സലിംകുമാറിൻ്റെ വേർപാടിൽ അനുശോചിച്ച് മമ്മൂട്ടിയും മോഹൻലാലും

‘സലീം ,നി ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്….’
കൊച്ചി:സലിംകുമാറിൻ്റെ വേർപാടിൽ അനുശോചിച്ച് മമ്മൂട്ടിയും മോഹൻലാലും.ഇരുവരോടുമൊപ്പം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച സലിംകുമാർ സിനിമയിലെ താരാധാപത്യത്തിനെതിരെ പ്രതികരിക്കാനും മടിച്ചിരുന്നില്ല.
ട്വൻ്റി 20 യിൽ മമ്മൂട്ടിയും മോഹൻലാലും സലിംകുമാറും പ്രധാന വേഷങ്ങളിൽ എത്തി. മമ്മൂട്ടി നായകനായ ‘മായാബസാർ’ എന്ന ചിത്രത്തിൽ മോഹൻലാൽ ഒരു അതിഥി വേഷത്തിലും സലിം കുമാർ പ്രധാന കോമഡി വേഷത്തിലും അഭിനയിച്ചു.മോഹൻലാൽ നായകനായ ‘നരസിംഹം’എന്ന ചിത്രത്തിൽ മമ്മൂട്ടി അഡ്വ. നന്ദഗോപാൽ മാരാർ എന്ന അതിഥി വേഷത്തിലും സലിം കുമാർ ഒരു ഹാസ്യ വേഷത്തിലും എത്തി.
മമ്മൂട്ടി സലിംകുമാറിനെക്കുറിച്ച്:
‘ചിരിക്കുകയും ചിരിപ്പിക്കുകയും ചിന്തിക്കുകയും ചിന്തിപ്പിക്കുകയും
ഇടയ്ക്ക് കരയുകയും കരയിപ്പിക്കുകയും ചെയ്ത സലീം
നി ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്………..
തീരാത്ത സങ്കടം ആയി സഹോദരാ നിന്‍റെ വിയോഗം…’

സലിംകുമാറിനെക്കുറിച്ച് മോഹൻലാൽ:
‘പ്രേക്ഷകരെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടാണ് പ്രിയപ്പെട്ട സലിംകുമാര്‍ വിട വാങ്ങിയത്. ദേശീയ പുരസ്കാരം വരെ നേടിയ അനുഗ്രഹതീനായ കലാകാരന്‍. മറ്റുള്ളവരെ സഹായിക്കുകയും, അവരെ സഹോദരതുല്യം ചേര്‍ത്തുപിടിക്കുകയും ചെയ്യുന്ന നിഷ്കളങ്കമായ സ്നേഹത്തിനുടമയായിരുന്നു അദ്ദേഹം. നിരവധി സിനിമകളില്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ എനിക്ക് സാധിച്ചു. സിനിമക്ക് അകത്തും പുറത്തും എന്‍റെ ഒരു നല്ല സുഹൃത്തുകൂടിയായിരുന്നു സലിംകുമാര്‍. സാമൂഹികവിഷയങ്ങളെ നിരീക്ഷിക്കുകയും, തുറന്ന് അഭിപ്രായപ്രകടനം നടത്തുകയും ചെയ്യുന്ന പൗരബോധം എല്ലാക്കാലത്തും അദ്ദേഹത്തിനുണ്ടായിരുന്നു. പ്രിയ സുഹൃത്തിന് വേദനയോടെ ആദരാഞ്ജലികൾ ‘

മമ്മൂട്ടി – സലിം കുമാർ കൂട്ടുകെട്ട് ശ്രദ്ധേയമാക്കിയ സിനിമകളാണ് തൊമ്മനും മക്കളും, ചട്ടമ്പിനാട് (ദശമൂലം ദാമു), രാജമാണിക്യം, പോക്കിരിരാജ, ലൗഡ്സ്പീക്കർ, പട്ടാളം തുടങ്ങിയവ.ഈ സിനിമകളിലെ ഇവരുടെ കോമഡി സീനുകൾ ഇന്നും ഏറെ ജനപ്രിയമാണ്
മോഹൻലാൽ – സലിം കുമാർ കൂട്ടുകെട്ട്: കിളിച്ചുണ്ടൻ മാമ്പഴം (ഉസ്മാനും അബ്ദുവും), ഹലോ (അഡ്വ. ശിവരാമനും ചിദംബരവും), ഉദയനാണ് താരം, വെളിപാടിൻ്റെ പുസ്തകം (പ്രേംരാജ്) തുടങ്ങിയ ചിത്രങ്ങളിലാണ് തിളങ്ങിയത്.






