‘ഫുട്ബോളിന്‍റെ മിശിഹ എന്നത് ലയണൽ മെസിക്ക് വിശേഷണം അല്ല, ഈ മഹേന്ദ്ര ജാലക്കാരനിലേക്ക് കാൽപന്തിൻ്റെ മിശിഹ സ്വയം സന്നിവേശിച്ചതാവണം’

‘ഖത്തറിലും ഇപ്പോൾ അമേരിക്കയിലും ലോകകപ്പിൽ അർജൻറീനയുടെ ആദ്യ കളിയിൽ ആദ്യ ഗോളടിച്ച് ഗോൾ മഴയ്ക്ക് തുടക്കം കുറിച്ച് ലയണൽ മെസി’
തിരുവനന്തപുരം:ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ച കളിക്കാരൻ ജർമ്മനിയുടെ മിറോസ്ലാവ് ക്ലോസെയുടെ 16 ഗോളിന് ഒപ്പം അർജൻ്റീനയുടെ ഇതിഹാസ ഫുട്ബോൾ താരം ലയണൽ മെസിയും. ഈ ലോകകപ്പിൽ ഇനി മെസിയുടെ കാലിൽ നിന്നും വിടരാൻ വെമ്പി നിൽക്കുന്ന ഓരോ ഗോളുകളും റെക്കോർഡിൻ്റെ ഉയരങ്ങളിലേക്ക് മെസിയെയും ഫുട്ബോളിനെയും ഉയർത്തിക്കൊണ്ടുപോകും.

കടപ്പാട്:VisualDeskAI.com
14 ഗോളുമായി തൊട്ടുപിന്നിൽ ഫ്രാൻസിൻ്റെ കിലിയൻ എംബാപ്പെയുമുണ്ട് ഈ മത്സരത്തിൽ എന്നതാണ് ഇത്തവണ ലോകകപ്പ് പോരാട്ടത്തെ സവിശേഷവും സുന്ദരവുമാക്കുന്നത്. ലയണൽ മെസ്സി നിലവിൽ യുഎസ് ക്ലബ്ബായ ഇന്റർ മയാമിക്ക് വേണ്ടിയും അർജൻ്റീന ദേശീയ ടീമിന് വേണ്ടിയും കളിക്കുന്നു.
ആറ് ലോകകപ്പുകൾ കളിക്കുന്ന ആദ്യ താരം എന്ന പരിചയസമ്പത്തോടെയാണ് മെസ്സി ഇത്തവണ കളിക്കളം തൊട്ടത്. ആറ് ലോകകപ്പുകളിൽ കളത്തിലിറങ്ങുന്ന ലോകത്തിലെ ആദ്യ ഫുട്ബോൾ താരമെന്ന റെക്കോർഡും അദ്ദേഹം സ്വന്തമാക്കി.അൾജീരിയക്കെതിരായ മത്സരം അർജൻ്റീന ജേഴ്സിയിൽ മെസ്സിയുടെ ഇരുന്നൂറാമത്തെ മത്സരമായിരുന്നു.
ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളർക്കുള്ള ബാലൺ ഡി ഓർ പുരസ്കാരം 8 തവണ സ്വന്തമാക്കി റെക്കോർഡിട്ട മെസ്സി 2021, 2024 വർഷങ്ങളിൽ അർജൻ്റീനയെ കോപ്പ അമേരിക്ക കിരീടത്തിലേക്കും നയിച്ചു.
2022-ലെ ഖത്തർ ലോകകപ്പിൽ ലയണൽ മെസ്സി കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അർജൻ്റീനയെ മൂന്നാം ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച അദ്ദേഹം ടൂർണമെൻ്റിലെ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ പുരസ്കാരവും സ്വന്തമാക്കി.
പൊളിറ്റിക്കൽ കറസ്പോണ്ടൻ്റ് എന്ന നിലയിൽ ശ്രദ്ധേയനായ മാധ്യമ പ്രവർത്തകൻ ന്യൂസ് 18 മലയാളം ന്യൂസ് എഡിറ്ററും അവതാരകനുമായ ആർ.കിരൺബാബു എഴുതിയത് വായിക്കാം:

ആർ.കിരൺബാബു
ഫുട്ബോളിൽ മിശിഹ ഒരു വിശ്വാസമല്ല, മെസി എന്ന യാഥാർത്ഥ്യമാണ്. ഫുട്ബോളിന്‍റെ മിശിഹ എന്നത് ലയണൽ മെസിക്ക് വിശേഷണം അല്ല. ഈ മഹേന്ദ്ര ജാലക്കാരനിലേക്ക് കാൽപന്തിൻ്റെ മിശിഹ സ്വയം
സന്നിവേശിച്ചതാവണം.
പഴകുന്തോറും വീര്യമേറുന്ന വീഞ്ഞ്. പ്രായമേറുന്തോറും അഴകേറി വരുന്ന കളി മികവ്.
ഖത്തറിലും ഇപ്പോൾ അമേരിക്കയിലും ലോകകപ്പിൽ അർജൻറീനയുടെ ആദ്യ കളിയിൽ ആദ്യ ഗോളടിച്ച് ഗോൾ മഴയ്ക്ക് തുടക്കം കുറിച്ച് ലയണൽ മെസി. ഖത്തറിൽ അത് പെനാൽറ്റി ആയിരുന്നു. എന്നാൽ ഇവിടെ അതിമനോഹരമായൊരു ഗോൾ. പിന്നെയും ഒന്നു കൂടി,
അതിലും മനോഹരം ആയത് വീണ്ടും. അൾജീരിയൻ ഗോൾവലയിലേക്ക് പതിച്ച
അർജൻറീനയുടെ മൂന്നു ഗോളുകളും മെസ്സിയുടെ കാലിൽ നിന്ന്.
79ാം മിനിറ്റിൽ ക്യാപ്റ്റന്റെ ആം ബാൻഡ് നിക്കോളാസ് ഓട്ടമെൻഡിക്ക് കൈമാറി മെസ്സി മടങ്ങും വരെയുള്ള ആ സുന്ദര സുരഭില നിമിഷങ്ങൾ അതുമാത്രം മതി ഈ ലോകകപ്പിലേക്ക്
കാൽപ്പന്ത് ആരാധകരെ ഒന്നാകെ എത്തിക്കാൻ.
……..
ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ച കളിക്കാരൻ ജർമ്മനിയുടെ മിറോസ്ലാവ് ക്ലോസെയുടെ 16 ഗോളിന് ഒപ്പം മെസിയും എത്തി. ഈ ലോകകപ്പിൽ ഇനി മെസിയുടെ കാലിൽ നിന്നും വിടരാൻ വെമ്പി നിൽക്കുന്ന ഓരോ ഗോളുകളും റെക്കോർഡിൻറെ ഉയരങ്ങളിലേക്ക് മെസിയെയും ഫുട്ബോളിനെയും ഉയർത്തിക്കൊണ്ടുപോകും.
14 ഗോളുമായി തൊട്ടുപിന്നിൽ ഫ്രാൻസിന്റെ കിലിയൻ എംബാപ്പെയുമുണ്ട് ഈ മത്സരത്തിൽ






