വിമർശനം വ്യാപകമായി:വിരമിക്കാനിരിക്കുന്ന സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

രാഷ്ട്രീയപ്രേരിതമായി സർക്കാർ അച്ചടക്ക നടപടി സ്വീകരിക്കുന്നു എന്ന് ആരോപിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലേക്ക് മാർച്ച് നടത്താൻ കെഎസ്ടിഎ തീരുമാനിച്ചിരുന്നു
തിരുവനന്തപുരം :വിരമിക്കുന്നതിന് രണ്ടുദിവസം മുമ്പ് മുഖ്യമന്ത്രിയെ അപമാനിച്ചെന്നാരോപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സ്‌കൂള്‍ പ്രന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ നിര്‍ദ്ദേശിച്ചു.നടപടിക്കെതിരെ മുഖ്യമന്ത്രി വ്യാപകമായി വിമർശിക്കപ്പെട്ട പശ്ചാത്തലത്തിലാണ് സർക്കാരിൻ്റെ പിൻമാറ്റം.കഴിഞ്ഞ ദിവസം നടന്ന വാർത്താ സമ്മേളനത്തിൽ നടപടിയെ ന്യായീകരിച്ച മുഖ്യമന്ത്രി കള്ളം പറഞ്ഞതിനെ സോഷ്യൽ മീഡിയ രൂക്ഷമായി പരിഹസിച്ചിരുന്നു. വി.ഡി സതീശൻ ,പിണറായി വിജയനെക്കാൾ വലിയ ഏകാധിപതിയും അഭിപ്രായ സ്വാതന്ത്യം അനുവദിക്കാത്ത ആളുമാണെന്ന് വിവാദ ഫെയ്സ്ബുക് പങ്കുവച്ച് രൂക്ഷ വിമർശനമുയർന്നതോടെയാണ് മുഖം രക്ഷിക്കാൻ നടപടി സർക്കാർ നടപടി പിൻവലിച്ചത്.സതീശനെ ഇതുവരെ പിന്തുണച്ച വലിയൊരു വിഭാഗം ഈ വിഷയത്തിൽ ശക്തമായി വിമർശനമുയർത്തി.
ആറ്റിങ്ങല്‍ മോഡല്‍ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ് ജവാദിനെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്.ജവാദ് 31ന് വിരമിക്കാനിരിക്കെയാണ് സസ്പെൻഷൻ ലഭിച്ചതും വിവാദമായതും. യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിലായിരുന്നു നടപടി.

പ്രിൻസിപ്പൽ ഷെയർ ചെയ്ത ഫെയ്സ്ബുക് പോസ്റ്റ്
ആറ്റിങ്ങല്‍ മോഡല്‍ ഹയര്‍ സെക്കന്‍ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ്. ജവാദിനെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്. വിഷയത്തില്‍ മുഖ്യമന്ത്രിയോ ഓഫീസോ പരാതി നല്‍കിയിരുന്നില്ല. പുറമേ നിന്നുളള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സസ്‌പെന്‍ഷന്‍. വിരമിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് അധ്യാപകനെതിരെ നടപടിയെടുത്തത്. ഈ സാഹചര്യം പരിഗണിച്ചാണ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
‘സംസ്ഥാന ഖജനാവിൽ പൂച്ച പെറ്റുകിടക്കുന്നില്ല’ എന്ന പോസ്റ്റ് ഫെയ്‌സ്ബുക്കിൽ പങ്കുവച്ചുവെന്ന കാരണത്താൽആറ്റിങ്ങൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ എസ് ജവാദിനെ സസ്പെൻഡ് ചെയ്ത നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എഫ്എസ്ഇടിഒയുടെ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും ഡിജിഇ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

രാഷ്ട്രീയപ്രേരിതമായി സർക്കാർ അച്ചടക്ക നടപടി സ്വീകരിക്കുന്നു എന്ന് ആരോപിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലേക്ക് മാർച്ച് നടത്താൻ കെഎസ്ടിഎ തീരുമാനിച്ചിരുന്നു. ഖജനാവിൽ പൂച്ച പെറ്റു കിടക്കുന്നു എന്ന സതീശൻ്റെ പഴയ പ്രസ്താവനയെയും, അതേ ഖജനാവിൽ നിന്ന് രണ്ടു ദിവസം കൊണ്ട് സർക്കാർ പ്രഖ്യാപിച്ച അയ്യായിരം കോടിയിലധികം രൂപയുടെ കണക്കുകളെയും കാണിക്കുന്ന ഒരു ഇൻഫോഗ്രാഫിക് കാർഡാണ് പ്രിൻസിപ്പൽ പങ്കുവെച്ചത്.
മുഖ്യമന്ത്രിയെ ഫെസ്ബുക്കിൽ വിമർശിച്ചു എന്ന് പറഞ്ഞു അധ്യാപകനെ സസ്പെൻറ് ചെയ്ത മുഖ്യമന്ത്രി സതീശൻ മുൻ മുഖ്യമന്ത്രി പിണറായി യുടെ ഫോട്ടോയിൽ കള്ളക്കടത്തു പ്രതിയുടെ തല മോർഫ് ചെയ്തു കേറ്റി ഫെസ്‌ബുക്കിൽ പ്രചരിപ്പിച്ച തന്‍റെ മന്ത്രിസഭാ അംഗത്തെ സസ്പെൻറ് ചെയ്യാൻ തയ്യാറാകുമോ എന്ന ചോദ്യവും ഇതിനിടെ ഉയർന്നിരുന്നു.
മുഖ്യമന്ത്രി വി ഡി സതീശനെതിരെ സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട സ്കൂൾ പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ്ടിഎ). സസ്പെൻഷന് കാരണമായ ഫേസ്ബുക്ക് പോസ്റ്റർ അധ്യാപകർ ഷെയർ ചെയ്യുമെന്ന് അറിയിച്ചാണ് പ്രതിഷേധം. ‘മുഖ്യമന്ത്രി പറഞ്ഞത് നുണ, ഇതാണ് സത്യം’ എന്ന വാചകത്തോടെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെയ്ക്കുമെന്നാണ് അധ്യാപക സംഘടന അറിയിച്ചത്.






