അമരാവതിയെ ആന്ധ്രാപ്രദേശിന്‍റെ ഏക തലസ്ഥാനം,പ്രമേയം പാസാക്കി നിയമസഭ

ഏപ്രിൽ ഒന്നിന് കേന്ദ്ര മന്ത്രിസഭ പ്രമേയം പരിഗണിക്കും
വിശാഖപട്ടണം: അമരാവതിയെ ആന്ധ്രാപ്രദേശിന്‍റെ ഏക തലസ്ഥാനമായി പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നിയമസഭയിൽ പ്രമേയം പാസാക്കി.ഏപ്രിൽ ഒന്നിന് കേന്ദ്ര മന്ത്രിസഭ ഭേദഗതി പരിഗണിക്കും.
തുടർന്ന് ഏപ്രിൽ രണ്ടിന് പാർലമെന്‍റിൽ അവതരിപ്പിക്കുമെന്നും തെലുങ്കുദേശം പാർട്ടി (ടിഡിപി) ജനറൽ സെക്രട്ടറിയും മാനവ വിഭവശേഷി വികസന മന്ത്രിയുമായ നാര ലോകേഷ് പറഞ്ഞു. പാർലമെന്‍റ് അംഗീകാരം ലഭിക്കുന്നതോടെ അമരാവതി തലസ്ഥാനം ആകും.
2014-ലെ വിഭജന നിയമം ഭേദഗതി ചെയ്യാനാണ് ഈ ബില്ല് കേന്ദ്ര സർക്കാരിന് അയക്കുന്നത്. അമരാവതി ശാശ്വത തലസ്ഥാനമായി നിലനിർത്താനും, വികസനം വിശാഖപട്ടണം, തിരുപ്പതി എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കാനുമാണ് സർക്കാർ തീരുമാനം
ആന്ധ്ര തലസ്ഥാന പ്രശ്നവുമായി ബന്ധപ്പെട്ട വർഷങ്ങളുടെ രാഷ്ട്രീയ അനിശ്ചിതത്വത്തിനും കേസുകൾക്കും ശേഷമാണ് അമരാവതി ഒറ്റ തലസ്ഥാനമാകുന്നത്. ആന്ധ്രാപ്രദേശിന്‍റെ ദീർഘകാല താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ള നടപടിയാണിതെന്നും പൂർണ്ണ പിന്തുണ വേണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
ഭരണമാറ്റത്തിനൊപ്പം തലസ്ഥാനം മാറുന്നില്ലെന്ന് ഉറപ്പാക്കാനാണ് നിയമസഭാ പ്രമേയം തയ്യാറാക്കുന്നതെന്ന് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് മന്ത്രി കൊലുസു പാർത്ഥസാരഥി പറഞ്ഞു.
ആന്ധ്രാപ്രദേശിൻ്റെ ഏക തലസ്ഥാനമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന അമരാവതി കൃഷ്ണ നദിയുടെ തീരത്താണ് സ്ഥിതി ത്. ഈ നഗരം, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഒരു ഗ്രീൻഫീൽഡ് സിറ്റിയായാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പൗരാണികവും ആധുനികവുമായ സവിശേഷതകൾ ഒത്തുചേരുന്ന അമരാവതി, ഒരു പ്രധാന ബുദ്ധമത കേന്ദ്രവും ശതവാഹന രാജവംശത്തിൻ്റെ പഴയ തലസ്ഥാനവുമായിരുന്നു.






