ആയുഷ് സർവകലാശാല സ്ഥാപിക്കാനുള്ള തീരുമാനം ഏകപക്ഷീയമായി അടിച്ചേല്പിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ

അർബുദത്തിന് ആധുനിക ചികിത്സായോടൊപ്പം ആയുർവേദവും സാമാന്വയിപ്പിച്ചുള്ള സമ്പൂർണ ചികിത്സ രീതിയാണ് രോഗികൾക്ക് ആവശ്യമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം:ആയുഷ് സർവകലാശാല സ്ഥാപിക്കാനുള്ള തീരുമാനം ഏകപക്ഷീയമായി അടിച്ചേല്പിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ.
കാൻസർ പരിചരണത്തിൽ വിവിധ ചികിത്സാ സമ്പ്രദായങ്ങളുടെ സഹകരണം പ്രോത്സാഹിപ്പിക്കുന്ന അന്താരാഷ്ട്ര സംഗമം ‘ഇക്കൊ'( ഇന്റർനാഷണൽ കോൺവെർജൻസ് ഓൺ കോ ഓപ്പറേറ്റീവ് ഓങ്കോളജി )ഗവ.ആയുർവേദ കോളെജ് അക്കാഡമിക് ബ്ലോക്കിലെ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘ആയുഷ് സർവകലാശാല സംബന്ധിച്ച് അധ്യാപകർ ഉൾപ്പെടെ ആയുഷ് മേഖലയിലുള്ളവർക്ക് ചില ആശങ്കകളുണ്ടെന്ന് മനസ്സിലാക്കുന്നു.ഇതേപ്പറ്റി മതിയായ ചർച്ചകളും കൂടിയാലോചനകളും നടത്തി തൃപ്തികരമാണെങ്കിൽ മാത്രമേ മുന്നോട്ട് പോവുകയുള്ളൂ’- മന്ത്രി പ്രഖ്യാപിച്ചു.

കാൻസർ പരിചരണത്തിൽ വിവിധ ചികിത്സാ സമ്പ്രദായങ്ങളുടെ സഹകരണം പ്രോത്സാഹിപ്പിക്കുന്ന അന്താരാഷ്ട്ര സംഗമം ‘ഇക്കൊ’ ഉദ്ഘാടനം ചെയ്ത ആരോഗ്യമന്ത്രി കെ.മുരളീധരനുള്ള ഉപഹാരം അഖില കേരള ആയുർവേദ കോളെജ് അധ്യാപക സംഘടനാ യൂണിറ്റ് പ്രസിഡൻ്റ് ഡോ.എസ് ആനന്ദും ഡോ.നീനുപീറ്ററും ചേർന്ന് സമർപ്പിക്കുന്നു
അഖില കേരള ആയുർവേദ കോളെജ് അധ്യാപക സംഘടനാ യൂണിറ്റ് പ്രസിഡൻ്റുകൂടിയായ അധ്യക്ഷൻ ഡോ.എസ് ആനന്ദ് ആയുഷ് സർവകലാശാല സംബന്ധിച്ച ആശങ്കകൾ അധ്യക്ഷപ്രസംഗത്തിൽ സൂചിപ്പിച്ചതിനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
അർബുദ ചികിത്സയിൽ ആയുർവേദ ചികിത്സകരുടെ അനുഭവ സാമ്പത്തുകൾ വിലമതിക്കുന്നുവെന്നും ആധുനിക ചികിത്സായോടൊപ്പം ആയുർവേദവും സാമാന്വയിപ്പിച്ചുള്ള സമ്പൂർണ ചികിത്സ രീതിയാണ് രോഗികൾക്ക് ആവശ്യമെന്നും ആരോഗ്യമന്ത്രി അഭിപ്രായപെട്ടു.
ആയുർവേദത്തെയും ആധുനിക ഓങ്കോളജിയെയും ശാസ്ത്രിയ സംവാദത്തിലൂടെ കൂടുതൽ അടുപ്പിക്കുക എന്നതായിരുന്നു സംഗമത്തിന്‍റെ ലക്ഷ്യം. രോഗിയുടെ ആവശ്യങ്ങൾ മുൻനിർത്തിയുള്ള സംയോജിത ചികിത്സാ സമീപനങ്ങൾ ചർച്ച ചെയ്തു. ഒരു രോഗി പല ചികിത്സാ സമ്പ്രദായങ്ങൾ എന്ന ആശയമായിരുന്നു പരിപാടിയുടെ അടിസ്ഥാന ചിന്ത.

ഓങ്കോളജിസ്റ്റുകൾ, ശാസ്ത്രീയ വിദഗ്ധർ ആയുർവേദ ഡോക്ടർമാർ വിദേശ പ്രതിനിധികൾ, ഗവേഷകർ, ബിരുദാനന്തര വിദ്യാർത്ഥികൾ ഉൾപ്പടെ 500 ഇൽ അധികം പേർ പങ്കെടുത്തു.
ആധുനിക ഓങ്കോളജി ആയുർവേദ സിദ്ധ യൂനാനി ഹോമിയോപ്പതി പരമ്പരാഗത ചൈനീസ് വൈദ്യം നാനോ ചികിത്സാ തുടങ്ങിയ മേഖലകളിലെ അറിവുകൾ രോഗിയുടെ ഫലപ്രാപ്തിക്കായി എങ്ങനെ കൂട്ടിയിണക്കാമെന്നു സംഗമം വിശദമായി ചർച്ച ചെയ്തു. ആയുർവേദത്തിലെ വിവിധ ചികിത്സാ രീതികളെ ശാസ്ത്രിയമായി വിലയിരുത്തി അർബുദ ചികിത്സയിൽ പ്രയോജനപെടുത്തിയുള്ള ഗവേഷണ സാധ്യതകളും യോഗത്തിൽ ഉന്നയിക്കപ്പെട്ടു .
ആരോഗ്യ സർവകലാശാല റെജിസ്ട്രർ ഡോ എസ് ഗോപകുമാർ ,ഡോ. വിഷ്ണു നമ്പൂതിരി, ഡോ. കിരൺലാൽ, ഡോ. ഒ സി ബിജുമോൻ എന്നിവർ പ്രസംഗിച്ചു. ഡോ നീനു പീറ്റർ സ്വാഗതം പറഞ്ഞു.
ഡോ. എം ആർ വാസുദേവൻ നമ്പൂതിരി, ഡോ.ആശ്വന്ത് റാവു സി ആർ,ഡോ. ശശികുമാർ നെച്ചിയിൽ, ഡോ. ജന്നാത്തുൽ ഫിറ്ഡൗസ് ചങ്ങമ്പള്ളി, ഡോ. അനന്ദ് എസ്,ഡോ. അജയരാജ് പാലശ്ശേരി, ഡോ. ബിജു സോമൻ, ഡോ. ഗീത കൃഷ്ണൻ ജി, ഡോ.വി എസ് കിരൺലാൽ, ഡോ. രതീഷ് എം, ഡോ. നിർമൽ ഘോഷ് എന്നിവർ പ്രഭാഷണം നടത്തി.






