികിത്സയ്ക്കായി കാത്തിരുന്നത്.
വേദന സഹിക്കാനാവുന്നില്ലെന്ന് പ്രശാന്ത് പിതാവിനോട് പറഞ്ഞിരുന്നു. ഇക്കാര്യം ആശുപത്രി അധികൃതരോടും പറഞ്ഞു. എന്നാല്‍ ഇസിജി എടുത്ത ശേഷം കാര്യമായ പ്രശ്നങ്ങളില്ലെന്ന് പറഞ്ഞ് കാത്തിരിക്കാൻ ആവശ്യപ്പെടുകയായിരുന്നു.എട്ടു മണിക്കൂർ കാത്തിരിപ്പിന് ശേഷം പ്രശാന്തിനെ എമർജൻസി മുറിയിലേക്ക് വിളിച്ചു. എന്നാൽ കസേരയിൽ ഇരുന്ന ഉടൻ തന്നെ പ്രശാന്ത് നെഞ്ചിൽ കൈവെച്ച് പിതാവിന്‍റെ മുന്നിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. നഴ്‌സുമാർ ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഹൃദയാഘാതം സംഭവിച്ച് അദ്ദേഹം മരണപ്പെട്ടു. മൂന്നും പത്തും പതിനാലും വയസ്സുള്ള മൂന്ന് കുട്ടികളും ഭാര്യയുമടങ്ങുന്നതാണ് പ്രശാന്തിന്‍റെ കുടുംബം.
ഇതിന്‍റെ പേരിൽ സമരം, ആശുപത്രി സൂപ്രണ്ടിനെ പിടിച്ചു വെയ്ക്കൽ, ഡോക്ടറെ തല്ലൽ, ആരോഗ്യ മന്ത്രിയുടെ വഴി തടയൽ എന്നിവയൊന്നും അവിടെ നടപ്പില്ല.
ഇതൊക്കെ കാണുമ്പോഴാണ് നമ്മുടെ കേരളത്തിന്‍റെ മഹത്വം നമുക്ക് മനസിലാകുന്നത് അല്ലെ എന്നാണ് സാമൂഹികമാധ്യമങ്ങളിലെ ചോദ്യം.ചെറിയ നൂൽ പഴുതുകൾ പോലും ഊതി വീർപ്പിച്ചു കൊണ്ട് മോശമാക്കി ചിത്രീകരിക്കാൻ ശ്രമിക്കുമ്പോൾ പലരും ഓർക്കില്ലല്ലോ..ലോകത്തെ ഏറ്റവും മികച്ച പൊതു ജനാരോഗ്യ സംവിധാനം കാത്ത് സൂക്ഷിക്കുന്ന ഒരു കൊച്ച് ഭൂ പ്രദേശത്താണ് നാം നിൽക്കുന്നത് എന്ന്..
പുറത്തൊക്കെ പോയി സ്വന്തം നാടിനെ പറ്റി പുച്ഛിക്കുന്ന ഒരുപാട് പേരെ സോഷ്യൽ മീഡിയയിൽ മുൻപ് കണ്ടിരുന്നു.
കൊവിഡിൻ്റെ വരവോടെ അവരിലേറെ പേർക്കും കേരളത്തിന്‍റെ ആരോഗ്യ മേഖലയുടെ വില മനസിലായി.
സംഭവത്തെക്കുറിച്ച് മെഡിക്കൽ എക്സാമിനർ അന്വേഷണം ആരംഭിച്ചതായി ആശുപത്രി അധികൃതരായ കോവനന്‍റ് ഹെൽത്ത് നെറ്റ്‌വർക്ക് അറിയിച്ചു.

TagsCanada HealthKerala Health
Previous Article

പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു,സസ്‌പെന്‍ഷന്‍ അപക്വം:ലാലി ജെയിംസ്

Next Article

‘ക്വാഡ്’ പദ്ധതിക്കായി ടെക്നോപാര്‍ക്ക് സഹ-ഡെവലപ്പര്‍മാരില്‍ നിന്ന് താല്‍പ്പര്യപത്രം ക്ഷണിച്ചു

Related articles More from author

  • HeadlinesHealth

    കാന്‍സര്‍ മരുന്ന് വിലക്കുറവില്‍ വില്‍ക്കാൻ 58 കൗണ്ടറുകള്‍ കൂടി

    November 2, 2025
    By Admin
  • HeadlinesHealth

    ആരോഗ്യ മേഖലയില്‍ 1800 കോടിയിലധികം രൂപയുടെ പദ്ധതികളുടെ സാക്ഷാത്ക്കാരം ഈ മാസം

    February 3, 2026
    By Admin
  • HeadlinesHealth

    കേരളത്തിലെ ആദ്യ സ്‌കിൻ ബാങ്കിൽ ആദ്യ സ്‌കിൻ പ്രോസസിംഗ് തുടങ്ങി

    December 23, 2025
    By Admin
  • HeadlinesHealth

    ആൻ്റിബയോട്ടിക് സ്മാർട്ട് ആയി83 ആശുപത്രികൾ, 5 ആൻ്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകൾ

    March 14, 2026
    By Admin
  • Health

    മൈക്ര എ.വി. ലീഡ്ലെസ് പേസ്മേക്കർ ചികിത്സ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ

    November 5, 2025
    By Admin
  • HeadlinesHealth

    ഗർഭാശയഗള കാൻസറിനെതിരെ എച്ച്പിവി വാക്സിനേഷൻ,സ്വകാര്യ ആശുപത്രിയിൽ 4000 രൂപ ചെലവാകുന്ന വാക്സിൻ സൌജന്യം

    February 28, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘മലയാള സിനിമയിലെ ശ്രേണീ ഘടനയെ സലിം കുമാർ അട്ടിമറിച്ചു’
  • ‘ഷിഗെല്ല’ പടരുന്നു:ഹോട്ടലുകളിലും തട്ടുകടകളിലും പരിശോധന കർശനമാക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ
  • മന്ത്രി സണ്ണിജോസഫിനെതിരെ പത്തിലേറെ അനധികൃത ബന്ധുനിയമന വിവരങ്ങളുമായി എം.വി ജയരാജൻ
  • സലിംകുമാറിൻ്റെ വേർപാടിൽ അനുശോചിച്ച് മമ്മൂട്ടിയും മോഹൻലാലും
  • ജിടിഎം 2026: 60,000-ത്തിലധികം ബി2ബി മീറ്റുകള്‍ക്ക് വേദിയായെന്ന് അധികൃതർ

Timeline

  • June 7, 2026

    ‘മലയാള സിനിമയിലെ ശ്രേണീ ഘടനയെ സലിം കുമാർ അട്ടിമറിച്ചു’

  • June 7, 2026

    ‘ഷിഗെല്ല’ പടരുന്നു:ഹോട്ടലുകളിലും തട്ടുകടകളിലും പരിശോധന കർശനമാക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

  • June 7, 2026

    മന്ത്രി സണ്ണിജോസഫിനെതിരെ പത്തിലേറെ അനധികൃത ബന്ധുനിയമന വിവരങ്ങളുമായി എം.വി ജയരാജൻ

  • June 7, 2026

    സലിംകുമാറിൻ്റെ വേർപാടിൽ അനുശോചിച്ച് മമ്മൂട്ടിയും മോഹൻലാലും

  • June 6, 2026

    ജിടിഎം 2026: 60,000-ത്തിലധികം ബി2ബി മീറ്റുകള്‍ക്ക് വേദിയായെന്ന് അധികൃതർ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions