‘ബാലൻ:ദ ബോയ്’: സംവിധായകൻ ചിദംബരത്തിനും എഴുത്തുകാരൻ ജീത്തു മാധവനും വിജയത്തിൻ്റെ ക്രെഡിറ്റ്

താരനിരയില്ലാഞ്ഞിട്ടും ‘ബാലൻ:ദ ബോയ്’ മികച്ച തുടക്കം നേടി മുന്നേറുന്നു
തിരുവനന്തപുരം: മഞ്ഞുമ്മൽ ബോയ്സിൻ്റെ ഉജ്ജ്വല വിജയത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത
‘ബാലൻ: ദ ബോയ്’ റിലീസ് ദിനത്തിൽ ഇന്ത്യയിൽ മികച്ച തുടക്കം നേടി മുന്നേറുന്നു. പ്രമുഖ ട്രാക്കിംഗ് വെബ്സൈറ്റായ സാക്ക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം ചിത്രം ആദ്യദിനം റിലീസ് ദിവസം രാജ്യത്താകെ 1,316 ഷോകളിൽ നിന്നായി 2.11 കോടി രൂപയാണ ഡൊമസ്റ്റിക്ക് ഗ്രോസ്സ് .നെറ്റ് കളക്ഷൻ 1.82 കോടിയാണ്.
കേരളത്തിൽ നിന്നു മാത്രം 952 ഷോകളിൽ നിന്ന് ചിത്രം 1.65 കോടി രൂപ ഗ്രോസ്സ് നേടി.
തമിഴ് പതിപ്പ് 4 ലക്ഷം,തെലുങ്ക് പതിപ്പ് 3 ലക്ഷം,ഹിന്ദി പതിപ്പ് 1 ലക്ഷം വീതം നെറ്റ് കളക്ഷൻ നേടി. മലയാളം പതിപ്പിന് എല്ലായിടങ്ങളിലലും മികച്ച പ്രേക്ഷക സാന്നിധ്യമാണ് ലഭിച്ചത്. ആകെ ഒക്ക്യുപൻസി 32.27% ആണ്.രാവിലത്തെ ഷോകൾക്ക് 18.25%,
ഉച്ചയ്ക്കുള്ള ഷോകൾക്ക് 24.42%
വൈകുന്നേരത്തെ ഷോകൾക്ക് 29.92%
രാത്രി ഷോകൾക്ക് 50.08% എന്നിങ്ങനെയായരുന്നു ഒക്ക്യുപെൻസി. രാത്രി ഷോകളിൽ ഒക്ക്യുപൻസി 50% കടന്നത് മികച്ച പ്രേക്ഷകാഭിപ്രായം നേടാനായതിനാലാണ്.രണ്ടാം ദിനം 91.79 കെ ടിക്കറ്റുകളാണ് വിറ്റുപോയത്.
അഞ്ച് വയസ്സുകാരനായ ഒരു ബാലന്‍റെയും അവന്‍റെ അമ്മയുടെയും കഥ പറയുന്ന ചിത്രം ഒരു മിസ്റ്ററി സിനിമയെന്നതിനേക്കാൾ കൂടുതലായി, സുരക്ഷിതത്വത്തിനായുള്ള ഒരു അമ്മയുടെയും മകന്‍റെയും നിരന്തരമായ അന്വേഷണമാണ് .
വലിയ താരനിരയെ ആശ്രയിക്കാതെ പ്രമേയത്തിൻ്റെ കരുത്തിൽ മുന്നോട്ടുപോകുന്ന ചിത്രം, മൂന്ന് പുതുമുഖ താരങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കിയാണ് ബോക്സോഫീസിൽ കുതിക്കുന്നത്. പ്രേക്ഷകനെ തുടക്കം മുതൽ ഒടുക്കം വരെ വൈകാരികമായി ബന്ധിപ്പിക്കാനും, മികച്ച അനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കാനും ചിത്രത്തിന് സാധിക്കുന്നുണ്ട്. സംവിധായകൻ ചിദംബരത്തിനും എഴുത്തുകാരൻ ജീത്തു മാധവനും ആണ് ഈ വിജയത്തിൻ്റെ ക്രെഡിറ്റ്.






