ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത വി.സിമാർ കേരളത്തോട് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി, വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി വച്ചുപൊറുപ്പിക്കുകയില്ലെന്നും വി.ഡി സതീശൻ

വൈസ് ചാൻസലർമാർക്ക് ഗുരുതര വീഴ്ച : മുഖ്യമന്ത്രി വി.ഡി സതീശൻ
തിരുവനന്തപുരം :ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വി.സിമാരും കേരളത്തോട് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ.
കേരള സർവകലാശാല വി.സി ഡോ.മോഹനൻ കുന്നുമ്മൽ, എംജി സർവകലാശാല വി.സി ഡോ.ഡി.മാവൂത് എന്നിവരാണ് ആർഎസ്എസ് ശതാബ്ദിയുടെ ഭാഗമായി നടത്തിയ പ്രഭാഷണസഭയിൽ പങ്കെടുത്തത്.

വി ഡി സതീശൻ
ആർ.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി സർസംഘചാലക് മോഹൻ ഭാഗവത് സംസാരിച്ച പ്രഭാഷണ സഭയിൽ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തത് അതീവ ഗൗരവമായി കാണുന്നുവെന്ന് വി.ഡി സതീശൻ ഫെയ്സ് ബുക്കിൽ കുറിച്ചു . ഗുരുതരമായ വീഴ്ചയാണ് വൈസ് ചാൻസലർമാർക്ക് ഉണ്ടായത്. കേരളത്തിൻ്റെ വിദ്യാഭ്യാസ പാരമ്പര്യത്തിനും വൈസ് ചാൻസലർമാരുടെ അന്തസിനും നിരക്കാത്തതാണതെന്ന് അദ്ദേഹം അറിയിച്ചു.
കേരളീയ പൊതുസമൂഹത്തിന് വൈസ് ചാൻസലർ പദവിയോട് ആദരവുണ്ട്. അത് കളഞ്ഞ് കുളിക്കുന്ന തരത്തിലാണ് തീവ്ര വർഗീയത പറയുന്ന ആർ.എസ്.എസ് നേതാവിൻ്റെ പരിപാടിയിൽ ഇവർ പങ്കെടുത്തത്. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കില്ല. അത് വച്ചുപൊറുപ്പിക്കുകയുമില്ലെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പു നൽകി.
തിരുവനന്തപുരം ഉദയാ കണ്‍വെന്‍ഷനില്‍ നടന്ന പരിപാടിയിലാണ് കേരള, എംജി, മലയാളം സര്‍വകലാശാല വിസിമാര്‍ പങ്കെടുത്തത്. ഡോ. മോഹനന്‍ കുന്നുമ്മലിന് സംഘപരിവാര്‍ സംഘടനകളുമായുള്ള ബന്ധം നേരത്തെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. സംഘ പരിവാറിൻ്റെ 100 വര്‍ഷങ്ങള്‍ എന്ന പേരില്‍ നടന്ന പരിപാടിയിലാണ് ഡോ. മോഹനന്‍ കുന്നുമ്മല്‍ പങ്കെടുത്തത്. മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ പരിപാടിയില്‍ ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിച്ചിരുന്നുള്ളുൂ.കേരള വിസിയുടെ സംഘപരിവാര്‍ ബന്ധം എസ്എഫ്‌ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ പല തവണ ചൂണ്ടിക്കാട്ടുകയും അത്തരം നിലപാടുകള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
ഞായറാഴ്ച വാർത്താസമ്മേളനം നടത്തിക്കൊണ്ട് പ്രതിപക്ഷനേതാവ് പിണറായി വിജയൻ, സർക്കാർ ഇക്കാര്യത്തിൽ എന്തിനാണ് മൗനംപാലിക്കുന്നതെന്ന് ചോദിച്ചിരുന്നു.യുഡിഎഫും മുഖ്യമന്ത്രിയും ബിജെപിയുമായി ഒത്തുകളിച്ചെന്ന എൽഡിഎഫ് വിമർശനം ശക്തമായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഫെയ്സ് ബുക് പോസ്റ്റ്.






