‘ഇൻവെസ്റ്ററെ കണ്ടു. പക്ഷെ അതാരാ എന്ന് ഞാൻ പറയില്ല. അതും നശിപ്പിക്കാനല്ലേ? എന്നു പത്രക്കാരോടുള്ള ശ്രീ സതീശന്റെ ചോദ്യത്തിൽ ഞാൻ അപാകതയൊന്നും കാണുന്നില്ല’

‘ഇതൊക്ക ആസ്വദിച്ചു അതിന്റെ രാഷ്ട്രീയലാഭം കൂടി അനുഭവിച്ച ആളാണ് ശ്രീ സതീശൻ’
എം.ബി.നന്ദിനി
ഇൻവെസ്റ്ററെ കണ്ടു. പക്ഷെ അതാരാ എന്ന് ഞാൻ പറയില്ല. അതും നശിപ്പിക്കാനല്ലേ? എന്നു പത്രക്കാരോടുള്ള ശ്രീ സതീശന്റെ ചോദ്യത്തിൽ ഞാൻ അപാകതയൊന്നും കാണുന്നില്ല. അങ്ങനെ രഹസ്യമായി സ്റ്റേറ്റ് തലവൻ അങ്ങോട്ട് പോയി ഒറ്റയ്ക്ക് കാണേണ്ടവരല്ല ഇൻവെസ്റ്റർസ് എന്ന കാര്യം അംഗീകരിക്കുമ്പോഴും.
കാരണം അങ്ങനെ ഒരു പാരമ്പര്യം, അല്ലെങ്കിൽ നശിപ്പിക്കാനുള്ള ഒരു ത്വര പത്രപ്രവർത്തകർ കാണിച്ചിട്ടുണ്ട്. പ്രത്യകിച്ചും കഴിഞ്ഞ 10 വർഷക്കാലത്തെ കാര്യം മാത്രം എടുത്തു നോക്കിയാൽ മതി. ഈസ് ഓഫ് ഡൂയിങ് ഒന്നാം സ്ഥാനം നേടിയപ്പോൾ അതിന്റെ സാങ്കേതികത്വം പിടിച്ചു പുകമറ സൃഷ്ട്ടിച്ചു. കേരളം വ്യവസായ സൗഹൃദമല്ല എന്ന് മത്സരിച്ചു വാർത്തകൾ നൽകി പുറത്തു തെറ്റായ സന്ദേശം നൽകി. സഹജവും സ്വാഭാവികവുമായ തൊഴിൽ പ്രശ്നങ്ങളെ പർവ്വതീകരിച്ചു ഇവിടെ ഇൻവെസ്റ്റ് ചെയ്യുന്നത് അപകടമാണ് എന്ന സന്ദേശം നൽകിക്കൊണ്ടിരുന്നു. ഒരു ലക്ഷത്തിലധികം തൊഴിൽ സംരംഭങ്ങൾ തുടങ്ങിയതായി വ്യവസായ വകുപ്പ് വാർത്തയും അനുബന്ധമായി വിവരങ്ങളും കൈമാറിയപ്പോൾ അവരുടെ പിറകെപോയി പത്രക്കാർ ചെയ്തത് എന്താണ് എന്ന് എല്ലാവർക്കും അറിയാം. വിശേഷിച്ചു മനോരമ, ഏഷ്യാനെറ്റ് പോലുള്ളവർ. അതിൽ പലതും പൂട്ടിയതാണ് എന്ന് സ്ഥാപിക്കാനായിരുന്നു ശ്രമം. ചിലവരുടെ അഭിമുഖം എടുക്കുക്ക. ആവശ്യമായ വാർത്തകൾ ഉണ്ടാക്കുക്ക. സർക്കാരിനെ ഇകഴ്ത്തുക. മനോരമ ഒരു പരമ്പര വരെ നടത്തിക്കളഞ്ഞു. എന്തായിരുന്നു ഉദ്ദേശം. ഇവിടെ സംരംഭങ്ങൾ ഒന്നുമില്ല എന്ന് സ്ഥാപിക്കൽ. ഇതൊക്ക ആസ്വദിച്ചു അതിന്റെ രാഷ്ട്രീയലാഭം കൂടി അനുഭവിച്ച ആളാണ് ശ്രീ സതീശൻ.
ശ്രദ്ധിക്കണം ഇതേ സമയം തന്നെയായിരുന്നു ഒരു വശത്തു മികച്ച സ്റ്റാർട്ടപ്പ് കൾക്ക് ഇന്ത്യയിൽ ഒന്നാം സ്ഥാനം കേരളം വാങ്ങിക്കൊണ്ടിരിക്കുന്നത്. ലോകത്തു വിതരണം ചെയ്യുന്ന പല പ്രൊഡക്ടുകളും ഇവിടെ ഉണ്ടാക്കിയതാണ് എന്ന കാര്യം പോലും മലയാളി അറിയുന്നത് അതത് കമ്പനികൾ എന്തെങ്കിലും തരത്തിൽ വാർത്തകളിൽ വരുമ്പോഴാണ്. അതുവരെ ഇത്തരം കാര്യങ്ങൾ മലയാളിയെ അറിയിക്കാതെ ഇരിക്കുന്നതിൽ കാണിച്ച ജാഗ്രത സതീശന് ഓർമ്മ വന്നു കാണും. സാക്ഷാൽ ശ്രീമാൻ എ കെ ആൻ്റണി തന്നെ ഒരിക്കൽ എളമരം കരീമൊക്കെ കാണിച്ച ഉത്സാഹത്തെ അഭിനന്ദിച്ചിരുന്നു.
മാദ്ധ്യമങ്ങളുടെ ഒരുവേള മാധ്യമ പ്രവർത്തകരുടെ ഏറ്റവും വികൃതമായ പ്രവർത്തനം കേരളം കണ്ടത് നിലനിൽപ്പിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനമായ കെ എസ് ആർ ടി സി സ്വിഫ്റ്റ് എന്ന മോഡൽ ആവിഷ്കരിച്ചു പുതിയ ബസ് വാങ്ങിയപ്പോഴാണ്. അന്ന് സ്വിഫ്റ്റ് പോയ റൂട്ടിൽ നടന്ന എല്ലാകാര്യങ്ങളും ബസ് ഏറ്റെടുക്കേണ്ടിവന്നു. ഇങ്ങനെയായിരുന്നു അന്നത്തെ വാർത്തകളുടെ സാമ്പിൾ “മഞ്ചേരിയിൽ വൃദ്ധന് ഹൃദയാഘാതം” അൽപ്പം മുൻപ് കെ എസ് ആർ ടി സി യുടെ സ്വിഫ്റ്റ് ഇത് വഴി കടന്നുപോയിരുന്നു. “ഇലക്ട്രിക് ലൈനിൽ ഇടിച്ചു കാക്ക കൊല്ലപ്പെട്ടു ” സ്വിഫ്റ്റ് കടന്നുപോയ ഉടനെയായിരുന്നു സംഭവം. ഒടുവിൽ നാണംകെട്ടു വാർത്ത തനിയെ നിർത്തുകയാണ് ചെയ്തത് ഇക്കൂട്ടർ.
മറുനാടനെപ്പോലുള്ള യൂട്യൂബ് പത്രക്കാർ വ്യവസായികളെ ഭീഷണിപ്പെടുത്തിയും അവരുടെ സ്വകാര്യതയെ തകർത്തും ഒരു വശത്തു പണം വാങ്ങി അവരെ ഭീഷണിപ്പെടുത്തി തകർത്തുകൊടുക്കുന്നു.
പറഞ്ഞുവരുന്നത് ഇതൊക്കെ കണ്ട ആർക്കും സതീശൻ മോഡൽ ചോദ്യം ചോദിച്ചില്ലെങ്കിലേ അത്ഭുതമുള്ളു
(ഫെയ്സ് ബുക് കുറിപ്പ്)






