‘ദിലീപിനെതിരെ മുകേഷ് മൊഴി മാറ്റിയില്ല,പിന്നാലെ കെണി’

ഒരു സിപിഎം എംഎൽഎയെപ്പോലും കെണി വെച്ച് വീഴ്ത്താൻ കഴിയും എന്നത് നിസ്സാര സംഭവമല്ല
തിരുവനന്തപുരം:നടൻ മുകേഷിൻ്റെ പേരിലുയർന്ന ബലാത്സംഗ ആരോപണത്തിനുപിന്നിൽ നടൻ ദിലീപും അദ്ദേഹത്തിൻ്റെ സംഘങ്ങളുമാണെന്ന് സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് പി.കെ സുരേഷ് കുമാർ.ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച ( അതായത് ക്വട്ടേഷൻ മാനഭംഗ കേസ് )കേസിൽ വിചാരണ കോടതിയിൽ നടൻ മുകേഷ് മൊഴിമാറ്റാത്തതാണ് ഇതിനുകാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു.

പി കെ സുരേഷ് കുമാർ
പി.കെ സുരേഷ് കുമാറിൻ്റെ ഫെയ്സ് ബുക് പോസ്റ്റ് വായിക്കാം:
‘2016 ൽ ആണ് കൊല്ലം നിയമസഭാ മണ്ഡലത്തിൽ CPM ൻ്റെ അപ്രതീക്ഷിത സ്ഥാനാർത്ഥിയായി മുകേഷ് മത്സര രംഗത്ത് വരുന്നത്.. അതിന് മുമ്പ് പൂർണ്ണ സമയ സിനിമക്കാരൻ ആയിരുന്നു.വിവാഹമോചനം നേടി പുനർ വിവാഹം കഴിക്കുകയും ചെയ്തു.(വിവാഹമോചനം നേടിയതിന് ശേഷമോ വിവാഹ മോചന നടപടികൾ ആരംഭിക്കുന്ന ഘടത്തിലോ മുൻ പങ്കാളിയ്ക്ക് നേരെ പല വിധ ആരോപണങ്ങൾ ഉയർത്തി വിടും, അതിൽ ഏറിയ പങ്കും അടിസ്ഥാന രഹിതവുമായിരിക്കും. മുകേഷിൻ്റെ മുൻ ഭാര്യ മുകേഷിന് എതിരെ നിയമ വ്യവസ്ഥയ്ക്ക് മുന്നിൽ ഡൊമസ്റ്റിക് വയലൻസിന് പരാതി നൽകാത്തിടത്തോളം നിയമത്തിന് മുന്നിൽ മുകേഷ് കുറ്റക്കാരനല്ല…വിവാഹ മോചനം നേടിയ നടൻ സായ് കുമാറിന് എതിരെയും കുടുംബവുമായി ബന്ധപ്പെട്ട് പലതും അന്തരീക്ഷത്തിൽ പറന്ന് നടക്കുന്നുണ്ട് …)
2016 ൽ ആദ്യമായി മത്സരിക്കുമ്പോഴോ,2021 ൽ മത്സരിക്കുമ്പോഴോ,2024 ൽ ലോക്സഭാ ഇലക്ഷനിൽ മത്സരിക്കുമ്പോഴോ മുകേഷിന് എതിരെ ഉയരാത്ത ലൈംഗിക ആരോപണം പിന്നീട് എങ്ങനെ ഉണ്ടായി ?മുകേഷ് സംസ്ഥാന രാഷ്ട്രീയത്തിൽ പവർഫുൾ ആയ ഒരു നേതാവല്ല.2026 ൽ പാർലമെൻ്ററി രാഷ്ട്രീയം അവസാനിക്കുകയും ചെയ്യും.സിനിമ രംഗം സംശുദ്ധമാണ് എന്ന അഭിപ്രായം എനിക്കില്ല.. മുകേഷ് കുഴപ്പക്കാരൻ ആയിരുന്നു എങ്കിൽ 2016 ൽ തന്നെ അത് മണത്ത് കണ്ടുപിടിച്ച് ഇലക്ഷൻ ക്യാമ്പയിനിൽ കോൺഗ്രസ് ഉപയോഗിക്കുമായിരുന്നു … 2016ലും ബിന്ദു കൃഷ്ണ എതിരാളിയായി വന്ന് കടുത്ത മത്സരം നടന്ന 2021 ലും ഒരു സ്വഭാവ ദൂഷ്യ ആരോപണം ഉയർന്നിട്ടില്ല.
സിനിമ മേഖലയുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിൽ മുകേഷിന് എതിരായി പരാമർശങ്ങളില്ല…പക്ഷേ അതിന് ശേഷം നടൻ സിദ്ദിഖിന് എതിരെ രേവതി സമ്പത്ത് വെളിപ്പെടുത്തൽ നടത്തിയതിന് പിന്നാലെയാണ് മുകേഷിന് എതിരെ ഒരു മിനു മുനീർ ആക്ഷേപം ഉയർത്തുന്നതും പരാതി നൽകുന്നതും.
അതിലൂടെ രണ്ട് ലക്ഷ്യങ്ങളാണ് അതിന് പിന്നിൽ കളിച്ചവർക്ക് ഉണ്ടായിരുന്നത്. ഒന്ന് അടിസ്ഥാനരഹിതമായ ആരോപണവും പരാതിയും മിനു മുനിർ ഉയർത്തിയത് വെച്ച് രേവതി സമ്പത്ത് നടത്തിയ വെളിപ്പെടുത്തൽ ലഘൂകരിക്കാം… രണ്ടാമത്തേതാണ് ഈ വിഷയത്തിലെ ഹൈലൈറ്റ് …
നടൻ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച (അതായത് ക്വട്ടേഷൻ മാനഭംഗ കേസ് )കേസിൽ വിചാരണ കോടതിയിൽ നടൻ മുകേഷ് 46 ആം സാക്ഷിയാണ്.പോലീസിന് നൽകിയ മൊഴിയിൽ ഉറച്ച് നിന്നുകൊണ്ട് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയ അപൂർവം സിനിമ രംഗത്തെ സാക്ഷികളിൽ ഒരാളാണ് മുകേഷ്…നടൻമാരായ സിദ്ദിഖ്, ഇടവേള ബാബു,നടിമാരായ ബിന്ദു പണിക്കർ,ഭാമ എന്നിവരടക്കമുള്ളവർ പ്രതിഭാഗത്തിന് അനുകൂലമായി കൂറ് മാറിയപ്പോഴും പ്രോസിക്യൂഷന് ഒപ്പം ഉറച്ച് നിന്ന സാക്ഷിയാണ് മുകേഷ്….
ആ ഉറച്ച് നിന്നതിന് മുകേഷിനെ മിനു മുനീറിനെ വെച്ച് കെണിയൊരുക്കി വീഴ്ത്തിയതാണ്… മിനുവിൻ്റെ പരാതിയുടെ വിശ്വാസ്യത സംബന്ധിച്ച് സംശയം തോന്നിയതു കൊണ്ടാണല്ലോ കോടതി മുകേഷിന് മുൻകൂർ ജാമ്യം അനുവദിച്ചത്… തൻ്റെ അടുത്ത ബന്ധുവായ കൌമാരക്കാരിയെ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് തമിഴ്നാട്ടിൽ കൊണ്ടുപോയി ചില ധനാഢ്യർക്ക് കാഴ്ചവെക്കാൻ ശ്രമിച്ചതടക്കമുള്ള വിഷയങ്ങളിൽ മിനു മുനീറിനെ പോക്സോ കേസിൽ തമിഴ്നാട് പോലീസ് പിന്നീട് അറസ്റ്റ് ചെയ്തത് നാം കണ്ടതാണ് … ഇതാണ് പരാതിക്കാരിയുടെ തനിനിറം…
ഒരു സിപിഎം എംഎൽഎയെ പ്പോലും കെണി വെച്ച് വീഴ്ത്താൻ പേട്ടന് കഴിയും എന്നത് നിസ്സാര സംഭവമല്ല…’






