ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരം പോലെ പ്രതികാരത്തോടെ ഇസ്‌ലാമാബാദിൽ നടക്കുന്ന ചർച്ചകളെ കാണരുതെന്ന് അഞ്ജന ശങ്കർ

‘ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സുരക്ഷയെയും വരെ ബാധിക്കാവുന്ന കാര്യം’
ദുബായ്:ഇസ്‌ലാമാബാദിൽ നടക്കുന്നത് വളരെ നിർണായകമായ ചര്‍ച്ചകളാണെന്ന് യുഎഇയിൽ ജോലി ചെയ്യുന്ന മലയാളി മാധ്യമ പ്രവർത്തക അഞ്ജന ശങ്കർ.

അഞ്ജന ശങ്കർ
അതിന്‍റെ ഫലം മിഡിൽ ഈസ്റ്റിന്‍റെ സ്ഥിരതയെയും, ലോകത്തിന്‍റെ ഊർജ സുരക്ഷ യെയും, ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സുരക്ഷയെയും വരെ ബാധിക്കാവുന്ന കാര്യമാണ്.
ഈ ചര്‍ച്ചകൾ വിജയിച്ചാൽ ലോകത്തെ ഒരു വലിയ സാമ്പത്തിക ദുരന്തത്തിന്‍റെ നിന്ന് തന്നെ തിരിച്ചു കൊണ്ടുവരാൻ കഴിയാം. അത് ഇന്ത്യയ്ക്കും, ഗൾഫ് രാജ്യങ്ങൾക്കും, മിഡിൽ ഈസ്റ്റിനും മുഴുവൻ ലോകത്തിനും നല്ലതാണെന്ന് അവർ ചൂണ്ടിക്കാട്ടി.
പക്ഷേ ഇന്ത്യയിലെ മീഡിയ ഇതിനെ കാണുന്നതും ചര്‍ച്ച ചെയ്യുന്നതും മറ്റൊരു രീതിയിലാണ്. ഇത് ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരം പോലെ പ്രതികാരത്തോടെ മാറ്റിയിരിക്കുകയാണ്. ഈ ചര്‍ച്ച പരാജയപ്പെടാനുള്ള സാധ്യതയേ പോലും ചിലർ സന്തോഷത്തോടെ, കൊതിയോടെ ആണ് കാത്തിരിക്കുന്നത്.
വിദേശ നയത്തിലെ ഇന്ത്യയുടെ വിജയം ഇന്ത്യയുടെ സ്വന്തം ശക്തിയിലും നയതന്ത്രത്തിലും നിന്നായിരിക്കണം വരേണ്ടത്. പാകിസ്ഥാന്‍റെ പരാജയം ആഘോഷിക്കുന്നതിൽ നിന്നല്ല. കുറഞ്ഞത് ഈ വിഷയത്തിൽ എങ്കിലുമെന്ന് അഞ്ജന ശങ്കർ ഓർമിപ്പിക്കുന്നു.






